HOME
DETAILS

കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ

  
Sabiksabil
July 20 2025 | 12:07 PM

Kannur Woman Dies After Jumping into River with Son Alleges In-Law Harassment Search Continues for Three-Year-Old

 

കണ്ണൂർ: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് മൂന്ന് വയസുകാരനായ മകനുമായി പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. വയലപ്ര സ്വദേശിനി റീമ (28) ആണ് മരിച്ചത്. മകൻ ഋഷിപ്പ് രാജിനെ (3) കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഭർതൃവീട്ടുകാരുടെ നിരന്തരമായ മാനസിക-ശാരീരിക പീഡനമാണ് റീമയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. 

ഭർത്താവ് മകളോട് "കുട്ടിയെ കിട്ടിയാൽ മതി, നീ പോയി ആത്മഹത്യ ചെയ്തോ" എന്ന് പറഞ്ഞിരുന്നതായി റീമയുടെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുൻപ് റീമ ഫോണിലൂടെ പിതാവിനോട് തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർതൃ മാതാവുമാണെന്ന് വെളിപ്പെടുത്തിയതായും പിതാവ് പറഞ്ഞു. കല്യാണത്തിന് ശേഷം ഭർതൃ മാതാവിന്റെ പെരുമാറ്റത്തെക്കുറിച്ച് റീമ ഇടയ്ക്ക് പിതാവിനോട് പറഞ്ഞിരുന്നെങ്കിലും വീട്ടിലെ കാര്യങ്ങൾ വിശദമായി തുറന്നു പറയാറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീമ മുൻപ് ഗാർഹിക പീഡനത്തിന് ഭർതൃവീട്ടുകാർക്കെതിരെ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസിന്റെ വിശദാംശങ്ങൾ പൊലിസ് കുടുംബത്തെ അറിയിച്ചിരുന്നില്ലെന്ന് പിതാവ് ആരോപിച്ചു.

ഭർത്താവുമായി അകന്നു താമസിക്കുകയായിരുന്ന റീമയും മകനും പുഴയിലേക്ക് ചാടുന്നത് പാലത്തിന് താഴെ ചൂണ്ടയിടാൻ നിന്നിരുന്ന ഒരാളാണ് ആദ്യം കണ്ടത്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലിസ് സ്ഥലത്തെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ പാലത്തിനു മുകളില്‍ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. 

കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

In Kannur, a young woman named Reema died after jumping into a river with her three-year-old son, Rishipp Raj, from Chempallikundu bridge in Pazhayangadi. Her family alleges that harassment by her in-laws drove her to this extreme step. While Reema's body was recovered, the search for her son continues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  5 hours ago
No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  5 hours ago
No Image

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

Kerala
  •  5 hours ago
No Image

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

bahrain
  •  5 hours ago
No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  6 hours ago
No Image

പാൽചുരത്തിൽ മണ്ണിടിച്ചിൽ; കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  6 hours ago
No Image

പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം

Kerala
  •  6 hours ago
No Image

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി

National
  •  7 hours ago
No Image

കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍

Kerala
  •  7 hours ago
No Image

നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം

Kerala
  •  8 hours ago

No Image

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ 

Kerala
  •  10 hours ago
No Image

ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി;  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്

uae
  •  10 hours ago
No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  11 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  11 hours ago