പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ
ഷാർജ: 2025-ൻ്റെ മൂന്നാം പാദത്തിൽ (Q3) ഷാർജ വിമാനത്താവളത്തിലെത്തിയത് 5,127,120 യാത്രക്കാർ. 2024-ലെ ഇതേ കാലയളവിലെ 43.9 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 16.7 ശതമാനത്തിന്റെ വർധനവാണ്.
വിമാന സർവിസുകളിലും വർധവുണ്ടായിട്ടുണ്ട്. ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ വിമാന സർവിസുകളുടെ എണ്ണം 30,737 ആയി ഉയർന്നു. ഇത് ഒരു വർഷം മുമ്പുള്ള 27,758-നെ അപേക്ഷിച്ച് 10.7 ശതമാനം വർധനവാണ്. വിമാന സർവിസുകളുടെ (aircraft movements) എണ്ണത്തിൽ 4.3 ശതമാനം വർധനവുണ്ടായി. ഇത് 52,695-ൽ നിന്ന് 54,953 ആയി ഉയർന്നു.
ചരക്ക് നീക്കം: ചരക്ക് നീക്കത്തിൻ്റെ അളവ് 3.9 ശതമാനം വർധിച്ച് 46,284 ടണ്ണിൽ നിന്ന് 48,073 ടണ്ണായി എത്തി. കടൽ വഴിയുള്ള ചരക്ക് നീക്കത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഇത് 3,236 ടണ്ണിൽ നിന്ന് 4,296 ടണ്ണായി ഉയർന്നു. അതായത് 32.8 ശതമാനം വർധനവ് രേഖപ്പെടുത്തി.
യാത്രക്കാർക്കും ചരക്ക് ഗതാഗത സേവനങ്ങൾക്കുമുള്ള ആവശ്യം വർധിച്ചതാണ് ഈ നേട്ടങ്ങൾക്ക് കാരണമെന്ന് എയർപോർട്ട് അതോറിറ്റി (SAA) ചെയർമാൻ അലി സലീം അൽ മിദ്ഫ പ്രതികരിച്ചു.
Sharjah Airport has reported a significant increase in passenger traffic, handling 5,127,120 travelers in the third quarter of 2025. This represents a 16.7% year-over-year growth compared to the same period in 2024, when the airport served 4.39 million passengers. The airport's continued operational growth and strategic initiatives have contributed to its strong performance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."