HOME
DETAILS

'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

  
Web Desk
August 08 2025 | 17:08 PM

Supreme Court has rejected the petition seeking a ban on reporting news related to the mass grave incident at Dharmasthala

മംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ക്ഷേത്രക്കുറിച്ച് അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ധര്‍മ്മസ്ഥല ധര്‍മാധികാരി ഡോ ഡി വീരേന്ദ്ര ഹെഗ്‌ഡെ എംപിയുടെ സഹോദരന്‍ ഡി ഹര്‍ഷേന്ദ കുമാര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. മാധ്യമങ്ങള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 

സംസാര സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ ഹരജി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് മന്‍മോഹന്‍ വ്യക്തമാക്കി. വാര്‍ത്തകള്‍ അപകീര്‍ത്തികരമാവുന്നെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമെന്നും ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാലും, മന്‍മോഹനും അടങ്ങിയ ബെഞ്ച് പറഞ്ഞു. 

നേരത്തെ സമാന ആവശ്യമുയര്‍ത്തി ഹര്‍ഷേന്ദ കുമാര്‍ ബെംഗളുരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ച് 8842 ന്യൂസ് ലിങ്കുകളും, ചില യൂട്യൂബ് ചാനലുകളുടെ വിവരങ്ങളും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് സെഷന്‍സ് കോടതി ജൂലൈ 18ന് എല്ലാ മാധ്യമങ്ങളെയും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കി ഇടക്കാല ഉത്തരവിറക്കി. 

തുടര്‍ന്ന് കുഡ്‌ല റാം പേജ് എന്ന യൂട്യൂബ് ചാനല്‍ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കോടതി റാംപേജ് യൂട്യൂബ് ചാനലിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും മറ്റ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. തുടര്‍ന്നാണ് ക്ഷേത്ര ഭാരവാഹികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Supreme Court has rejected the petition seeking a ban on reporting news related to the mass grave incident at Dharmasthala. The petition was filed by D. Harshendra Kumar, brother of MP and Dharmadhikari Dr. D. Veerendra Heggade, alleging that defamatory reports about the temple were being circulated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി

Kerala
  •  7 hours ago
No Image

അനസ്‌തേഷ്യ നല്‍കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  7 hours ago
No Image

ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം

National
  •  8 hours ago
No Image

ധര്‍മ്മസ്ഥലയിലെ എസ്‌ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്

National
  •  8 hours ago
No Image

മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast

uae
  •  8 hours ago
No Image

നിങ്ങളുടെ സഹായം ആരിലേക്ക്? ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്

Kerala
  •  8 hours ago
No Image

ഈ വാരാന്ത്യത്തില്‍ യുഎഇയില്‍ അടച്ചിടുന്ന റോഡുകളുടെയും വഴി തിരിച്ചുവിടുന്ന റോഡുകളുടെയും കംപ്ലീറ്റ് ലിസ്റ്റ് | Complete list of UAE road diversions and closures

uae
  •  8 hours ago
No Image

നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ

Kerala
  •  9 hours ago
No Image

SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ

latest
  •  9 hours ago
No Image

പരസ്പരം സംസാരിക്കാതെ ഷാര്‍ജയില്‍ മലയാളി ദമ്പതികള്‍ ജീവിച്ചത് പത്തു വര്‍ഷം; വേര്‍പിരിയലിനു പകരം മൗനം തിരഞ്ഞെടുക്കുന്നതിനെതിരെ യുഎഇയിലെ മനഃശാസ്ത്രവിദ​ഗ്ധർ

uae
  •  9 hours ago