HOME
DETAILS

സിനിമയെ വെല്ലും രാഷ്ട്രീയജീവിതം

  
backup
December 06, 2016 | 1:25 AM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80

സിനിമാനടിയില്‍ നിന്ന് തമിഴ്മക്കളുടെ അമ്മയായി ഉയര്‍ന്നു വന്ന ജെ.ജയലളിതയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുത്തരായ വനിതകളുടെ ഒപ്പമാണ് പുരൈട്ചി തലൈവിയുടെ സ്ഥാനം. തമിഴകത്തിന്റെ ഉരുക്കുവനിതയായി മാറിയ തലൈവിയുടെ ജീവിതവിജയം ആജ്ഞാശക്തിയും ഏകാധിപത്യവുമാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ അതുതന്നെയായിരുന്നു അവരുടെ തനതു വ്യക്തിത്വം.


സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തികഞ്ഞ രാഷ്ട്രീയക്കാരിയായാണ് ജയലളിത തമിഴ്മനസ്സില്‍ ഇടം നേടിയതും പിന്നീട് അധികാരം ഉറപ്പിച്ചതും. സൗന്ദര്യവും അഭിനയമികവും ധിഷണയും ഒരുപോലെ പയറ്റിയാണ് തന്ത്രങ്ങളുടെ വിളനിലമായ തമിഴക രാഷ്ട്രീയത്തില്‍ ജയ നേട്ടംകൊയ്തത്. സിനിമയ്ക്ക് ഏറെ പ്രാധാന്യമുള്ള തമിഴ്‌നാട്ടില്‍ സൗന്ദര്യവും അഭിനയമികവും ജയലളിതയെ ജനമനസിലെ പ്രിയങ്കരിയാക്കി. എം.ജി.ആറുമായുള്ള സൗഹൃദമാണ് ജയലളിതയിലെ രാഷ്ട്രീയക്കാരിയെ പൊടിതട്ടിയെടുത്തത്.
പിതാവിന്റെ ഓര്‍മപോലും ജീവിതത്തില്‍ കൂട്ടിനില്ലാത്ത അവരുടെ ജീവിതത്തിലുടനീളം വാശിയും കര്‍മവീര്യവും പ്രകടമായിരുന്നു. ചെന്നിടത്തെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പഠനത്തിലും കലാരംഗത്തും രാഷ്ട്രീയത്തിലുമെല്ലാം ജയലളിത തന്റേതായ സ്ഥാനം ഉറപ്പിച്ചത് അങ്ങനെയാണ്. സിനാമാക്കഥപോലെ വിജയം മാത്രമായിരുന്നില്ല അവരുടെ ജീവിതത്തില്‍. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ തിരിച്ചടികള്‍ ഒന്നൊന്നായി പിന്തുടര്‍ന്നു. തളരാതെ പ്രതിസന്ധികളെ നേരിട്ടാണ് തമിഴ്മക്കളുടെ അമ്മയാകുന്നത്.
ജയലളിതയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് പിതാവ് ജയറാം മരണമടഞ്ഞത്. പിന്നീട് കുടുംബം പോറ്റാന്‍ അമ്മ വേദവല്ലിക്ക് സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിക്കേണ്ടിവന്നു. നാലു വയസുമുതല്‍ ജയലളിത വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ സ്‌കോളര്‍ഷിപ്പോടെയാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.


മകളെ സിനിമയിലേക്ക് കൈപിടിച്ചതും മാതാവാണ്. മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറി. 15ാം വയസില്‍ സിനിമയില്‍ അരങ്ങേറ്റം. ആദ്യ കന്നഡ സിനിമ ഹിറ്റായതോടെ പുതിയ താരോദയമായി അവര്‍ വാഴ്ത്തപ്പെട്ടു. തെലുങ്കിലും തമിഴിലും അവര്‍ സ്വാധീനമുറപ്പിച്ചു. യുവത്വം ജയലളിതയുടെ സിനിമകള്‍ക്ക് വരിനിന്നു.
തമിഴ് സൂപ്പര്‍താരം എം.ജി.ആറിനൊപ്പമുള്ള 30 ലേറെ സിനിമകളാണ് അവരുടെ രാഷ്ട്രീയഭാവി നിര്‍ണയിച്ചത്. 60- 70 കാലഘട്ടതില്‍ എം.ജി.ആര്‍- ജയലളിതാ സഖ്യം തമിഴ്‌സിനിമാ ലോകത്ത് ജ്വലിച്ചുനിന്നു.
1980 ല്‍ എം.ജി.ആറിന്റെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയില്‍ അംഗമായി. പാര്‍ട്ടിയിലെ ഉന്നതരെ അമ്പരിപ്പിച്ച് പ്രചാരണവിഭാഗം മേധാവിയായി. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.എല്‍.എയായി. 84ല്‍ രാജ്യസഭാംഗമായി. രാഷ്ട്രീയത്തില്‍ ജയലളിതയുടെ ഗ്രാഫ് ഇതോടെ ഉയര്‍ന്നു. പാര്‍ട്ടിയിലെ രണ്ടാമത്തെ സ്ഥാനം ജയക്കായിരുന്നു.
എന്നാല്‍ ഇതിനകം പാര്‍ട്ടിയില്‍ ജയക്കെതിരേ കരിനീക്കങ്ങളുമാരംഭിച്ചു. 1987ല്‍ എം.ജി.ആര്‍ മരിച്ചതോടെ ഒറ്റപ്പെട്ടു. എം.ജി.ആറിന്റെ വിലാപയാത്രയില്‍ നിന്നുപോലും ജയലളിതയെ പിടിച്ചുപുറത്താക്കാന്‍ ശ്രമംനടന്നു. എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ തുടര്‍ന്ന് മുഖ്യമന്ത്രിയാക്കാന്‍ എതിര്‍ഭാഗത്തിനു കഴിഞ്ഞു. രാജ്യസഭാംഗത്വം രാജിവച്ച ജയലളിത പാര്‍ട്ടി നേതൃപദവിക്ക് നീക്കം നടത്തി. പാര്‍ട്ടി പിളര്‍ന്നു. 1989 ല്‍ പിളര്‍പ്പ് മുതലെടുത്ത് ഡി.എം.കെ അധികാരത്തില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  5 days ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  5 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  5 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  5 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  5 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  5 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  5 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  5 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  5 days ago