
ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്

ദുർഗ്: ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികൾ നൽകിയ പരാതി നാരായൺപൂർ പൊലിസ് സ്വീകരിക്കാതെ തള്ളി. സംഭവം ദുർഗിൽ നടന്നതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. പരാതി ഓൺലൈനായി നൽകുമെന്ന് പരാതിക്കാർ സൂചിപ്പിച്ചു.
ജ്യോതി ശർമയുൾപ്പെടെ 24 ബജ്‌റംഗ് ദൾ പ്രവർത്തകർക്കെതിരെയാണ് പരാതി. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയത്. 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രതാൻ, ബജ്‌റംഗ് ദൾ നേതാവ് ജ്യോതി ശർമ തന്നെ മർദിച്ച് ഭീഷണിപ്പെടുത്തിയതായും കന്യാസ്ത്രീകൾക്കെതിരെ നിർബന്ധിത മൊഴി നൽകാൻ ശ്രമിച്ചതായും വെളിപ്പെടുത്തി. ഇതോടെ കന്യാസ്ത്രീകളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു.
നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ വന്ദന ഫ്രാൻസിസ് സിസ്റ്റർ, സിസ്റ്റർ പ്രീതി മേരി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടന്നതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
അതേസമയം മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂർ, അങ്കമാലി സ്വദേശികളായ അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പ്രസ്താവിച്ചത്.
ഒൻപത് ദിവസമായി ദുർഗിൽ ജയിലിൽ കഴിഞ്ഞിരുന്ന കന്യാസ്ത്രീകൾക്കെതിരെ ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു, ഇത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ്, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു. "മതപരിവർത്തനം നടത്തിയ യുവതി അഞ്ചാം വയസ്സിൽ മതം മാറിയതാണ്, ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുണ്ട്," എന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ സാങ്കേതികമായി മാത്രമാണ് എതിർത്തത്, കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വ്യക്തമാക്കി. ജാമ്യം ലഭിച്ചെങ്കിലും എഫ്ഐആർ റദ്ദാക്കുന്നതിനായി പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.
ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, മതപരിവർത്തന ആരോപണങ്ങളിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാൻ. "ഈ ഒരു ദിനത്തിനായാണ് കാത്തിരുന്നത്. കഠിനമായ അവസ്ഥയിലൂടെ കടന്നുപോയി. ഒരുപാട് പ്രാർത്ഥിച്ചു. കേന്ദ്രം, രാഷ്ട്രീയ പാർട്ടികൾ, മാധ്യമ പ്രവർത്തകർ എന്നിവർ ജാമ്യത്തിനായി ഇടപെട്ടു. കൂടെ നിന്ന എല്ലാവർക്കും നന്ദി," അദ്ദേഹം പറഞ്ഞു.
ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ബിലാസ്പുർ എൻഐഎ കോടതി സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കെട്ടിവെക്കൽ, 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം എന്നീ വ്യവസ്ഥകളാണ് ജാമ്യത്തിന്റെ അടിസ്ഥാനം. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Police in Narayanpur refused to register a complaint by girls against Bajrang Dal, citing the incident occurred in Durg. The complaint, targeting Jyoti Sharma and 24 activists, alleged intimidation, assault, and wrongful confinement. A 21-year-old tribal girl revealed being coerced by Bajrang Dal to testify against nuns, leading to their vindication. The nuns, arrested for alleged forced conversions and human trafficking, were granted bail by the NIA court
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 10 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 10 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 11 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 11 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 11 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 11 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• 11 hours ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• 12 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 12 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 12 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 13 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 13 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 13 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 14 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 15 hours ago
ഗോള്‍ഡ് കോയിന് പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം
Kuwait
• 15 hours ago
വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
crime
• 16 hours ago
ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം
Kerala
• 16 hours ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• 14 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 14 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 14 hours ago