ആരാധനാലയങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ടു; പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്ത് പൊലിസ്
കുവൈത്ത് സിറ്റി: രാജ്യത്തെ ആരാധനാലയങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഈജിപ്ഷ്യൻ പൗരനെ അറസ്റ്റ് ചെയ്ത് കുവൈത്ത് സുരക്ഷാ സേന. കുവൈത്തിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഒരു നിരോധിത സംഘടനയിൽ അംഗമാണ് ഇയാൾ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പ്രതിയെ പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡിനിടെ, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും, അവ എങ്ങനെ തയ്യാറാക്കാമെന്നും വിന്യസിക്കാമെന്നും ഉള്ള മാനുവലുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതി ഒരു നിരോധിത ഗ്രൂപ്പുമായി ബന്ധമുള്ളയാളാണെന്നും അതിന്റെ പ്രത്യയശാസ്ത്രം സ്വീകരിച്ചതായും സമ്മതിച്ചു. സ്ഫോടകവസ്തുക്കൾ എങ്ങനെ നിർമ്മിക്കാമെന്ന് പഠിച്ചതായും ആരാധനാലയത്തിൽ വലിയ ആക്രമണം നടത്താൻ ആസൂത്രണം ചെയ്തതായും പ്രതി സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ജാഗ്രതയുടെ ഭാഗമായാണ് അറസ്റ്റ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. “കുവൈത്തിന്റെ സുരക്ഷയെ അപകടപ്പെടുത്താനോ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും ആഭ്യന്തര മന്ത്രാലയം വെച്ചുപൊറുപ്പിക്കില്ല,” പ്രസ്താവനയിൽ വ്യക്തമാക്കി. അന്വേഷണങ്ങൾ തുടരുകയാണെന്നും സാധ്യമായ ഏത് ഭീഷണികളെയും നേരിടാൻ കൂടുതൽ സന്നദ്ധത പുലർത്തുമെന്നും അധികൃതർ പറഞ്ഞു.
police in the uae have arrested an expatriate youth accused of plotting to bomb places of worship. get the latest details on this shocking incident and the ongoing investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."