HOME
DETAILS

വ്യക്തിവിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സമീപിക്കുന്നവരിൽ കൂടുതലും കമിതാക്കൾ; മുഖ്യസൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  
Web Desk
November 25, 2025 | 4:19 PM

personal details stolen lakhs swindled mostly lovers approach the gang for information key conspirator a police officer arrested

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഹാക്കിംഗ് തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഉത്തർപ്രദേശ് പൊലിസ് ഉദ്യോഗസ്ഥനായ പ്രവീൺ കുമാർ (36) ആണ് പത്തനംതിട്ടയിൽ വെച്ച് അറസ്റ്റിലായത്. പ്രതാപ്ഗഢ് ജില്ലയിലെ പൊലിസ് സൂപ്രണ്ടിന്റെ കോൾ സർവൈലൻസ് ഓഫീസറാണ് പിടിയിലായ പ്രതിയെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, ലൈവ് ലൊക്കേഷൻ, ഫോൺ കോൾ രേഖകൾ എന്നിവ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ചോർത്തി ലക്ഷക്കണക്കിന് രൂപ തട്ടിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ.

വ്യക്തിവിവരങ്ങൾ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയൽ വി. ജോസ്, സഹായി അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻ അനൂജ് പട്ടേൽ എന്നിവരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജോയലായിരുന്നു ഹാക്കിംഗിന്റെ പ്രധാന ബുദ്ധികേന്ദ്രം. ആവശ്യപ്പെടുന്നവരുടെ ഏത് വിവരങ്ങളും ഇയാൾ ഹാക്ക് ചെയ്ത് നൽകുമായിരുന്നു. കമിതാക്കളാണ് കൂടുതലും വിവരങ്ങൾ ചോർത്തുന്നതിനായി ഇവരെ സമീപിച്ചിരുന്നത്.

കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ നിർദ്ദേശത്തെ തുടർന്ന് പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജോയലിനെ പിടികൂടിയത്. ജോയലിനെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാം പ്രതിയായ പെൺസുഹൃത്ത് ഹിരാൽ ബെൻ അനൂജ് പട്ടേലിനെക്കുറിച്ച് സൂചന ലഭിച്ചത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ പ്രവീൺ കുമാറിലേക്ക് അന്വേഷണമെത്തുന്നത്. ലൈവ് ലൊക്കേഷനും ഫോൺ കോൾ രേഖകളും ചോർത്തി ജോയലിന് നൽകിയിരുന്നത് പ്രവീൺ കുമാറായിരുന്നു.

പണം വാങ്ങി ഏത് രാജ്യത്തുള്ളവരുടെയും വ്യക്തിവിവരങ്ങൾ ചോർത്താൻ കഴിവുള്ള സംഘത്തിലെ മൂന്നാമനാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

 

A police officer from Uttar Pradesh, identified as Praveen Kumar (36), the key conspirator in a major hacking and data theft case, has been arrested in Pathanamthitta. Kumar, a Call Surveillance Officer under the Superintendent of Police in Pratapgarh district, was part of a gang that allegedly stole personal details, live locations, and call records of individuals across the country for lakhs of rupees. T



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

National
  •  5 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  5 days ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  5 days ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  5 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  5 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  5 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  5 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  5 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  5 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  5 days ago