HOME
DETAILS

ടി.വി.കെ റാലിയിലെ ദുരന്തം;  ആളെ കൂട്ടാന്‍ പ്രത്യേക ഇടപെടല്‍, മുന്നറിയിപ്പുകളും അവഗണിച്ചു

  
Web Desk
September 28, 2025 | 4:03 AM

tvk rally disaster special efforts to gather crowd ignored warnings

ചെന്നൈ:  ഡി.എം.കെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിയുടെ തട്ടകത്തില്‍ ശക്തിപ്രകടനം നടത്താനുള്ള ടി.വി.കെ തീരുമാനം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. റാലിക്ക് പൊലിസ് തടസവാദം ഉന്നയിച്ചതോടെ ഒടുവില്‍ കോടതി അനുമതിയോടെയാണ് റാലി സംഘടിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് പരാമവധി ആളുകളെ റാലിക്ക് എത്തിക്കാനായി സമൂഹമാധ്യമങ്ങള്‍ വഴി രണ്ടുദിവസമായി വലിയ തോതിലുള്ള പ്രചാരണമാണ് നടന്നത്. വിജയ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പരിപാടിയുടെ അറിയിപ്പ് നല്‍കി പരമാവധി ആളുകളെ സംഘടിപ്പിക്കണമെന്ന് ആഹ്വാനവും  ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വലിയ തോതില്‍ സ്വാധീനിച്ചു.  നിയന്ത്രണമില്ലാതെ ആള്‍ക്കൂട്ടം കരൂരിലെത്തി.  സെന്തില്‍ ബാലാജിയുടെ ശക്തികേന്ദ്രത്തില്‍ നേരത്തെ ഡി.എം.കെ സംഘടിപ്പിച്ച റാലികളില്‍ പങ്കെടുത്തതിനേക്കാള്‍ ആളുകളെ ടി.വി.കെയുടെ റാലിയില്‍ എത്തിച്ച് ശക്തി പ്രകടിപ്പിക്കാനുള്ള നീക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്.  

 

മുന്നറിയിപ്പുകള്‍ അവഗണിച്ചു
വാഹനവ്യൂഹങ്ങള്‍ ഒഴിവാക്കുക, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരെ റാലിയില്‍ നേരിട്ട് പങ്കെടുപ്പിക്കാതെ ഓണ്‍ലൈനായി പങ്കെടുപ്പിക്കണം, റാലിക്ക് കൃത്യമായ സുരക്ഷയ്ക്കു വേണ്ടിയുള്ള ക്രമീകരണം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് റാലിക്ക് അനുമതി നല്‍കിയിരുന്നത്. തൃച്ചിയില്‍ വിമാനത്താവളം മുതല്‍ സമ്മേളന നഗരിവരെ 20 മിനുട്ടുകൊണ്ട് എത്താവുന്ന ദൂരം വിജയ് പിന്നിട്ടത് ആറു മണിക്കൂര്‍ എടുത്താണ്. അന്നുതന്നെ വിജയ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, പരിപാടി പരാജയപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമായാണ് വിജയും സംഘവും ഇതിനെ വിശേഷിപ്പിച്ചത്. 

മരണസംഖ്യ ഉയര്‍ന്നേക്കും
ചെന്നൈ: രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ നോവില്‍ തമിഴകം. തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റും നടനുമായ വിജയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം ഇനിയും ഉയരുമെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. താരത്തെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. പലരും ഭക്ഷണം കഴിക്കാതെ രാവിലെ തന്നെ റാലിസ്ഥലത്ത് എത്തിയിരുന്നു. അറിയിച്ചതിലും ആറുമണിക്കൂര്‍ കഴിഞ്ഞതിനു ശേഷമാണ് വിജയ് റാലിയിലേക്കെത്തിയത്. ഇതോടെ ആളുകള്‍ തിക്കിത്തിരക്കി. പലരും താഴെവീഴുകയും പരുക്കേല്‍ക്കുകയും ചെയ്തു.  ഇവര്‍ക്കിടയില്‍ രക്ഷാദൗത്യം നടത്താന്‍ പോലും കഴിയാത്തത്രയും ജനബാഹുല്യമായിരുന്നു അനുഭവപ്പെട്ടത്. 
വിലമതിക്കാനാവാത്ത ജീവന്‍ നഷ്ടപ്പെട്ടത്  എല്ലാവരുടെയും ഹൃദയങ്ങളെ നടുക്കിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. നികത്താനാവാത്ത നഷ്ടം നേരിടുന്ന കുടുംബങ്ങള്‍ക്ക് തന്റെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.

വൈദ്യചികിത്സയ്ക്കുള്ള പ്രത്യേക ക്രമീകരണങ്ങള്‍ വേഗത്തിലാക്കാന്‍  വിദ്യാഭ്യാസ മന്ത്രിയെയും ആരോഗ്യപൊതുജനക്ഷേമ മന്ത്രിയെയും ചുമതലപ്പെടുത്തി. ട്രിച്ചി, സേലം, ഡിണ്ടിഗല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ മെഡിക്കല്‍ ടീമുകളുമായി കരൂരിലേക്ക് അയച്ചു. 
കൂടാതെ, സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് ശ്രീമതി അരുണ ജഗതീശന്റെ നേതൃത്വത്തില്‍ ഏകാംഗ അന്വേഷണ കമ്മീഷനും രൂപീകരിച്ചു.

 

tvk rally disaster turns tragic after crowd-pulling efforts and ignored safety warnings lead to chaos and casualties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  9 days ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  9 days ago
No Image

യുഎഇ ദേശീയ ദിനം: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ച് ആര്‍ടിഎ

uae
  •  9 days ago
No Image

നിശബ്ദമായ കൊടുങ്കാറ്റാണ് അവൻ; ടെംബാ ബാവുമയെ മുൻ ഇന്ത്യൻ ഇതിഹാസ നായകനുമായി താരതമ്യം ചെയ്ത് എബി ഡിവില്ലിയേഴ്സ്

Cricket
  •  9 days ago
No Image

'സ്വര്‍ണക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍  സര്‍ക്കാര്‍ ഉണ്ടാക്കിയ മസാല നാടകം' രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍

Kerala
  •  9 days ago
No Image

രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പൊലിസ്; ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി

Kerala
  •  9 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ: അബൂദബിയിൽ 37 റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി

uae
  •  9 days ago
No Image

മദ്യപിക്കാൻ പണം ചോദിച്ച് ഭർത്താവിന്റേ മർദനം; ഭർത്താവിനെ വിഡിയോ കോൾ ചെയ്‌ത്‌ യുവതി ജീവനൊടുക്കി

crime
  •  9 days ago
No Image

കണ്ണിമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു, അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

'കുടുംബ രാഷ്ട്രീയത്തിന് വേദിയാകുന്നു' സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ബിഹാര്‍ എന്‍.ഡി.എ ഘടകകക്ഷിയില്‍ പൊട്ടിത്തെറി, ഏഴ് നേതാക്കള്‍ രാജിവച്ചു

National
  •  9 days ago