HOME
DETAILS

കുന്ദമംഗലം ഗവ. കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം

  
backup
October 20, 2016 | 8:03 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e

കുന്ദമംഗലം: കുന്ദമംഗലം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പത്തില്‍ ഒന്‍പത് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ഒരു വോട്ടിന് എ.ബി.വി.പി സ്ഥാനാര്‍ഥി മുന്നിലായി. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടു.
ഇതോടെ കോളജ് അധ്യാപകര്‍ റീ കൗണ്ടിങ് നടക്കുന്ന സ്ഥാനാര്‍ഥിയുടെ കൗണ്ടിങ് എജന്റ് അല്ലാത്തവരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് അറിയിച്ചതിനെതുടര്‍ന്ന് കുന്ദമംഗലം സബ് ഇന്‍സ്‌പെകടര്‍ വിമല്‍ സ്ഥലത്തെത്തി ഇവരെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
കോളജ് അധികാരികളുടെ അനുമതിയില്ലാതെയാണ് പൊലിസ് കാംപസില്‍ പ്രവേശിച്ചതെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരും കോളജ് പരിസരത്ത് തടിച്ചുകൂടി.
നാട്ടുകാരല്ലാത്തവരാണ് കോളജ് പരിസരത്ത് തടിച്ചുകൂടിയെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. സ്ഥലത്തെത്തിയ മുന്‍ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ രാജഗോപാലിനെയും സനീഷിനേയും ചിലര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
പരുക്കുകളോടെ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകരും, എസ്.എഫ്.ഐ പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജു പ്രതിഷേധക്കാരുമായി സംസാരിക്കുകയും കോളജില്‍ അതിക്രമിച്ച് കയറിയ എസ്.ഐക്കെതിരേ അന്വേഷണം നടത്തുമെന്നും രാജഗോപാലിനെയും സനീഷിനെയും മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ് നല്‍കി.
ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്ത് ഇപ്പോഴും പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  9 minutes ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  43 minutes ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  an hour ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  38 minutes ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  an hour ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  2 hours ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  2 hours ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 hours ago