HOME
DETAILS

ബഹ്‌റൈനില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാരെ കൂടി ഇറാന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്

  
backup
April 11, 2017 | 12:55 PM

25-indian-fishermen-detained-in-iran-from-bahrain

മനാമ: ബഹ്‌റൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാര്‍ കൂടി ഇറാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ മാസം 13ന് അഞ്ചു ബോട്ടുകളിലായി ബഹ്‌റൈനില്‍ നിന്നും പുറപ്പെട്ട 25 പേരെയാണ് അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇറാന്‍ അധികൃതര്‍ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലക്കാരായ യേശുദാസ്, ജഗന്‍, ജെനിഷ്, ജോസ് പ്രിന്‍സ്, ജോണ്‍, അരുകില്‍ ബോര്‍ജിയോ, ബാസ്‌കിലസ്, ആന്റണി പിച്ചൈ, ആന്റണി സൂസൈ, ആന്റണി പ്രമോദ്, ബോര്‍ജിയോ ഫ്രാന്‍സിസ്, വിക്ടര്‍, വിശുവാസം, റോകിയ ബെര്‍വിന്‍, അരുണ്‍ വിവേക്, അരുള്‍ പ്രജിടാന്‍,സാജന്‍,സാവിയോ, വില്യം പ്രഭു, ജോസഫ് ബെക്‌സി, ഡൊമിനിക് സാവിയോ, നിഷാന്ത്,മെറിന്‍ കുമാര്‍,രാജ് തിലക്,ആന്‍സണ്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നവര്‍.

അതേസമയം പിടിയിലായി ഒരു മാസത്തോളമായിട്ടും ഇവരെ ജയിലിലേക്ക് മാറ്റുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. തൊഴിലാളികളെല്ലാവരും ഇപ്പോഴും ഇറാന്‍ തീരത്ത് നങ്കൂരമിട്ട ബോട്ടുകളിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതു കൊണ്ടു തന്നെ ആവശ്യമായ ഭക്ഷണമോ ചികിത്സകളോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിടിയിലായ തമിഴ്‌നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ചയാണ് ബഹ്‌റൈനിലെത്തി നാട്ടിലേക്ക് മടങ്ങിയത്. ഇതിനുപിന്നാലെയാണ് 25 പേര്‍ വീണ്ടും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെ പിടിയിലായ തൊഴിലാളികളുടെ മോചനത്തിനായി തമിഴ്‌നാട്ടിലെ സംഘടനകളും മറ്റും സജീവമായി രംഗത്തിറങ്ങിയിരുന്നു.

തുടര്‍ന്നാണ് നയതന്ത്ര ഇടപെടുലുകളും അവരുടെ മോചനവും ഉണ്ടായത്. വൈകാതെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈനിലെ മുഹറഖ് പ്രവിശ്യയിലുള്ള നാല് സ്‌പോണ്‍സര്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് പിടികൂടിയ ബോട്ടുകള്‍. ഇവരുടെ മോചനത്തിനു വേണ്ടി ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ലെന്നും ഇവരിലോരാള്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  12 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  12 days ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  12 days ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  12 days ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  12 days ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  12 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  12 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  12 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  12 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  12 days ago