നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
ദുബൈ: സ്റ്റീൽ, സ്റ്റീൽ കോയിലുകൾ എന്നിവയ്ക്കുള്ള കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തി യുഎഇ. വർധനവ് 2026 ഒക്ടോബർ 12 വരെ തുടരുമെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധനമന്ത്രാലയത്തിന്റെ കത്ത് കൂടി പരിഗണിച്ചാണ് സ്റ്റീലിന്റെ വില വർധിപ്പിച്ച കാര്യം പ്രഖ്യാപിച്ചത്. ലോക വ്യാപാര സംഘടനയുടെ (WTO) "ലോക വ്യാപാര കാഴ്ചപ്പാടും സ്ഥിതിവിവരക്കണക്കുകളും" പ്രകാരം, 2024-ൽ യുഎഇയുടെ ഇരുമ്പ്, ഉരുക്ക് വിദേശ വ്യാപാരം 6 ശതമാനം കുറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ, അലുമിനിയം ഇറക്കുമതികളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയതാണ് യുഎഇയിലെ സ്റ്റീൽ ഉൽപ്പാദകരെ ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.
യുഎസ് വിപണിയുമായി യുഎഇയ്ക്കുള്ളത് താരതമ്യേന ചെറിയ ബന്ധമായതിനാൽ ഈ താരിഫുകൾ നേരിട്ട് ബാധിക്കില്ലെന്ന് സ്റ്റീൽ നിർമ്മാതാക്കൾ നേരത്തെ അവകാശപ്പെട്ടിരുന്നു.
uae customs doubles import duty on steel and steel coils from 5% to 10%, extending the safeguard until october 2026 to bolster local producers amid global trade tensions. announced via dubai customs notice, this impacts rebar, wire rod and more for construction sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."