HOME
DETAILS

കാറ്റു കനിഞ്ഞാല്‍  കുളിര്‍മഴകളിനിയും പെയ്യും

  
backup
March 02, 2020 | 4:53 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%bf%e0%b4%b0
 
 
 
 
 
 
കോഴിക്കോട്: കാറ്റ് അനുകൂലമായാല്‍ മാര്‍ച്ച് മാസം തുടക്കത്തില്‍ ചെറുമഴകള്‍ കേരളത്തെ കുളിരണിയിക്കും. പകലിലെ കനത്ത ചൂടിന് ആശ്വാസമായി വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട ചെറുമഴകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്തുതുടങ്ങിയിട്ടുണ്ട്. കാറ്റിന്റെ ഗതി അനുകൂലമായാല്‍ ഇനിയും പല പ്രദേശങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. 
ഇന്ന് കേരളത്തില്‍ എട്ടു ജില്ലകളിലും ലക്ഷദ്വീപിലും മഴ സാധ്യതയുള്ളതായി കാവലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകള്‍ക്കു പുറമെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഇന്ന് ചാറ്റല്‍മഴയോ ഒറ്റപ്പെട്ട മഴയോ ലഭിക്കാന്‍ സാധ്യതയുണ്ട്. 
ആകാശം മേഘാവൃതമാവുകയും കാറ്റ് അനുകൂലമാവുകയും ചെയ്യുന്നതോടെയാണ് മഴ ലഭിക്കുന്നത്. കാറ്റിന്റെ അഭിസരണ മേഖലയ്ക്കനുസരിച്ചാണ് മഴ രൂപപ്പെടുന്നത്. ഒരു മേഖല കേന്ദ്രമാക്കി വിവിധ ദിക്കുകളില്‍ നിന്നുള്ള വായുവിന്റെ തിരശ്ചീന പ്രവാഹമാണ് അഭിസരണം. 
കിഴക്കന്‍ കാറ്റും പടിഞ്ഞാറന്‍ കാറ്റും കേരളത്തിനു മുകളില്‍ സംഗമിച്ചാലാണ് മഴ ലഭിക്കുക. കാറ്റിന്റെ ഗതി കൂടുതല്‍ അനുകൂലമായാല്‍ ഇന്നും നാളെയും മറ്റന്നാളുമെല്ലാം  കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച്  കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ അഭിസരണ മേഘങ്ങളുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ഇവ വലിയ കൂമ്പാര മേഘങ്ങളാകുമോ എന്ന് വ്യക്തമല്ല. 
കാറ്റിന്റെ ഗതി അല്‍പം മാറിയാല്‍ മഴ ലഭിക്കുക തമിഴ്‌നാട്ടിലാകും. തീരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചനകള്‍ പ്രകാരം നാളെ എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ മഴയക്കു സാധ്യതയുണ്ട്. മറ്റന്നാള്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ചെറിയതോതില്‍ മഴ പെയ്‌തേക്കാം. 
പുതിയ നിഗമനങ്ങളനുസരിച്ച് നേരത്തെ സംഭവിച്ചതുപോലെ മധ്യ, വടക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും ചൂടു കൂടാനും മഴ കുറയാനുമുള്ള സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ  മെറ്റ്ബീറ്റ് വെതര്‍ അഭിപ്രായപ്പെടുന്നുമുണ്ട്. 
അതിനിടെ കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലെ ഇത്തവണയും കേരളത്തില്‍ പകല്‍ ചൂടു കൂടിയതും രാത്രി തണുത്തതുമായ അന്തരീക്ഷവും തുടരുകയാണ്. 
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇത് കൂടുതല്‍ അനുഭവപ്പെട്ടതെങ്കില്‍ ഇത്തവണ ഫെബ്രുവരിയും കഴിഞ്ഞ് മാര്‍ച്ചിലേക്കു കടന്നിട്ടും രാത്രി താപനില സുഖകരമായ അവസ്ഥയില്‍ തുടരുകയാണ്. 
അന്തരീക്ഷ ഈര്‍പ്പത്തിന്റെ (ഹ്യുമിഡിറ്റി) അളവ് കുറയുന്നതാണ് ഇതിന് ഒരു കാരണമായി പറയുന്നത്. പകലിലെ സൂര്യന്റെ ചൂടിനെ പിടിച്ചുനിര്‍ത്താനാവശ്യമായ ഹ്യുമിഡിറ്റി അന്തരീക്ഷത്തില്‍ ഇപ്പോള്‍ ഇല്ല.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  an hour ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  an hour ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  an hour ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  2 hours ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  2 hours ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  3 hours ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  4 hours ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  4 hours ago