കോസ്‌മെറ്റിക് ക്ലിനിക്കുകളിൽ കർശന പരിശോധനയുമായി സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: രാജ്യത്തെ സൗന്ദര്യവർദ്ധക ചികിത്സാ കേന്ദ്രങ്ങളിൽ ആരോഗ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സഊദി ആരോഗ്യ മന്ത്രാലയം പരിശോധനാ കാംപയിൻ ആരംഭിച്ചു. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി. ചികിത്സ തേടുന്നവർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഏത് ചികിത്സ നടത്തുന്നതിന്റെ മുമ്പേയും അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന രേഖകൾ വാങ്ങിയിരിക്കണം. ഇതിന്റെ ഒരു പകർപ്പ് രോഗിയും കൈവശം വെക്കേണ്ടതാണ്.
രോഗികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
*ഫില്ലർ, ബോട്ടോക്സ്, ത്രെഡ് ട്രീറ്റ്‌മെന്റുകൾ തുടങ്ങിയവ നിർബന്ധമായും ഒരു സ്പെഷ്യലൈസ്ഡ് കൺസൾട്ടന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ.
*ചികിത്സയ്ക്കായി ഉപയോഗിച്ച വസ്തുക്കളുടെ വിശദാംശങ്ങൾ അടങ്ങിയ ഇൻഫർമേഷൻ കാർഡ് ലഭിക്കാൻ രോഗിക്ക് അവകാശമുണ്ട്.
*ചികിത്സിക്കുന്ന ഡോക്ടറുടെ ലൈസൻസും വിദ്യാഭ്യാസ യോഗ്യതകളും പരിശോധിക്കാൻ രോഗികൾക്ക് അനുവാദമുണ്ട്.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ 937 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
The Saudi Ministry of Health has launched an inspection campaign for cosmetic clinics to ensure medical safety and compliance. Patients are advised to verify physician licenses, demand written consent, and check the quality of materials used in procedures like Botox and fillers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."