HOME
DETAILS

കുന്ദമംഗലം ഗവ. കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം

  
backup
October 20, 2016 | 8:03 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e

കുന്ദമംഗലം: കുന്ദമംഗലം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പത്തില്‍ ഒന്‍പത് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ഒരു വോട്ടിന് എ.ബി.വി.പി സ്ഥാനാര്‍ഥി മുന്നിലായി. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടു.
ഇതോടെ കോളജ് അധ്യാപകര്‍ റീ കൗണ്ടിങ് നടക്കുന്ന സ്ഥാനാര്‍ഥിയുടെ കൗണ്ടിങ് എജന്റ് അല്ലാത്തവരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് അറിയിച്ചതിനെതുടര്‍ന്ന് കുന്ദമംഗലം സബ് ഇന്‍സ്‌പെകടര്‍ വിമല്‍ സ്ഥലത്തെത്തി ഇവരെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
കോളജ് അധികാരികളുടെ അനുമതിയില്ലാതെയാണ് പൊലിസ് കാംപസില്‍ പ്രവേശിച്ചതെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരും കോളജ് പരിസരത്ത് തടിച്ചുകൂടി.
നാട്ടുകാരല്ലാത്തവരാണ് കോളജ് പരിസരത്ത് തടിച്ചുകൂടിയെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. സ്ഥലത്തെത്തിയ മുന്‍ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ രാജഗോപാലിനെയും സനീഷിനേയും ചിലര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
പരുക്കുകളോടെ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകരും, എസ്.എഫ്.ഐ പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജു പ്രതിഷേധക്കാരുമായി സംസാരിക്കുകയും കോളജില്‍ അതിക്രമിച്ച് കയറിയ എസ്.ഐക്കെതിരേ അന്വേഷണം നടത്തുമെന്നും രാജഗോപാലിനെയും സനീഷിനെയും മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ് നല്‍കി.
ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്ത് ഇപ്പോഴും പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  5 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  5 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  5 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  5 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  5 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  5 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  5 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  5 days ago