HOME
DETAILS

'അര്‍ധരാത്രി 12.30 ന് അവള്‍ എങ്ങനെ കാമ്പസിന് പുറത്തുപോയി, വൈകി പുറത്ത് പോകാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുത്': മമതാ ബാനര്‍ജി

  
October 12, 2025 | 11:02 AM

mamata-banerjee-controversy-durgapur-rape-remark

കൊല്‍ക്കത്ത: ദുര്‍ഗാപൂരില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മമതാ ബാനര്‍ജി. 23 വയസ്സുള്ള വിദ്യാര്‍ത്ഥിനി രാത്രി വൈകി ക്യാമ്പസിന് പുറത്തെത്തിയത് എങ്ങനെയെന്ന് മമത ചോദിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

'വിദ്യാര്‍ഥിനി ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠിക്കുകയായിരുന്നു. ആരുടെ ഉത്തരവാദിത്തമാണ് അത്? രാത്രി 12.30 ന് അവള്‍ എങ്ങനെയാണ് കാമ്പസിന് പുറത്തുവന്നത്?' സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെയും രാത്രി സംസ്‌കാരത്തേയും ശ്രദ്ധിക്കണം. രാത്രിയില്‍ വിദ്യാര്‍ഥികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. അവര്‍ സ്വയം സംരക്ഷിക്കണം. അതൊരു വനമേഖലയാണ്.' മമത പറഞ്ഞു. 

സംഭവത്തെ ഞെട്ടിപ്പിക്കുന്നതെന്ന് എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ബംഗാള്‍ പൊലിസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

'ഒഡീഷയില്‍ കടല്‍ത്തീരങ്ങളില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഒഡീഷ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?' അവര്‍ ചോദിച്ചു. 'ഞങ്ങള്‍ കര്‍ശന നടപടിയെടുക്കും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് സംഭവിക്കുമ്പോള്‍, അത് അപലപനീയമാണ്. മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇത്തരം കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അവിടത്തെ സര്‍ക്കാരുകള്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഞങ്ങള്‍ കരുതുന്നു.'- മമത പറഞ്ഞു. 

ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയും ഒഡിഷയിലെ ജലേശ്വര്‍ സ്വദേശിയുമായ 23കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം പുറത്തുപോയ യുവതിയെ മൂന്നംഗ സംഘം കൊളജിനു സമീപത്തെ വനപ്രദേശത്തേക്ക് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഭയന്ന് ഓടി രക്ഷപ്പെട്ടു.യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത പ്രതികള്‍, ഒച്ചവെക്കുകയോ പരാതി നല്‍കുകയോ ചെയ്താല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീപ്‌ഫേക്കുകളെക്കുറിച്ച് ജാഗ്രത വേണം: മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  2 days ago
No Image

ജ്വല്ലറിക്ക് മുൻപിൽ പരുങ്ങൽ, ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ; ബാഗ് പരിശോധിച്ചപ്പോൾ കുറെ പേഴ്സും സ്വർണാഭരണങ്ങളും പണവും; രണ്ട് യുവതികൾ അറസ്റ്റിൽ

crime
  •  2 days ago
No Image

യുഎഇ വിസ ഓൺ അറൈവൽ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു 

Kerala
  •  2 days ago
No Image

അവസാന പന്തിൽ ഇന്ത്യയുടെ ഹൃദയം തകർത്ത് സിക്സർ; യുഎഇയോട് തോറ്റ് ഇന്ത്യ, ഹോങ്കോങ് സിക്സസിൽ തുടർച്ചയായ രണ്ടാം പരാജയം

Cricket
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ട് റോഡ് ഞായറാഴ്ച വരെ താൽക്കാലികമായി അടച്ചിടും

uae
  •  2 days ago
No Image

രാത്രി ഉറങ്ങാൻ കിടന്നു; നേരം വെെകിയിട്ടും എഴുന്നേറ്റില്ല; വിളിക്കാനെത്തിയ അമ്മൂമ്മ കണ്ടത് ചലനമറ്റ കൊച്ചുമകനെ; 23കാരൻ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  2 days ago
No Image

Hajj 2026: മുസ്ലിംകൾ ന്യൂനപക്ഷമായ രാജ്യത്തുനിന്നുള്ളവർ ഇപ്പോൾ അപേക്ഷിക്കണം; നുസുക് പ്ലാറ്റ്ഫോമിൽ സൗകര്യം

Saudi-arabia
  •  2 days ago
No Image

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം; രോഗമുള്ളവര്‍ക്ക് വിസയില്ലെന്ന് ട്രംപ്; കുടിയേറ്റം തടയാന്‍ നിയമം കടുപ്പിച്ച് അമേരിക്ക

International
  •  2 days ago
No Image

എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  2 days ago