നവജാതശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു; കൊലപാതക സാധ്യതയെന്ന് പൊലിസ്
തൃശ്ശൂർ: ആറ്റൂരിൽ നവജാതശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലിസ് കേസെടുത്തു. ആറ്റൂർ സ്വദേശിനിയായ സ്വപ്ന (37) ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രക്തസ്രാവത്തെ തുടർന്ന് യുവതി ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തറിയുന്നത്.
പൊലിസ് നിഗമനം ഇങ്ങനെ:
നിലവിൽ സ്വപ്ന പൊലിസ് നിരീക്ഷണത്തിലാണ്. ഗുരുതരാവസ്ഥയിലായ യുവതി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.വീട്ടിൽ വെച്ചാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചതിനെ തുടർന്ന് ക്വാറിയിൽ തള്ളുകയായിരുന്നു എന്നുമാണ് യുവതി പൊലിസിന് നൽകിയ മൊഴി.എന്നാൽ, എട്ട് മാസം വളർച്ചയെത്തിയ കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാകാം എന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിശോധിക്കുന്നതിനും പൊലിസ് നടപടി ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."