സിൻവാർ സഹോദരങ്ങളുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ഹമാസ്; ഗസ്സയിലെ സമാധാന ചർച്ചയുടെ മൂന്നാം ദിനവും പോസിറ്റീവ്
ഷറം അൽ ഷെയ്ഖ് (ഈജിപ്ത്) : ഗസ്സയിലെ സ്ഥിരം വെടിനിർത്തലിനു വേണ്ടി യു.എസ് പ്രസിഡന്റിന്റെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ കൂടുതൽ ആവശ്യങ്ങളുമായി ഹമാസ്. ഇസ്റാഈൽ കൊലപ്പെടുത്തിയ ഹമാസ് മുൻ നേതാവ് യഹ്യ സിൻവാർ, മുഹമ്മദ് സിൻവാർ എന്നിവരുടെ മൃതദേഹങ്ങൾ ഇസ്റാഈൽ തിരികെ നൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ചർച്ചയുടെ മൂന്നാം ദിനത്തിലും പോസിറ്റീവാണെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം എന്നിവയിലാണ് ഇപ്പോൾ അനുരഞ്ജനം നടക്കുന്നത്.
ഈജിപ്തിൽ നടക്കുന്ന ചർച്ചയിൽ ഹമാസിനെ കൂടാതെ ഫലസ്തീൻ ഇസ്്ലാമിക് ജിഹാദും ചേരും. ഇവരുടെ നേതാക്കൾ ഈജിപ്തിലെത്തി. ഫലസ്തീൻ ഇസ്്ലാമിക് ജിഹാദിന്റെ കസ്റ്റഡിയിലും ഇസ്റാഈൽ ബന്ദികളുണ്ട്.
നെതന്യാഹു ചർച്ച വഴിമുട്ടിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഹമാസ് ആവർത്തിച്ചു. ചർച്ചയിൽ ഖത്തർ പ്രധാനമന്ത്രി, തുർക്കി, ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മേധാവിമാരും പങ്കെടുക്കണമെന്ന് ഹമാസ് ആവഷ്യപ്പെട്ടു.
ഫലസ്തീൻ പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത് അൽ റാഷിദ് ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുറഹ്‌മാൻ ബിൻ ജാസിം ആൽ ഥാനി, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്‌റാഹിം കാലിൻ, ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി ഹസൻ മഹ്്മൂദ് റഷാദ് എന്നിവരും പങ്കെടുക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."