HOME
DETAILS

ഉത്തര്‍ പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു

  
Web Desk
October 22, 2025 | 1:31 PM

uttar pradesh outrage elderly dalit man forced to lick ground near lucknow temple over urination allegation

ലഖ്‌നൗ: ദീപാവലി ദിനത്തിൽ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് വയോധികനായ ദലിതനെക്കൊണ്ട് നിലം നക്കിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.

കകോരി നിവാസിയായ 60 കാരനായ രാംപാൽ റാവത്താണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ ശീത മാതാ മന്ദിറിന് സമീപം വെള്ളം കുടിക്കുന്നതിനിടെയാണ് സ്വാമി കാന്ത് എന്നയാൾ തന്നെ തടഞ്ഞുനിർത്തി നിലം നക്കിച്ചതെന്ന് റാവത്ത് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.

"ചുമച്ചപ്പോൾ അബദ്ധത്തിൽ വെള്ളം തെറിച്ചതാണ്, മൂത്രമൊഴിച്ചതല്ല എന്ന് ഞാൻ പറഞ്ഞിരുന്നു. എന്നിട്ടും അയാൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും നിലം നക്കാൻ നിർബന്ധിക്കുകയും ചെയ്തു," റാവത്ത് പരാതിയിൽ വ്യക്തമാക്കി.

മുത്തച്ഛന് ശ്വാസതടസ്സമുള്ളതിനാൽ ചുമയ്ക്കുന്നതിനിടെ അബദ്ധത്തിൽ മൂത്രമൊഴിച്ചുപോകാറുണ്ടെന്ന് 
റാവത്തിന്റെ ചെറുമകൻ മുകേഷ് കുമാർ വ്യക്തമാക്കി.

"പേടിച്ച മുത്തച്ഛൻ നിലം നക്കാൻ ആവശ്യപ്പെട്ടപ്പോൾ അതുപോലെ ചെയ്തു. അതിനുശേഷം പ്രതി ആ സ്ഥലം കഴുകിപ്പിക്കുകയും ചെയ്തു," മുകേഷ് പറഞ്ഞു.

സ്വാമി കാന്തിനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പരുക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. "നിലം നക്കാൻ നിർബന്ധിച്ചു എന്നാണ് ഇരയുടെ വാദം. എന്നാൽ നിലം തൊടാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് പ്രതി പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്," പൊലിസ് വൃത്തങ്ങൾ വ്യക്തമാക്കി.

സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. "മനുഷ്യത്വത്തിനേറ്റ കളങ്കം" എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ പാർട്ടികൾ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.

"ഒരാളുടെ തെറ്റ് അപമാനകരവും മനുഷ്യത്വരഹിതവുമായ ശിക്ഷയെ ന്യായീകരിക്കുന്നില്ല. മാറ്റത്തിന് മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ!" എന്ന് സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു.

a 60-year-old dalit man in lucknow's kakori was humiliated on diwali, forced to lick the ground after accidentally urinating near sheetla mata temple. accused arrested amid political fury.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന

Kerala
  •  2 hours ago
No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  3 hours ago
No Image

പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മുട്ടുകുത്തി മാപ്പ് പറയിക്കുകയും ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ

National
  •  3 hours ago
No Image

ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണൽ പദവി; ആദരം

National
  •  3 hours ago
No Image

സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ

National
  •  3 hours ago
No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  3 hours ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  3 hours ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  4 hours ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  4 hours ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  4 hours ago