ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം 34 വർഷത്തെ ചരിത്രം തകർത്ത് സൂപ്പർതാരം
രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ താരം പൃഥ്വി ഷാ. മഹാരാഷ്ട്രയുടെ താരമായ പൃഥ്വി ഷാ ചണ്ഡീഗഢ് ടീമിനെതിരെയാണ് ഇരട്ട സെഞ്ച്വറി നേടി കരുത്തുകാട്ടിയത്. 156 പന്തിൽ നിന്നും 222 റൺസ് നേടിയാണ് താരം തിളങ്ങിയത്. 29 ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം അടിച്ചെടുത്തത്. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു താരം നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 141 പന്തിൽ നിന്നുമാണ് പൃഥ്വി ഷാ ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത്.
1991 രഞ്ജി സീസണിൽ രാജേഷ് ബോറ നേടിയ ഇരട്ട സെഞ്ച്വറി റെക്കോർഡ് തകർത്താണ് പൃഥ്വി ഷായുടെ കുതിപ്പ്. അസം താരമായ രാജേഷ് ബോറ ബീഹാറിനെതിരെ 156 പന്തുകളിൽ നിന്നുമാണ് ഡബിൾ സെഞ്ച്വറി നേടിയത്. ഈ നേട്ടത്തിൽ ഒന്നാമതുള്ളത് മുൻ ഇന്ത്യൻ താരമായ രവി ശാസ്ത്രിയാണ്. 1984ൽ ബറോഡക്കെതിരെ മുംബൈ താരമായ രവി ശാസ്ത്രി 123 പന്തിൽ നിന്നുമായിരുന്നു ഡബിൾ സെഞ്ച്വറി നേടിയത്.
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 313 റൺസാണ് മഹാരാഷ്ട്ര നേടിയത്. റിതുരാജ് ഗെയ്ക്‌വാദിന്റെ സെഞ്ച്വറി കരുത്തിലാണ് മഹാരാഷ്ട്ര മികച്ച സ്കോർ നേടിയത്. 163 പന്തിൽ 15 ഫോറുകൾ അടക്കം 116 റൺസാണ് ഗെയ്ക്‌വാദ് നേടിയത്. സൗരഭ് നവാലെ, അർഷിൻ കുൽക്കർണി എന്നിവർ അർദ്ധ സെഞ്ച്വറി നേടിയും തിളങ്ങി.
ഒന്നാം ഇന്നിങ്സിൽ ചണ്ഡീഗഢ് 209 റൺസിന് പുറത്തായി വിക്കി ഒസ്റ്റ്വാൾ ആറ് വിക്കറ്റുകൾ നേടി മഹാരാഷ്ട്രയുടെ ബൗളിങ്ങിൽ നിർണായകമായി. ചണ്ഡീഗഢ് നിരയിൽ രാമൻ ബിഷ്ണോയ്, നിഷുങ്ക് ബിർള എന്നിവർ അർദ്ധ സെഞ്ച്വറി നേടി.
രണ്ടാം ഇന്നിങ്സിൽ പൃഥ്വി ഷായുടെ ഡബിൾ സെഞ്ച്വറി കരുത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. പൃഥ്വി ഷാക്ക് പുറമെ സിദ്ധേഷ് വീർ അർദ്ധ സെഞ്ച്വറിയും നേടി തിളങ്ങി. 464 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചണ്ഡീഗഢ് 129 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.
Indian player Prithvi Shaw shines in Ranji Trophy with double century. Maharashtra player Prithvi Shaw showed his strength by scoring a double century against Chandigarh team. The player shined by scoring 222 runs from 156 balls. The player hit 29 fours and five sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."