പെട്രോൾ വാഹനങ്ങളുടെ കാലം കഴിയുന്നു; യുഎഇയിലെ ജനങ്ങൾക്ക് പ്രിയം ഇലക്ട്രിക് വാഹനങ്ങളെന്ന് പഠനം
ദുബൈ: യുഎഇയിലെ 52 ശതമാനത്തിലധികം ജനങ്ങൾ പെട്രാൾ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) വാങ്ങുകയോ ലീസ് ചെയ്യുകയോ ചെയ്യുന്നുവെന്ന് പഠനം. കുറഞ്ഞ ഉപയോഗവും, പരിപാലന ചെലവിലെ കുറവുമാണ് ഇതിനു പ്രധാന കാരണം. റോളൻഡ് ബെർജർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
പരിസ്ഥിതി സംരക്ഷണവും ഇലക്ട്രിക് വാഹനങ്ങളുടെ മികച്ച സവിശേഷതകളുമാണ് ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ മറ്റ് പ്രധാന കാരണങ്ങൾ.
റോളൻഡ് ബെർജറിന്റെ 2025-ലെ ഇവി ചാർജിംഗ് സൂചിക വ്യക്തമാക്കുന്നത് പ്രകാരം, യുഎഇ ജിസിസി രാജ്യങ്ങളിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ മുന്നിലാണ്. 2024-ൽ ഏകദേശം 24,000 ബാറ്ററി-പ്ലഗ്-ഇൻ ഹൈബ്രിഡ് യൂണിറ്റുകൾ വിറ്റഴിച്ചു. അതേസമയം, സഊദി അറേബ്യയിൽ ഇലക്ട്രിക് വാഹന വിൽപ്പന 2023നെ അപേക്ഷിച്ച് പത്തിരട്ടി ഉയർന്ന് 11,000 യൂണിറ്റിലധികം എത്തി.
ഇവി ചാർജിംഗ് സ്റ്റേഷൻ വിന്യാസത്തിലും യുഎഇ മുന്നിലാണ്. 2025 ഓഗസ്റ്റ് വരെ ദുബൈയിൽ മാത്രം 1,270-ലധികം പൊതു ചാർജിംഗ് പോയിന്റുകളുണ്ട്.
ഒക്ടോബർ 1-ന്, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) എനോക് ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു. ഇതുപ്രകാരം, ദുബൈയിലെ എനോകിന്റെ ഫ്യുവൽ സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ച ആവശ്യകത നിറവേറ്റാൻ ഇവി ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് വികസിപ്പിക്കും.
According to a study by Roland Berger, over 52% of UAE residents prefer buying or leasing electric vehicles (EVs) over petrol vehicles, driven by lower operating costs and maintenance expenses. The UAE government aims to have at least 10% of all vehicles on the road be electric by 2030, with around 100,000 electric and hybrid vehicles currently on the roads
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."