കോടതിയിൽ കയറി ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; താമരശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലേക്ക് മാറ്റി
കോഴിക്കോട്: കോടതിയിൽ കയറി ജഡ്ജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ചെയ്ത താമരശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അമ്പായത്തോട് മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെയാണ് (39) ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
സ്ഥിരം കുറ്റവാളിയായ ഇയാൾ നിരവധി ആളുകളെ വടിവാൾ, പേപ്പർ കട്ടർ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചിരുന്നു. കോഴിക്കോട് ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ കോടതി ജഡ്ജിയെ നേരിട്ടെത്തി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു ഇയാൾ. വിവിധ സ്റ്റേഷനുകളിലായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും പ്രതിക്കെതിരെ കേസുണ്ട്. പൊതുമുതൽ അടിച്ചുതകർത്ത സംഭവങ്ങളിലും പ്രതിയാണ്.
താമരശ്ശേരി, കോഴിക്കോട് ടൗൺ, കണ്ണൂർ, വളപട്ടണം എന്നീ പൊലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ടൗൺ ഇൻസ്‌പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മിഷണറുടെ ശുപാർശ പ്രകാരമാണ് ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാന നില തകർക്കുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പൊലിസ് അറിയിച്ചു.
A man from Thamarassery has been arrested and shifted to jail after being charged under the Kerala Anti-Social Activities (Prevention) Act (KAAPA). The action follows an incident where he entered a courtroom and issued a death threat against a judge, claiming he would hack them to death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."