HOME
DETAILS

കുന്ദമംഗലം ഗവ. കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം

  
backup
October 20, 2016 | 8:03 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e

കുന്ദമംഗലം: കുന്ദമംഗലം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പത്തില്‍ ഒന്‍പത് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ഒരു വോട്ടിന് എ.ബി.വി.പി സ്ഥാനാര്‍ഥി മുന്നിലായി. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടു.
ഇതോടെ കോളജ് അധ്യാപകര്‍ റീ കൗണ്ടിങ് നടക്കുന്ന സ്ഥാനാര്‍ഥിയുടെ കൗണ്ടിങ് എജന്റ് അല്ലാത്തവരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് അറിയിച്ചതിനെതുടര്‍ന്ന് കുന്ദമംഗലം സബ് ഇന്‍സ്‌പെകടര്‍ വിമല്‍ സ്ഥലത്തെത്തി ഇവരെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
കോളജ് അധികാരികളുടെ അനുമതിയില്ലാതെയാണ് പൊലിസ് കാംപസില്‍ പ്രവേശിച്ചതെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരും കോളജ് പരിസരത്ത് തടിച്ചുകൂടി.
നാട്ടുകാരല്ലാത്തവരാണ് കോളജ് പരിസരത്ത് തടിച്ചുകൂടിയെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. സ്ഥലത്തെത്തിയ മുന്‍ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ രാജഗോപാലിനെയും സനീഷിനേയും ചിലര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
പരുക്കുകളോടെ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകരും, എസ്.എഫ്.ഐ പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജു പ്രതിഷേധക്കാരുമായി സംസാരിക്കുകയും കോളജില്‍ അതിക്രമിച്ച് കയറിയ എസ്.ഐക്കെതിരേ അന്വേഷണം നടത്തുമെന്നും രാജഗോപാലിനെയും സനീഷിനെയും മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ് നല്‍കി.
ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്ത് ഇപ്പോഴും പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടി-20 ടീമിന്റെ അടുത്ത ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  7 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  7 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  7 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  7 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  7 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  7 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  7 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  7 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  7 days ago
No Image

ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്

Cricket
  •  7 days ago