HOME
DETAILS

വിവാദ മതംമാറ്റ നിയമം: യു.പിയിൽ വീണ്ടും ക്രിസ്തുമത വിശ്വാസികൾ അറസ്റ്റിൽ; യേശുവിന്റെ ചിത്രങ്ങളും ബൈബിളുകളും പൊലിസ് പിടിച്ചെടുത്തു

  
November 01, 2025 | 1:36 AM

Four Christians from Uttar Pradesh were arrested for allegedly trying to convert others to Christianity under the states anti-conversion law

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധനനിയമത്തിന് കീഴിലുള്ള കുറ്റങ്ങൾ ചുമത്തി വീണ്ടും ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ്‌ചെയ്തു. മതപരിവർത്തനത്തിനായി ആളുകളെ പ്രലോഭിപ്പിച്ചു എന്നാരോപിച്ച് ജൗൻപൂർ ജില്ലയിൽനിന്ന് നാലു ക്രിസ്തുമത വിശ്വാസികളെയാണ് അറസ്റ്റ് ചെയ്തത്. സർക്കി ഗ്രാമവാസികളായ ഗീത ദേവി, ഇവരുടെ മകൾ രഞ്ജന കുമാരി, സോനു, വിജയ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ബൈബിൾ ഉൾപ്പെടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളും യേശുക്രിസ്തുവിന്റെ ചിത്രങ്ങളും മറ്റും പൊലിസ് പിടിച്ചെടുത്തു. 

കെരാക്കത്ത് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 7.15 ഓടെ ഇവരുടെ വീട്ടിലെത്തിയാണ് പൊലിസ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലിസ് (സിറ്റി) ആയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്)യിലെ വിവിധ വകുപ്പുകളും ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകളും പ്രകാരം ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഗ്രാമത്തിലെ തീവ്രഹിന്ദുത്വസംഘടനകളുടെ പരാതിയിലാണ് നടപടി. രഞ്ജന കുമാരിയുടെ വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ ബജ്‌റംഗ്ദൾ നേതാക്കളായ ജിതേന്ദ്ര വയസിന്റെയും ബൽറാം സിങ്ങിന്റെയും നേതൃത്വത്തിൽ നിരവധി പേർ ഇവിടേക്ക് മുദ്രാവാക്യം വിളികളുമായി അതിക്രമിച്ചുകടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  

ഗീതാദേവിയുടെ പക്കൽ നിന്ന് യേശുക്രിസ്തുവിന്റെ വലുതും ചെറുതുമായ ഫോട്ടോ ഫ്രെയിമുകൾ, നിരവധി ബൈബിളുകൾ, ഭോജ്പുരിയിലും ഹിന്ദിയിലുമുള്ള ക്രിസ്ത്യൻ ഭക്തിഗാന പുസ്തകങ്ങൾ, മതപരിവർത്തന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളും ചാറ്റുകളും അടങ്ങിയ ആൻഡ്രോയിഡ് മൊബൈൽ ഫോൺ എന്നിവയും പൊലിസ് പിടിച്ചെടുത്തു. രഞ്ജനകുമാരിയിൽ നിന്ന് രണ്ട് ബൈബിളുകൾ, നാല് രജിസ്റ്ററുകൾ, ക്രിസ്ത്യൻ ഭക്തിഗാന ശേഖരം, സാംസങ് ഗാലക്‌സി മൊബൈൽ ഫോൺ, മതപരമായ പ്രചാരണ സാമഗ്രികൾ അടങ്ങിയ ടാബ്ലെറ്റ് എന്നിവയും കണ്ടെടുത്തു. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു. 

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന വിവാദ മതപരിവർത്തന നിയമപ്രകാരമുള്ള നടപടികൾ വ്യാപക ആക്ഷേപത്തിനിടയാക്കിയിരിക്കെയാണ് യു.പിയിൽ നാലു ന്യൂനപക്ഷമതവിഭാഗക്കാരുടെ അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച പ്രാർത്ഥനായോഗത്തിന്റെ പേരിൽ മൂന്ന് ക്രിസ്ത്യാനികളെ ബറേലി പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നു.

In Uttar Pradesh, four Christians were arrested again under the controversial anti-conversion law. They were accused of trying to convince people to convert to Christianity. The arrested people are Geeta Devi, her daughter Ranjana Kumari, Sonu, and Vijay Kumar from the village of Sarki in Jaunpur district. The police also took Bibles, other holy books, and pictures of Jesus Christ from them.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  7 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  7 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി : സുന്നി നേതാക്കൾ

Kerala
  •  7 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  7 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  7 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  7 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  7 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  7 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  7 days ago