ഷാർജയിൽ സാമൂഹിക ധനസഹായം 17,500 ദിർഹമാക്കി ഉയർത്തി; 4,237 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും
ഷാർജ: എമിറേറ്റിലെ സ്വദേശി കുടുംബങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി. സാമൂഹിക സേവന വകുപ്പിന് കീഴിലുള്ള നിശ്ചിത വിഭാഗങ്ങൾക്കുള്ള പ്രതിമാസ ധനസഹായം 17,500 ദിർഹമായി ഉയർത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
ആകെ 4,237 കേസുകളിലായി പ്രതിവർഷം 40.49 കോടിയിലധികം ദിർഹം (404,940,624) ഈ പദ്ധതിക്കായി ഷാർജ സർക്കാർ ചെലവഴിക്കും.
ഷാർജ ഭരണാധികാരി പ്രഖ്യാപിച്ച ഈ ആനുകൂല്യം വിവിധ വിഭാഗങ്ങളിലായി സഹായം ആവശ്യമുള്ള ഒട്ടേറെ പേർക്ക് വലിയ ആശ്വാസമാകും. പ്രധാനമായും 3,126 മുതിർന്ന പൗരന്മാർക്കും, 134 വിധവകൾക്കും, വിവാഹമോചിതരായ 877 സ്ത്രീകൾക്കും ഈ വർദ്ധനവിന്റെ പ്രയോജനം ലഭിക്കും. കൂടാതെ, 45 മുതൽ 59 വയസ്സ് വരെ പ്രായപരിധിയിലുള്ള കുറഞ്ഞ വരുമാനക്കാരായ നൂറോളം വ്യക്തികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുകൂടാതെ, 560 തൊഴിൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും, 672 വാടക കേസുകൾ കൈകാര്യം ചെയ്യാനും ഭവന നിർമ്മാണ അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കാനും ഭരണാധികാരി നിർദ്ദേശിച്ചു.
ആദ്യഘട്ടത്തിൽ ഷാർജ സിറ്റിയിലാണ് തീരുമാനം നടപ്പിലാക്കുക. ഇവിടെ മാത്രം 2,415 പേർക്കായി 23.1 കോടി ദിർഹം ചെലവഴിക്കും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
sharjah authorities have raised social financial assistance to 17,500 dirhams, benefiting 4,237 families. the initiative aims to support low income households, improve living standards, strengthen social stability, and enhance welfare services across the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."