ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്
ദുബൈ: ഒക്ടോബറിൽ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സംഭവങ്ങളെത്തുടർന്ന് യുഎഇ, ഖത്തർ ദേശീയ ടീം ഒഫീഷ്യൽസിനെതിരെ നടപടിയെടുത്ത് ഫിഫ.
ആവേശം നിറഞ്ഞ മത്സരത്തിന് പിന്നാലെ, ഇരു ടീമുകൾക്കെതിരെയും ഫിഫ അച്ചടക്ക സമിതി (Fifa Disciplinary Committee) നടപടികൾ സ്വീകരിച്ചു.
യുഎഇ ദേശീയ ടീം സൂപ്പർവൈസറായ മതാർ ഒബൈദ് സയീദ് മെസ്ഫർ അൽ ദാഹിരിക്ക് എതിർ കളിക്കാരനോട് മോശമായി പെരുമാറിയതിനും റെഫറിയെ ആക്രമിച്ചതിനും 16 മത്സരങ്ങളിൽ വിലക്ക് ലഭിച്ചു. കൂടാതെ, 10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 45,500 ദിർഹം) പിഴയും ചുമത്തി.
അതേസമയം, ഖത്തർ താരം താരീഖ് സൽമാന് 'ഗുരുതരമായ ഫൗൾ പ്ലേ' (Serious Foul Play) നടത്തിയതിന് ഫിഫയുടെ കളിക്കാർക്കും ഒഫീഷ്യൽസിനുമുള്ള ചട്ടങ്ങൾ പ്രാകരം രണ്ട് മത്സരങ്ങളിൽ വിലക്കും 5,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 22,750 ദിർഹം) പിഴയും ലഭിച്ചു.
ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിന് പിന്നാലെയാണ് അച്ചടക്ക നടപടികൾ വന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ട് ഫോറിൽ ഖത്തർ 2–1ന് യുഎഇയെ പരാജയപ്പെടുത്തി ഫൈനൽസിലേക്ക് പ്രവേശിച്ചിരുന്നു.
മത്സരത്തിൽ ഖത്തറിനായി ബൗലം ഖൂഖി (49’), റോ-റോ (74’) എന്നിവർ ഗോളുകൾ നേടി. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതെ പോയതാണ് മത്സരത്തിൽ യുഎഇക്ക് തിരിച്ചടിയായത്.
FIFA has taken disciplinary action against Qatar national team officials following an incident during the 2026 World Cup qualifier match against the UAE in October. The match, which Qatar won 2-1, secured their spot in the 2026 World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."