HOME
DETAILS

ഭരണഘടനാസ്ഥാപനങ്ങളില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുന്നു: പിണറായി

  
backup
June 03, 2018 | 10:49 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86


തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളില്‍ പോലും കടുത്ത ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുകയാണ് മോദിസര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനങ്ങളുടെ ജനാധിപത്യ ഉള്ളടക്കം നശിപ്പിക്കാനാണ് ഇതിലൂടെ ബി.ജെ.പിയുടെ നീക്കം. ബി.ടി.ആര്‍ ഭവനില്‍ എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍.ഐ.സി.എ.ഒ.ഐ) അഞ്ചാം സോണല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു കുമ്മനം രാജശേഖരന്റെ ഗവര്‍ണര്‍ നിയമനത്തെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.
കാലാകാലങ്ങളില്‍ ആര്‍.എസ്.എസ് സ്വീകരിക്കുന്ന വര്‍ഗീയ നയങ്ങളാണ് ഇപ്പോള്‍ കേന്ദ്രഭരണാധികാരികള്‍ നടപ്പാക്കുന്നത്. യുക്തി ചിന്തയെയും ശാസ്ത്രബോധത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ അന്ധവിശ്വാസത്തെ ഔദ്യോഗികമായി പ്രചരിപ്പിക്കുകയാണ്. സംഘ്പരിവാറിന് അനുകൂലമായി ചരിത്രത്തെ തിരുത്തിയെഴുതാനും നീക്കം നടക്കുന്നു. ജനങ്ങളുടെ ചിന്താപ്രക്രിയയെ തന്നെ വര്‍ഗീയവല്‍ക്കരിക്കുകയാണ്.
സമസ്ത മേഖലയിലും വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ കുത്തൊഴുക്കാണ്. ഇന്‍ഷുറന്‍സ് മേഖല മുതല്‍ ചില്ലറവില്‍പന മേഖല വരെ ഇതിന്റെ ഭീഷണിയിലാണ്. ലാഭത്തിലുള്ള ഇന്‍ഷുറന്‍സ് മേഖലയെ തകര്‍ത്ത് സ്വകാര്യവിദേശ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനത്തെ എല്‍.ഐ.സി ഏജന്റുമാരെ അസംഘടിത മേഖലയില്‍ ഉള്‍പ്പെടുത്തി ക്ഷേമനിധി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും.
ഹിന്ദുരാഷ്ട്രനിര്‍മാണം ലക്ഷ്യം വച്ചുള്ള വര്‍ഗീയ നിലപാടുകള്‍ മുന്നോട്ടുവയ്ക്കാന്‍ ഭരണാധികാരികള്‍ക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 700 ഓളം സാമുദായിക സംഘര്‍ഷങ്ങളാണ് രാജ്യത്തുണ്ടായത്. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,321 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പശുവിന്റെ പേരില്‍ 30 പേരെയാണ് കൊലചെയ്തത്. ഒരുവശത്ത് ആക്രമണോത്സുകമായ വര്‍ഗീയത പ്രചരിപ്പിക്കുമ്പോള്‍ മറുവശത്ത് ഒരു മറയുമില്ലാതെ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍.ഐ.സി.എ.ഒ.ഐ സൗത്ത് സോണ്‍ പ്രസിഡന്റ് എ.വി ബെല്ലാര്‍മിന്‍ അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി, എല്‍.ഐ.സി.എ.ഒ.ഐ വര്‍ക്കിങ് പ്രസിഡന്റ് എ. സമ്പത്ത് എം.പി, വൈസ് പ്രസിഡന്റ് എസ്.എസ് പോറ്റി, സൗത്ത് സോണ്‍ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍, എം. സെല്‍വരാജ്, സി. കൃഷ്ണന്‍കുട്ടി, എം.കെ മോഹനന്‍, കെ.പി സഹദേവന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  15 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  15 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  15 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  15 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  15 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  15 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  15 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  15 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  15 days ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  15 days ago