ലോകകപ്പിൽ മന്ദാന കൊടുങ്കാറ്റ്; 5000ത്തിൽ തിളങ്ങി ചരിത്രമെഴുതി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ
ഐസിസി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം വിശാഖപട്ടണത്ത് നടക്കുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ സ്‌മൃതി മന്ദാനയും പ്രതീക റാവലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 155 റൺസിന്റെ പടുകൂറ്റൻ റൺസാണ് നേടിയത്. മത്സരത്തിൽ ഇരുവരും അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 66 പന്തിൽ 80 റൺസ് നേടിയാണ് സ്‌മൃതി തിളങ്ങിയത്. ഒമ്പത് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്.
ഇതോടെ ഏകദിനത്തിൽ 5000 റൺസെന്ന പുത്തൻ നാഴികകല്ലിലെത്താനും ഇന്ത്യൻ വൈസ് ക്യാപ്റ്റന് സാധിച്ചു. വിമൺസ് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് സ്വന്തമാക്കുന്ന താരവും സ്‌മൃതി തന്നെയാണ്. 112 ഇന്നിങ്‌സുകളിൽ നിന്നുമാണ് സ്‌മൃതിയുടെ നേട്ടം. വെസ്റ്റ് ഇൻഡീസ് താരം സ്റ്റഫാനി ടെയ്‌ലറുടെ പേരിലുള്ള റെക്കോർഡ് തകർത്താണ് സ്‌മൃതി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 129 ഇന്നിങ്‌സുകളിൽ നിന്നുമായിരുന്നു വിൻഡീസ് താരം 5000 റൺസ് പൂർത്തിയാക്കിയത്.
ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിലും മികച്ച ഫോമിലാണ് സ്‌മൃതി കളിച്ചിരുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടി സ്‌മൃതി തിളങ്ങിയിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ സെഞ്ച്വറി ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. ത്സരത്തിൽ ഇന്ത്യക്കായി മിന്നൽ സെഞ്ച്വറി നേടിയാണ് സ്‌മൃതി മന്ദാന തിളങ്ങിയത്. മത്സരത്തിൽ 63 പന്തിൽ 125 റൺസാണ് സ്‌മൃതി അടിച്ചെടുത്തത്. 17 ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
മത്സരത്തിൽ 50 പന്തിൽ സെഞ്ച്വറി നേടിയ സ്‌മൃതി ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായും റെക്കോർഡിട്ടു. ഇതിനു മുമ്പ് ഈ നേട്ടം വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 2013ൽ ഓസ്ട്രേലിയക്കെതിരെ 52 പന്തിൽ നിന്നുമാണ് കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നത്.
അതേസമയം മത്സരത്തിൽ സ്‌മൃതിക്ക് പുറമെ പ്രതീക റാവൽ 96 പന്തിൽ 75 റൺസും നേടി തിളങ്ങി. 10 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
The India-Australia clash in the ICC Women's ODI World Cup is underway in Visakhapatnam. Smriti shone in the match by scoring 80 runs off 66 balls. The player hit nine fours and three huge sixes. With this, the Indian vice-captain also reached a new milestone of 5000 runs in ODIs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."