പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു, ഭീഷണിപ്പെടുത്തി സുഹൃത്തും പീഡനത്തിനിരയാക്കി; യുവാക്കൾ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി സ്വദേശി അനന്തു (26), തണ്ണിത്തോട് കൂത്താടിമൺ സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികൾ നിലവിൽ കോട്ടയം വെള്ളപ്പാറയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
അഭിജിത്താണ് പെൺകുട്ടിയെ ആദ്യം കെണിയിൽപ്പെടുത്തിയത്. പ്രണയം നടിച്ച് വശീകരിച്ച ശേഷം പെൺകുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഇയാൾ ഈ വീഡിയോ തന്റെ സുഹൃത്തായ അനന്തുവിന് അയച്ചുകൊടുത്തു.
തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ അനന്തു വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി. വീഡിയോ പുറത്തുവിടുമെന്ന് പേടിപ്പിച്ച് കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ച് അനന്തുവും ലൈംഗികമായി പീഡിപ്പിക്കുകയും വീണ്ടും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
പീഡനവിവരമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകി. കോന്നി പൊലിസ് നടത്തിയ അന്വേഷണത്തിൽ അനന്തുവിനെ കോട്ടയത്തെ വാടക വീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
two men were arrested by the konni police for the sexual assault of a minor girl. according to the police, the first accused, abhijith, lured the girl under the pretext of love and assaulted her at a lodge in pathanamthitta, filming the act on his phone.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."