പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ
ദുബൈ: സ്വദേശികൾക്കായി നിയുക്തമാക്കിയിരിക്കുന്ന ജോലികൾ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കോ തൊഴിലാളികൾക്കോ ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് നിരോധിക്കുന്ന പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് സഊദി ടൂറിസം മന്ത്രാലയം.
പുതുക്കിയ നിയമങ്ങൾ പ്രകാരം, ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്കും, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സഊദി പൗരന്മാരെ ജോലിക്കെടുക്കാൻ അനുമതി ലഭിച്ച സ്ഥാപനങ്ങൾക്കും മാത്രമേ ഔട്ട്‌സോഴ്‌സിംഗിന് അനുവാദമുള്ളു. രാജ്യത്തെ എല്ലാ ലൈസൻസുള്ള ടൂറിസം സ്ഥാപനങ്ങൾക്കും ഈ നയങ്ങൾ ബാധകമാണ്.
സഊദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുക, ടൂറിസം മേഖലയിലെ പ്രാദേശിക പ്രതിഭകളെ കണ്ടെത്തുക, സേവന നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
ടൂറിസം സ്ഥാപനങ്ങൾ ഇനി മുതൽ, ജോലി ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരെയും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. സബ്‌കോൺട്രാക്ടഡ്, സീസണൽ, അല്ലെങ്കിൽ സെക്കൻഡഡ് ജീവനക്കാർക്കുള്ള കരാറുകൾ തുടങ്ങിയവ അജീർ പ്ലാറ്റ്‌ഫോം അല്ലെങ്കിൽ മറ്റ് അംഗീകൃത സംവിധാനങ്ങൾ വഴി പ്രോസസ്സ് ചെയ്യണം. ഒന്നിലധികം ശാഖകൾ നടത്തുന്ന കമ്പനികൾ ഓരോ ശാഖയുടെയും ലൈസൻസിന് കീഴിൽ ജീവനക്കാരെ രജിസ്റ്റർ ചെയ്യണം.
എല്ലാ ലൈസൻസുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും പ്രവൃത്തി സമയങ്ങളിൽ ഒരു സഊദി റിസപ്ഷനിസ്റ്റ് ഉണ്ടായിരിക്കണമെന്നും നിയമങ്ങൾ നിർദ്ദേശിക്കുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ചേർന്ന് നിയമങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
The Saudi Ministry of Tourism has introduced new restrictions prohibiting the outsourcing of jobs reserved for Saudi citizens to foreign institutions or workers. This move aims to promote job opportunities for Saudi nationals and enhance the role of the tourism sector in achieving the Kingdom's Vision 2030 goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."