HOME
DETAILS

സിനിമയെ വെല്ലും രാഷ്ട്രീയജീവിതം

  
backup
December 06, 2016 | 1:25 AM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80

സിനിമാനടിയില്‍ നിന്ന് തമിഴ്മക്കളുടെ അമ്മയായി ഉയര്‍ന്നു വന്ന ജെ.ജയലളിതയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുത്തരായ വനിതകളുടെ ഒപ്പമാണ് പുരൈട്ചി തലൈവിയുടെ സ്ഥാനം. തമിഴകത്തിന്റെ ഉരുക്കുവനിതയായി മാറിയ തലൈവിയുടെ ജീവിതവിജയം ആജ്ഞാശക്തിയും ഏകാധിപത്യവുമാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ അതുതന്നെയായിരുന്നു അവരുടെ തനതു വ്യക്തിത്വം.


സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തികഞ്ഞ രാഷ്ട്രീയക്കാരിയായാണ് ജയലളിത തമിഴ്മനസ്സില്‍ ഇടം നേടിയതും പിന്നീട് അധികാരം ഉറപ്പിച്ചതും. സൗന്ദര്യവും അഭിനയമികവും ധിഷണയും ഒരുപോലെ പയറ്റിയാണ് തന്ത്രങ്ങളുടെ വിളനിലമായ തമിഴക രാഷ്ട്രീയത്തില്‍ ജയ നേട്ടംകൊയ്തത്. സിനിമയ്ക്ക് ഏറെ പ്രാധാന്യമുള്ള തമിഴ്‌നാട്ടില്‍ സൗന്ദര്യവും അഭിനയമികവും ജയലളിതയെ ജനമനസിലെ പ്രിയങ്കരിയാക്കി. എം.ജി.ആറുമായുള്ള സൗഹൃദമാണ് ജയലളിതയിലെ രാഷ്ട്രീയക്കാരിയെ പൊടിതട്ടിയെടുത്തത്.
പിതാവിന്റെ ഓര്‍മപോലും ജീവിതത്തില്‍ കൂട്ടിനില്ലാത്ത അവരുടെ ജീവിതത്തിലുടനീളം വാശിയും കര്‍മവീര്യവും പ്രകടമായിരുന്നു. ചെന്നിടത്തെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പഠനത്തിലും കലാരംഗത്തും രാഷ്ട്രീയത്തിലുമെല്ലാം ജയലളിത തന്റേതായ സ്ഥാനം ഉറപ്പിച്ചത് അങ്ങനെയാണ്. സിനാമാക്കഥപോലെ വിജയം മാത്രമായിരുന്നില്ല അവരുടെ ജീവിതത്തില്‍. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ തിരിച്ചടികള്‍ ഒന്നൊന്നായി പിന്തുടര്‍ന്നു. തളരാതെ പ്രതിസന്ധികളെ നേരിട്ടാണ് തമിഴ്മക്കളുടെ അമ്മയാകുന്നത്.
ജയലളിതയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് പിതാവ് ജയറാം മരണമടഞ്ഞത്. പിന്നീട് കുടുംബം പോറ്റാന്‍ അമ്മ വേദവല്ലിക്ക് സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിക്കേണ്ടിവന്നു. നാലു വയസുമുതല്‍ ജയലളിത വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ സ്‌കോളര്‍ഷിപ്പോടെയാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.


മകളെ സിനിമയിലേക്ക് കൈപിടിച്ചതും മാതാവാണ്. മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറി. 15ാം വയസില്‍ സിനിമയില്‍ അരങ്ങേറ്റം. ആദ്യ കന്നഡ സിനിമ ഹിറ്റായതോടെ പുതിയ താരോദയമായി അവര്‍ വാഴ്ത്തപ്പെട്ടു. തെലുങ്കിലും തമിഴിലും അവര്‍ സ്വാധീനമുറപ്പിച്ചു. യുവത്വം ജയലളിതയുടെ സിനിമകള്‍ക്ക് വരിനിന്നു.
തമിഴ് സൂപ്പര്‍താരം എം.ജി.ആറിനൊപ്പമുള്ള 30 ലേറെ സിനിമകളാണ് അവരുടെ രാഷ്ട്രീയഭാവി നിര്‍ണയിച്ചത്. 60- 70 കാലഘട്ടതില്‍ എം.ജി.ആര്‍- ജയലളിതാ സഖ്യം തമിഴ്‌സിനിമാ ലോകത്ത് ജ്വലിച്ചുനിന്നു.
1980 ല്‍ എം.ജി.ആറിന്റെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയില്‍ അംഗമായി. പാര്‍ട്ടിയിലെ ഉന്നതരെ അമ്പരിപ്പിച്ച് പ്രചാരണവിഭാഗം മേധാവിയായി. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.എല്‍.എയായി. 84ല്‍ രാജ്യസഭാംഗമായി. രാഷ്ട്രീയത്തില്‍ ജയലളിതയുടെ ഗ്രാഫ് ഇതോടെ ഉയര്‍ന്നു. പാര്‍ട്ടിയിലെ രണ്ടാമത്തെ സ്ഥാനം ജയക്കായിരുന്നു.
എന്നാല്‍ ഇതിനകം പാര്‍ട്ടിയില്‍ ജയക്കെതിരേ കരിനീക്കങ്ങളുമാരംഭിച്ചു. 1987ല്‍ എം.ജി.ആര്‍ മരിച്ചതോടെ ഒറ്റപ്പെട്ടു. എം.ജി.ആറിന്റെ വിലാപയാത്രയില്‍ നിന്നുപോലും ജയലളിതയെ പിടിച്ചുപുറത്താക്കാന്‍ ശ്രമംനടന്നു. എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ തുടര്‍ന്ന് മുഖ്യമന്ത്രിയാക്കാന്‍ എതിര്‍ഭാഗത്തിനു കഴിഞ്ഞു. രാജ്യസഭാംഗത്വം രാജിവച്ച ജയലളിത പാര്‍ട്ടി നേതൃപദവിക്ക് നീക്കം നടത്തി. പാര്‍ട്ടി പിളര്‍ന്നു. 1989 ല്‍ പിളര്‍പ്പ് മുതലെടുത്ത് ഡി.എം.കെ അധികാരത്തില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  4 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  4 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  4 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  4 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  4 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  4 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  4 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  4 days ago