മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ പ്രശസ്ത കുവൈത്ത് നടിയെ ജയിലിൽ അടച്ചു, നടി ഡ്രഗ്ഗ് അഡിക്റ്റ് എന്ന് പോലിസ്
കുവൈത്ത് സിറ്റി: മയക്കു മരുന്ന് കേസിൽ പിടിയിലായ നടി ഷുജൗൺ അൽ ഹജ്രിയെ കുവൈത്ത് പോലിസ് ജയിലിൽ അടച്ചു. നടിയുടെ പക്കൽ നിന്ന് കഞ്ചാവ്, കൊക്കെയ്ൻ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞമസം ആണ് അവരെ അറസ്റ്റ് ചെയ്തത്. പോലിസ് ഇറക്കിയ പ്രസ്താവനയിൽ അൽ ഹജ്രിയുടെ പേര് വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും ഓൺലൈൻ ഉപയോക്താക്കൾ ഉടൻ തന്നെ ഊഹാപോഹങ്ങൾ നടത്തുകയും പ്രഖ്യാപനത്തിന് ശേഷം അവളുടെ പേര് പ്രചരിപ്പിക്കുകയുംമായിരുന്നു. പേര് പോലീസും അനൗദ്യോഗികമായി സ്ഥിരീകരിച്ചു.
വിശ്വസനീയമായ വിവരങ്ങളും സൂക്ഷ്മമായ നിരീക്ഷണവും പാലിച്ച് നിയമ നടപടിക്രമങ്ങൾക്കനുസൃതമായാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിന്നീട് വൈദ്യ പരിശോധനയിൽ അവർ രാജ്യത്ത് നിരോധിച്ച ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനാൽ ആണ് ജയിലിൽ അടച്ചത് എന്നും അധികൃതർ അറിയിച്ചു. നടി ലഹരിക്ക് അടിമ ആണെന്നും അദ്ധികൃതരെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊതുജനാരോഗ്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രാലയം മയക്കുമരുന്നിനെ നേരിടാനുള്ള പ്രതിബദ്ധത ആവർത്തിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ താമസക്കാരോടു പോലിസ് അഭ്യർത്ഥിച്ചു,
കുവൈറ്റ് ടെലിവിഷനിലെയും സിനിമയിലെയും ജനപ്രിയ വ്യക്തിയാണ് അൽ ഹജ്രി.
The Public Prosecution has ordered the detention of three Kuwaitis including actress Shujoun Al Hajri and expatriates on charges of importing and possessing narcotic and psychotropic substances with the intent to traffic and use them, as well as for bribery and customs smuggling.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."