HOME
DETAILS

ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്

  
Web Desk
August 02 2025 | 17:08 PM

Police Reject Complaints Against Bajrang Dal by Girls Case Not Filed as Station Jurisdiction Changed

ദുർഗ്: ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികൾ നൽകിയ പരാതി നാരായൺപൂർ പൊലിസ് സ്വീകരിക്കാതെ തള്ളി. സംഭവം ദുർഗിൽ നടന്നതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. പരാതി ഓൺലൈനായി നൽകുമെന്ന് പരാതിക്കാർ സൂചിപ്പിച്ചു.

ജ്യോതി ശർമയുൾപ്പെടെ 24 ബജ്‌റംഗ് ദൾ പ്രവർത്തകർക്കെതിരെയാണ് പരാതി. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയത്. 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രതാൻ, ബജ്‌റംഗ് ദൾ നേതാവ് ജ്യോതി ശർമ തന്നെ മർദിച്ച് ഭീഷണിപ്പെടുത്തിയതായും കന്യാസ്ത്രീകൾക്കെതിരെ നിർബന്ധിത മൊഴി നൽകാൻ ശ്രമിച്ചതായും വെളിപ്പെടുത്തി. ഇതോടെ കന്യാസ്ത്രീകളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു.

നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ വന്ദന ഫ്രാൻസിസ് സിസ്റ്റർ, സിസ്റ്റർ പ്രീതി മേരി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടന്നതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

അതേസമയം മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂർ, അങ്കമാലി സ്വദേശികളായ അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പ്രസ്താവിച്ചത്. 

ഒൻപത് ദിവസമായി ദുർഗിൽ ജയിലിൽ കഴിഞ്ഞിരുന്ന കന്യാസ്ത്രീകൾക്കെതിരെ ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു, ഇത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ്, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു. "മതപരിവർത്തനം നടത്തിയ യുവതി അഞ്ചാം വയസ്സിൽ മതം മാറിയതാണ്, ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുണ്ട്," എന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ സാങ്കേതികമായി മാത്രമാണ് എതിർത്തത്, കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വ്യക്തമാക്കി. ജാമ്യം ലഭിച്ചെങ്കിലും എഫ്ഐആർ റദ്ദാക്കുന്നതിനായി പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.

 

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, മതപരിവർത്തന ആരോപണങ്ങളിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാൻ. "ഈ ഒരു ദിനത്തിനായാണ് കാത്തിരുന്നത്. കഠിനമായ അവസ്ഥയിലൂടെ കടന്നുപോയി. ഒരുപാട് പ്രാർത്ഥിച്ചു. കേന്ദ്രം, രാഷ്ട്രീയ പാർട്ടികൾ, മാധ്യമ പ്രവർത്തകർ എന്നിവർ ജാമ്യത്തിനായി ഇടപെട്ടു. കൂടെ നിന്ന എല്ലാവർക്കും നന്ദി," അദ്ദേഹം പറഞ്ഞു.

ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ബിലാസ്പുർ എൻഐഎ കോടതി സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കെട്ടിവെക്കൽ, 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം എന്നീ വ്യവസ്ഥകളാണ് ജാമ്യത്തിന്റെ അടിസ്ഥാനം. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

Police in Narayanpur refused to register a complaint by girls against Bajrang Dal, citing the incident occurred in Durg. The complaint, targeting Jyoti Sharma and 24 activists, alleged intimidation, assault, and wrongful confinement. A 21-year-old tribal girl revealed being coerced by Bajrang Dal to testify against nuns, leading to their vindication. The nuns, arrested for alleged forced conversions and human trafficking, were granted bail by the NIA court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ

Kerala
  •  12 hours ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ

Kerala
  •  12 hours ago
No Image

മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

National
  •  12 hours ago
No Image

തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍

Saudi-arabia
  •  12 hours ago
No Image

സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി

National
  •  13 hours ago
No Image

ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

uae
  •  13 hours ago
No Image

ഇൻസ്റ്റാഗ്രാമിൽ 1,000 ഫോളോവേഴ്‌സുണ്ടോ?; ലൈവ് സ്ട്രീമിംഗ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി മെറ്റ

Tech
  •  14 hours ago
No Image

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  14 hours ago
No Image

മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട

Kerala
  •  14 hours ago
No Image

വ്യോമ മാര്‍ഗം ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിച്ച് യുഎഇ; നന്ദി പറഞ്ഞ്‌ ഫലസ്തീനികള്‍

uae
  •  14 hours ago