HOME
DETAILS

ഭരണഘടനാസ്ഥാപനങ്ങളില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുന്നു: പിണറായി

  
backup
June 03, 2018 | 10:49 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86


തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളില്‍ പോലും കടുത്ത ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുകയാണ് മോദിസര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനങ്ങളുടെ ജനാധിപത്യ ഉള്ളടക്കം നശിപ്പിക്കാനാണ് ഇതിലൂടെ ബി.ജെ.പിയുടെ നീക്കം. ബി.ടി.ആര്‍ ഭവനില്‍ എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍.ഐ.സി.എ.ഒ.ഐ) അഞ്ചാം സോണല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു കുമ്മനം രാജശേഖരന്റെ ഗവര്‍ണര്‍ നിയമനത്തെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.
കാലാകാലങ്ങളില്‍ ആര്‍.എസ്.എസ് സ്വീകരിക്കുന്ന വര്‍ഗീയ നയങ്ങളാണ് ഇപ്പോള്‍ കേന്ദ്രഭരണാധികാരികള്‍ നടപ്പാക്കുന്നത്. യുക്തി ചിന്തയെയും ശാസ്ത്രബോധത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ അന്ധവിശ്വാസത്തെ ഔദ്യോഗികമായി പ്രചരിപ്പിക്കുകയാണ്. സംഘ്പരിവാറിന് അനുകൂലമായി ചരിത്രത്തെ തിരുത്തിയെഴുതാനും നീക്കം നടക്കുന്നു. ജനങ്ങളുടെ ചിന്താപ്രക്രിയയെ തന്നെ വര്‍ഗീയവല്‍ക്കരിക്കുകയാണ്.
സമസ്ത മേഖലയിലും വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ കുത്തൊഴുക്കാണ്. ഇന്‍ഷുറന്‍സ് മേഖല മുതല്‍ ചില്ലറവില്‍പന മേഖല വരെ ഇതിന്റെ ഭീഷണിയിലാണ്. ലാഭത്തിലുള്ള ഇന്‍ഷുറന്‍സ് മേഖലയെ തകര്‍ത്ത് സ്വകാര്യവിദേശ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനത്തെ എല്‍.ഐ.സി ഏജന്റുമാരെ അസംഘടിത മേഖലയില്‍ ഉള്‍പ്പെടുത്തി ക്ഷേമനിധി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും.
ഹിന്ദുരാഷ്ട്രനിര്‍മാണം ലക്ഷ്യം വച്ചുള്ള വര്‍ഗീയ നിലപാടുകള്‍ മുന്നോട്ടുവയ്ക്കാന്‍ ഭരണാധികാരികള്‍ക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 700 ഓളം സാമുദായിക സംഘര്‍ഷങ്ങളാണ് രാജ്യത്തുണ്ടായത്. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,321 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പശുവിന്റെ പേരില്‍ 30 പേരെയാണ് കൊലചെയ്തത്. ഒരുവശത്ത് ആക്രമണോത്സുകമായ വര്‍ഗീയത പ്രചരിപ്പിക്കുമ്പോള്‍ മറുവശത്ത് ഒരു മറയുമില്ലാതെ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍.ഐ.സി.എ.ഒ.ഐ സൗത്ത് സോണ്‍ പ്രസിഡന്റ് എ.വി ബെല്ലാര്‍മിന്‍ അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി, എല്‍.ഐ.സി.എ.ഒ.ഐ വര്‍ക്കിങ് പ്രസിഡന്റ് എ. സമ്പത്ത് എം.പി, വൈസ് പ്രസിഡന്റ് എസ്.എസ് പോറ്റി, സൗത്ത് സോണ്‍ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍, എം. സെല്‍വരാജ്, സി. കൃഷ്ണന്‍കുട്ടി, എം.കെ മോഹനന്‍, കെ.പി സഹദേവന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  7 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  7 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  7 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  7 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  7 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  7 days ago
No Image

പനവൂരില്‍ ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലം; ശരീരത്തില്‍ 51 പരിക്കുകള്‍, അമ്മയും സുഹൃത്തും അറസ്റ്റില്‍

Kerala
  •  7 days ago
No Image

സ്വന്തം വീടിനു മുന്നില്‍ ഇറച്ചിപ്പൊതി കൊണ്ടുവെച്ച് പരാതി നല്‍കി ഹിന്ദു യുവാവ്; വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; സത്യം പുറത്തു കൊണ്ടു വന്ന് സിസിടിവി, താക്കീത് നല്‍കി വിട്ടയച്ച് പൊലിസ് 

National
  •  7 days ago
No Image

ഐ.പി.എൽ ഫൈനൽ ഇന്ന്; ബംഗളൂരുവും ഗുജറാത്തും നേർക്കുനേർ

Cricket
  •  7 days ago