HOME
DETAILS

ബഹ്‌റൈനിലെത്തിയത് കുടുംബം പോറ്റാന്‍, മരിച്ചതോടെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ പ്രവാസി യുവതികള്‍ക്ക് കൂട്ട സംസ്‌കാരം

  
Web Desk
August 22 2025 | 06:08 AM

Two Andhra women cremated in Bahrain five years after their death

മനാമ: മക്കളെയും പങ്കാളികളെയും കുടുംബത്തെയും വിട്ട് സന്തോഷത്തോടെയാകില്ല ഒരാളും പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. കുടുംബത്തെ ഏതുവിധേനയും കരകയറ്റുക എന്ന ഉദ്ദേശമാകും വിമാനം കയറുമ്പോള്‍ ഓരോ പ്രവാസിയുടെയും ഏക ലക്ഷ്യം. എന്നാല്‍ ചിലപ്പോള്‍ ഈ സ്‌നേഹവും പരിചരണവും തിരിച്ചുകിട്ടാറില്ലെന്ന പരാതി ചില പ്രവാസികള്‍ക്കുണ്ട്. അത്തരം പരാതികള്‍ ശരിവയ്ക്കുകയാണ് ആന്ധ്രപ്രദേശിലെ ചില സ്ത്രീകള്‍ക്കുണ്ടായ അനുഭവം. 

ഇത്തരത്തില്‍ ജോലി തേടിയെത്തിയ ശേഷം ബഹ്‌റൈനില്‍ മരിച്ച രണ്ട് ആന്ധ്ര പ്രദേശ് സ്വദേശികളായ തൊഴിലാളികളുടെ മൃതദേഹം അഞ്ചുവര്‍ഷം ആയിട്ടും ആരും തിരക്കാതിരുന്നതോടെ ഒന്നിച്ച് സംസക്‌രിക്കുകയായിരുന്നു. 
ആന്ധ്രാപ്രദേശിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകളാണ് തൊഴില്‍ തേടി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കഴിയുന്നത്. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഈ സ്ത്രീകളുടെ സ്‌നേഹവും ത്യാഗങ്ങളും അവരുടെ കുടുംബങ്ങള്‍ തിരിച്ചു കൊടുക്കിന്നില്ലെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടി തെലങ്കാന ടുഡേ റിപ്പോര്‍ട്ട്‌ചെയ്തു.

ഏലുരു ജില്ലയിലെ കൊയ്യലഗുഡെം മണ്ഡലം സ്വദേശിനിയായ 29 കാരിയായ സത്യവതി കൊറാഡ 2020ല്‍ ആണ് ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ചത്. അതേ വര്‍ഷം 48 കാരിയായ പൈദമ്മ പല്ലവകട ഹൃദയാഘാതം മൂലവും മരിച്ചു. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം ഇപ്പോഴാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

അവരുടെ കുടുംബങ്ങളില്‍ നിന്നുള്ള ആരെങ്കിലും അവകാശപ്പെട്ട് മുന്നോട്ട് വരുമെന്ന് കരുതി അവരുടെ മൃതദേഹങ്ങള്‍ ബഹ്‌റൈനിലെ ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ബഹ്‌റൈന്‍ അധികൃതര്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ക്ക് ശേഷം, മൃതദേഹം സ്വീകരിക്കുകയോ വിദേശത്ത് സംസ്‌കരിക്കാന്‍ സമ്മതം നല്‍കുകയോ ചെയ്യണമെന്ന് ആന്ധ്രാപ്രദേശ് ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി. എന്നിട്ടും ആരും മുന്നോട്ടു വരാതിരുന്നതോടെ രണ്ട് സ്ത്രീകളുടെയും മൃതദേഹം ബഹ്‌റൈനിലെ ഹിന്ദു ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബങ്ങളുടെ സമ്മതത്തോടെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ഡിവി ശിവകുമാറാണ് സംസ്‌കാരം നടത്തിയത്.


Two Andhra women who died in Bahrain in 2020 were cremated nearly five years later after their families failed to claim their remains. Authorities and a social worker ensured their last rites were performed with consent from their families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും

National
  •  a day ago
No Image

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ

International
  •  a day ago
No Image

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും

Kerala
  •  a day ago
No Image

റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ

Football
  •  a day ago
No Image

വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം

Kerala
  •  a day ago
No Image

കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ

Kerala
  •  a day ago
No Image

ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി

National
  •  a day ago
No Image

ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  a day ago
No Image

അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം

crime
  •  a day ago
No Image

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ മരിച്ചു

bahrain
  •  a day ago