as part of s.i.r., scheduling the hearing for those who could not be mapped with the previous list during jumua time has raised concerns that it will hinder voters from offering prayers.
HOME
DETAILS
MAL
എസ്.ഐ.ആർ; ജുമുഅ നേരത്തും ഹിയറിങ്, പ്രാർഥനയ്ക്ക് തടസമാകും; ശനിയാഴ്ച ഹിയറിങ് ഒഴിവാക്കി
January 09, 2026 | 2:02 AM
തിരുനാവായ (മലപ്പുറം): എസ്.ഐ.ആറിൻ്റെ ഭാഗമായി മുൻ പട്ടികയുമായി മാപിങ് നടത്താൻ പറ്റാത്തവർക്കുള്ള ഹിയറിങ് ജുമുഅയുടെ നേരത്തും നിശ്ചയിച്ചത് വോട്ടർമാർക്ക് പ്രാർഥനയ്ക്ക് തടസമാകുമെന്ന് ആശങ്ക. 2002ലെ അവസാന എസ്.ഐ.ആർ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പേരോ ഇല്ലാത്തവർക്കാണ് ഈ ഹിയറിങ് നടന്നുവരുന്നത്. ഇക്കഴിഞ്ഞ ആറിന് ആരംഭിച്ച ഹിയറിങ് 22നകം പൂർത്തിയാകുന്ന വിധമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
ദിവസം മൂന്ന് ഷിഫ്റ്റിലായാണ് ഹിയറിങ് നടക്കുന്നത്. രാവിലെ ഒമ്പത് മുതൽ 12 വരെയും 12 മുതൽ 2.30 വരെയും മൂന്ന് മുതൽ അഞ്ച് വരെയുമാണ് ഷിഫ്റ്റുകൾ. ഒരു ഷിഫ്റ്റിൽ 50 പേർക്ക് വീതം ഹിയറിങ് നടത്തുന്നതിനാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ ഷെഡ്യൂളിൽ വെള്ളിയാഴ്ചയിലെ ഹിയറിങ്ങാണ് ജുമുഅയ്ക്ക് തടസമാവുക. എന്നാൽ ശനിയാഴ്ച ഹിയറിങ് ഒഴിവാക്കിയിട്ടുമുണ്ട്.
അവസാന എസ്.ഐ.ആറിൽ പേര് വന്നവരും അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടേയോ പേര് വന്നിട്ടും ഹിയറിങ്ങിൽ പങ്കെടുക്കേണ്ടി വരുന്നവരും ധാരാളമുണ്ട്. പൂരിപ്പിച്ച് നൽകിയ എസ്.ഐ.ആർ എന്യൂമറേഷൻ ഫോമിൽ അവസാന എസ്.ഐ.ആറിലെ പേര് ചേർത്തിട്ടും അപ് ലോഡിങ് സമയത്തെ സെർവർ തകരാർ കൊണ്ടും മറ്റു സാങ്കേതികതകരാർ കൊണ്ടുമാണ് ഇവർ മാപ് ചെയ്യപ്പെടാതെ പോയത്. ഇവരുടേതല്ലാത്ത കാരണത്താലാണ് ഇവർക്ക് ഹിയറിങ് നിർബന്ധമായിട്ടുള്ളത്.
വോട്ടർ പട്ടിക കുടുംബ കോർവയിലല്ലാത്തത് ഹിയറിങ് ഷെഡ്യൂൾ നിശ്ചയിച്ചതിൽ വലിയ അപാകതയാണ് വരുത്തിയിട്ടുള്ളത്. ഇതു കാരണം ഒരു കുടുംബത്തിലെ അംഗങ്ങൾ വ്യത്യസ്ത ദിവസങ്ങളിലും സമയങ്ങളിലും ഹിയറിങ്ങിന് ഹാജരാകേണ്ടി വരുന്നതും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഇത്തരത്തിൽ മാപ് ചെയ്യപ്പെടാത്തവരുടെ ബന്ധപ്പെട്ട രേഖകൾ ബി.എൽ.ഒമാർ ഓരോരുത്തരിൽ നിന്നും നേരിട്ട് ശേഖരിച്ച് ബി.എൽ.ഒ ആപ് വഴി അപ് ലോഡ് ചെയ്തിട്ടും അവർക്ക് വീണ്ടും ഹിയറിങ് നടത്തുന്നതിൽ വോട്ടർമാർ കടുത്ത അതൃപ്തിയിലാണ്. അതിനിടയിലാണ് വെള്ളിയാഴ്ചയിലെ ജുമുഅ നേരവും ഹിയറിങ്ങും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."