HOME
DETAILS

ഇമ്രാൻ ഖാൻ എവിടെ? ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം ശക്തമാകുന്നു; പാകിസ്താനിൽ വൻ പ്രതിഷേധം

  
November 26, 2025 | 12:50 PM

imran khan death rumors fuel mass protests in pakistan

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ.) നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായതോടെ രാജ്യത്ത് വലിയ രാഷ്ട്രീയ പ്രക്ഷോഭം. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കാത്തതാണ് ഈ അഭ്യൂഹങ്ങൾക്ക് പ്രധാന കാരണം.

സഹോദരിമാരുടെ ചോദ്യവും പ്രതിഷേധവും

ഇമ്രാൻ ഖാനെ കാണാനുള്ള ബന്ധുക്കളുടെ, പ്രത്യേകിച്ച് സഹോദരിമാരുടെ, അപേക്ഷകൾ ജയിൽ അധികൃതർ തുടർച്ചയായി നിരസിച്ചതോടെയാണ് വിഷയം കൂടുതൽ സങ്കീർണ്ണമായത്.

സഹോദരിമാരുടെ ആരോപണം

ജയിലിനുള്ളിൽ ഇമ്രാൻ ഖാൻ കഠിനമായ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്നും അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും ആരോപിച്ച് അദ്ദേഹത്തിൻ്റെ മൂന്ന് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കി.ഇതിനു പിന്നാലെ, "ഇമ്രാൻ ഖാൻ മരിച്ചു" എന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സ് (X) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു.

അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതോടെ, ആയിരക്കണക്കിന് ഇമ്രാൻ ഖാൻ അനുയായികൾ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം വൈകുന്നു

ഇമ്രാൻ ഖാൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ചോ പാകിസ്താൻ സർക്കാരോ സൈനിക നേതൃത്വമോ ഇതുവരെ ഒരു ഔദ്യോഗിക പ്രതികരണവും നടത്തിയിട്ടില്ല.

സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യവ്യാപകമായി പ്രക്ഷോഭം പടരാനുള്ള സാധ്യത ശക്തമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തിലും ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപ്പെട്ടു എന്ന വ്യാജപ്രചാരണം ഉണ്ടായിരുന്നു. അന്ന് പാക് വാർത്താവിനിമയ മന്ത്രാലയം ഔദ്യോഗികമായി ഇടപെട്ട് വാർത്ത നിഷേധിക്കുകയും തെറ്റായ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023 മുതൽ തുടരുന്ന ഇമ്രാൻ ഖാന്റെ ജയിൽവാസം പാകിസ്താനിലെ വലിയ രാഷ്ട്രീയ പ്രതിസന്ധിയായി തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  3 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  3 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  3 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  3 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  3 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  3 days ago
No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  3 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍, ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

Kerala
  •  3 days ago
No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  3 days ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  3 days ago