HOME
DETAILS

ബഹ്‌റൈനില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാരെ കൂടി ഇറാന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്

  
backup
April 11, 2017 | 12:55 PM

25-indian-fishermen-detained-in-iran-from-bahrain

മനാമ: ബഹ്‌റൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാര്‍ കൂടി ഇറാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ മാസം 13ന് അഞ്ചു ബോട്ടുകളിലായി ബഹ്‌റൈനില്‍ നിന്നും പുറപ്പെട്ട 25 പേരെയാണ് അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇറാന്‍ അധികൃതര്‍ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലക്കാരായ യേശുദാസ്, ജഗന്‍, ജെനിഷ്, ജോസ് പ്രിന്‍സ്, ജോണ്‍, അരുകില്‍ ബോര്‍ജിയോ, ബാസ്‌കിലസ്, ആന്റണി പിച്ചൈ, ആന്റണി സൂസൈ, ആന്റണി പ്രമോദ്, ബോര്‍ജിയോ ഫ്രാന്‍സിസ്, വിക്ടര്‍, വിശുവാസം, റോകിയ ബെര്‍വിന്‍, അരുണ്‍ വിവേക്, അരുള്‍ പ്രജിടാന്‍,സാജന്‍,സാവിയോ, വില്യം പ്രഭു, ജോസഫ് ബെക്‌സി, ഡൊമിനിക് സാവിയോ, നിഷാന്ത്,മെറിന്‍ കുമാര്‍,രാജ് തിലക്,ആന്‍സണ്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നവര്‍.

അതേസമയം പിടിയിലായി ഒരു മാസത്തോളമായിട്ടും ഇവരെ ജയിലിലേക്ക് മാറ്റുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. തൊഴിലാളികളെല്ലാവരും ഇപ്പോഴും ഇറാന്‍ തീരത്ത് നങ്കൂരമിട്ട ബോട്ടുകളിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതു കൊണ്ടു തന്നെ ആവശ്യമായ ഭക്ഷണമോ ചികിത്സകളോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിടിയിലായ തമിഴ്‌നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ചയാണ് ബഹ്‌റൈനിലെത്തി നാട്ടിലേക്ക് മടങ്ങിയത്. ഇതിനുപിന്നാലെയാണ് 25 പേര്‍ വീണ്ടും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെ പിടിയിലായ തൊഴിലാളികളുടെ മോചനത്തിനായി തമിഴ്‌നാട്ടിലെ സംഘടനകളും മറ്റും സജീവമായി രംഗത്തിറങ്ങിയിരുന്നു.

തുടര്‍ന്നാണ് നയതന്ത്ര ഇടപെടുലുകളും അവരുടെ മോചനവും ഉണ്ടായത്. വൈകാതെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈനിലെ മുഹറഖ് പ്രവിശ്യയിലുള്ള നാല് സ്‌പോണ്‍സര്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് പിടികൂടിയ ബോട്ടുകള്‍. ഇവരുടെ മോചനത്തിനു വേണ്ടി ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ലെന്നും ഇവരിലോരാള്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  3 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  3 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  3 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  3 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  3 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  3 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  3 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  3 days ago