HOME
DETAILS

ബഹ്‌റൈനില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാരെ കൂടി ഇറാന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്

  
backup
April 11, 2017 | 12:55 PM

25-indian-fishermen-detained-in-iran-from-bahrain

മനാമ: ബഹ്‌റൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാര്‍ കൂടി ഇറാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ മാസം 13ന് അഞ്ചു ബോട്ടുകളിലായി ബഹ്‌റൈനില്‍ നിന്നും പുറപ്പെട്ട 25 പേരെയാണ് അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇറാന്‍ അധികൃതര്‍ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലക്കാരായ യേശുദാസ്, ജഗന്‍, ജെനിഷ്, ജോസ് പ്രിന്‍സ്, ജോണ്‍, അരുകില്‍ ബോര്‍ജിയോ, ബാസ്‌കിലസ്, ആന്റണി പിച്ചൈ, ആന്റണി സൂസൈ, ആന്റണി പ്രമോദ്, ബോര്‍ജിയോ ഫ്രാന്‍സിസ്, വിക്ടര്‍, വിശുവാസം, റോകിയ ബെര്‍വിന്‍, അരുണ്‍ വിവേക്, അരുള്‍ പ്രജിടാന്‍,സാജന്‍,സാവിയോ, വില്യം പ്രഭു, ജോസഫ് ബെക്‌സി, ഡൊമിനിക് സാവിയോ, നിഷാന്ത്,മെറിന്‍ കുമാര്‍,രാജ് തിലക്,ആന്‍സണ്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നവര്‍.

അതേസമയം പിടിയിലായി ഒരു മാസത്തോളമായിട്ടും ഇവരെ ജയിലിലേക്ക് മാറ്റുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. തൊഴിലാളികളെല്ലാവരും ഇപ്പോഴും ഇറാന്‍ തീരത്ത് നങ്കൂരമിട്ട ബോട്ടുകളിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതു കൊണ്ടു തന്നെ ആവശ്യമായ ഭക്ഷണമോ ചികിത്സകളോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിടിയിലായ തമിഴ്‌നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ചയാണ് ബഹ്‌റൈനിലെത്തി നാട്ടിലേക്ക് മടങ്ങിയത്. ഇതിനുപിന്നാലെയാണ് 25 പേര്‍ വീണ്ടും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെ പിടിയിലായ തൊഴിലാളികളുടെ മോചനത്തിനായി തമിഴ്‌നാട്ടിലെ സംഘടനകളും മറ്റും സജീവമായി രംഗത്തിറങ്ങിയിരുന്നു.

തുടര്‍ന്നാണ് നയതന്ത്ര ഇടപെടുലുകളും അവരുടെ മോചനവും ഉണ്ടായത്. വൈകാതെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈനിലെ മുഹറഖ് പ്രവിശ്യയിലുള്ള നാല് സ്‌പോണ്‍സര്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് പിടികൂടിയ ബോട്ടുകള്‍. ഇവരുടെ മോചനത്തിനു വേണ്ടി ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ലെന്നും ഇവരിലോരാള്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  31 minutes ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  7 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  8 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  8 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  8 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  8 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  8 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  9 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  9 hours ago