സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം
തൃശൂർ: തൃശൂർ ജില്ലയിലെ പറപ്പൂക്കരയിൽ ഞെട്ടിക്കുന്ന കൊലപാതകം. സഹോദരിയോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 28-കാരനായ പറപ്പൂക്കര സ്വദേശി അഖിൽ ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ രോഹിത്താണ് അഖിലിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രോഹിത്തിനായുള്ള തെരച്ചിൽ പൊലിസ് ഊർജിതമായിരിക്കുകയാണ്.
സംഭവം വെള്ളിയാഴ്ച രാത്രി വൈകിയാണ് നടന്നത്. അഖിലിന്റെ വീടിന് മുൻപുള്ള പൊതുറോഡിലായിരുന്നു ഈ ക്രൂരകൃത്യം. രോഹിത്തിന്റെ സഹോദരിയോട് അഖിൽ മുൻപ് മോശമായി സംസാരിച്ചിരുന്നു. ഇത് അറിഞ്ഞ രോഹിത്ത് അഖിലിനെ ചോദ്യം ചെയ്യാൻ വന്നു. ആദ്യം വാക്കുതർക്കമായി തുടങ്ങിയ സംസാരം പീന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.തുടർന്ന് രോഹിത്ത് കൈയിലുള്ള കത്തി ഉപയോഗിച്ച് അഖിലിന്റെ ശരീരത്തിൽ നിരവധി കുത്തുകയായിരുന്നു. ഗുരുതരമായ പരുക്കുകൾ ഏറ്റ അഖിൽ സംഭവ സ്ഥലത്ത് തന്നെ ജീവന്‍ നഷ്ടപ്പെട്ടു.
നാട്ടക്കാർ ചിലർ സംഭവം കണ്ട് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പെട്ടെന്ന് സ്ഥലത്തെത്തിയ പറപ്പൂക്കര പൊലിസ് ടീം ദൃശ്യപരിശോധന നടത്തി. അഖിലിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുമെന്ന് പൊലിസ് അറിയിച്ചു.
രോഹിത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അയൽഗ്രാമങ്ങളിലും പറപ്പൂക്കരയിലും സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ച് പ്രതിയുടെ ഒളിതാവളത്തെക്കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതിയുടെ മൊബൈൽ ഫോൺ സിഗ്നലുകളും പിന്തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."