HOME
DETAILS

കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം: ഡ്രൈവറെ മർദ്ദിച്ചു, വാഹനം തകർത്തു; പ്രതികൾ ഒളിവിൽ

  
October 29, 2025 | 5:39 PM

colluding with a bike gang kollam ambulance driver assaulted vehicle damaged while transporting patient attackers absconding

കൊല്ലം: വിദഗ്ധ ചികിത്സയ്ക്കായി രോഗിയുമായി പോയ ആംബുലൻസിന് നേരെ കൊല്ലം പത്തനാപുരത്ത് ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുകയും വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ആംബുലൻസ് ഡ്രൈവർമാർ ടൗണിൽ നിരയായി വാഹനമോടിച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പത്തനാപുരം ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിന്ദു എന്ന രോഗിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കൊട്ടിയത്തിന് സമീപം വെച്ച് ആക്രമിക്കപ്പെട്ടത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘം ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. വാഹനത്തിന്റെ കണ്ണാടി ചില്ല് അടിച്ച് തകർത്തു. ഡ്രൈവറുടെ വാച്ചും അക്രമികൾ കവർന്നു. സംഭവം നടക്കുമ്പോൾ രോഗി ആംബുലൻസിൽ ഉണ്ടായിരുന്നു.

അക്രമത്തിൽ പ്രതിഷേധിച്ച് ആംബുലൻസ് ഡ്രൈവർമാർ രംഗത്തെത്തി. വൈകുന്നേരം പത്തനാപുരം ടൗണിൽ ആംബുലൻസുകൾ നിരയായി ഓടിച്ചായിരുന്നു ഡ്രൈവർമാരുടെ പ്രതിഷേധ പ്രകടനം. ബീക്കൺ ലൈറ്റുകൾ തെളിയിച്ചും എന്നാൽ അലാറം ഓഫ് ചെയ്തും നടത്തിയ ഈ പ്രതിഷേധം വേറിട്ടതായിരുന്നു. അതേസമയം, അക്രമികളെ തിരിച്ചറിഞ്ഞതായും എന്നാൽ ഇവർ നിലവിൽ ഒളിവിലാണെന്നും പൊലിസ് അറിയിച്ചു. പ്രതികളെ പിടികൂടാൻ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

an ambulance carrying a patient in kollam was attacked by a gang on a bike, allegedly for not giving way. the driver was assaulted, the vehicle's mirror was smashed, and his watch was stolen. in protest, ambulance drivers held an unusual demonstration by driving their ambulances in a line through the town with their beacon lights on, but their alarms off. the accused are currently absconding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  6 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  6 days ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  6 days ago
No Image

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

Saudi-arabia
  •  6 days ago
No Image

ഇറാനിലേക്കില്ല: വിമാനങ്ങൾ റദ്ദാക്കി ഫ്ലൈ ദുബൈ; യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടും; പുതിയ സമയം പിന്നീട് അറിയിക്കും

uae
  •  6 days ago
No Image

ആ നാലംഗ കുടുംബം ഇനിയില്ല; ഉറങ്ങിക്കിടന്ന മക്കൾക്ക് നേരെയും വെടിയുതിർത്തു, നാടിനെ കണ്ണീരിലാഴ്ത്തി കുടുംബനാഥന്റെ കടുംകൈ

National
  •  6 days ago
No Image

ടെഹ്‌റാനും ഷിറാസും ഉൾപ്പെടെ ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ അറേബ്യ; ഷാർജയിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിൽ

uae
  •  6 days ago
No Image

യഥാർത്ഥ ഹീറോകൾ നമുക്കിടയിലുണ്ട്! വെറുമൊരു ഡെലിവറിയല്ല, ഒരു ജീവിതമാണ് ആ യുവാവ് തിരികെ നൽകിയത്; നാടിന്റെ കൈയടി നേടി ബ്ലിങ്കിറ്റ് റൈഡർ

National
  •  6 days ago
No Image

കുവൈത്തിൽ പൗരത്വ കേസുകളിൽ കർശന നടപടി; പൗരത്വം റദ്ദാക്കാൻ കമ്മിറ്റി

Kuwait
  •  6 days ago
No Image

സംഘർഷാവസ്ഥ തുടരുന്നു: ദുബൈയിൽ നിന്നും തുർക്കിയിൽ നിന്നും ഇറാനിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി

uae
  •  6 days ago