HOME
DETAILS

കോടനാട് കൊലപാതകം: കേരളാ പൊലിസിന് തമിഴ്‌നാടിന്റെ സല്യൂട്ട്

  
backup
May 07 2017 | 22:05 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%aa




കാളികാവ്: കോടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായിച്ച കേരളാ പൊലിസിന് തമിഴ്‌നാട് പൊലിസിന്റെ അഭിനന്ദനം. 200 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ലക്ഷ്യമിട്ടു നടത്തിയ കവര്‍ച്ചാ ശ്രമത്തില്‍ എസ്റ്റേറ്റ് കാവല്‍ക്കാരനെ മോഷണ സംഘം കൊലപ്പെടുത്തിയിരുന്നു.
ഒരു ദിനോസര്‍ പ്രതിമയും നാലു വാച്ചും മാത്രമാണ് സംഘത്തിന് എസ്റ്റേറ്റില്‍നിന്നു ലഭിച്ചത്. കാവല്‍ക്കാരനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസില്‍ കൃത്യംനടന്നു നാലു ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
വാഹന മോഷണക്കേസുമായി കേരളാ പൊലിസ് നടത്തിയ കൃത്യതയാര്‍ന്ന അന്വേഷണമാണ് കോടനാട് സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
തമിഴ്‌നാട് നീലഗിരി ജില്ലാ പൊലിസ് മേധാവി മുരളി രംബയാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചത്. മുരളി രംബയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കവര്‍ച്ചാ സംഘവുമായി ബന്ധപ്പെട്ടു ലഭിച്ച ഫോണ്‍ നമ്പറുകളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇവ പിന്തുടര്‍ന്നു കേരളാ പൊലിസ് നടത്തിയ അന്വേഷണം നിര്‍ണായകവുമായി.
സംഭവവുമായി ബന്ധപ്പെട്ടു പത്തു പേര്‍ അറസ്റ്റിലായി. ഒരു മലയാളിയെകൂടിയാണ് ഇനി പിടികൂടാനുള്ളത്.
അവസരോചിതമായ കേരളാ പൊലിസിന്റെ ഇടപെടല്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണെന്നു നീലഗിരി പൊലിസ് മേധാവി മുരളി രംബ എടുത്തുപറയുന്നുണ്ട്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, മോഹന ചന്ദ്രന്‍ എന്നിവരുടെ നേതൃതൃത്വത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രത്യേക സംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
പാലക്കാട് പ്രത്യേക അന്വേഷണ സംഘത്തിലെ കിഷോര്‍, ഗിരീഷ്, അശോകന്‍, ഷാജി എന്നിവരാണ് ഫോണ്‍ നമ്പര്‍ പിന്തുടരുന്നതിനു സഹായിച്ചത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളും വാഹന ഉടകളുടെ വിവരങ്ങളും ശേഖരിച്ചത് പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘത്തിലെ മോഹന്‍ദാസ്, മുരളി, മഞ്ചേരിയിലെ സഞ്ജീവന്‍, എടവണ്ണ സ്റ്റേഷനിലെ മുജീബ്, വയനാട് ബത്തേരി സ്റ്റേഷനിലെ ഹരീഷ്, കുണ്ടസ്റ്റേഷനിലെ ശശി, സാബിര്‍ എന്നിവരടങ്ങുന്ന സംഘമാണ്.
തൃശൂര്‍ പ്രത്യേക അന്വേഷണ സംഘത്തിലെ സുരാജ്, ഗ്ലാഡ്സ്റ്റര്‍, സുബാഷ്, പുതുക്കാട് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ, പൊലിസ് തുടങ്ങിയവര്‍ അടക്കമുള്ളവരുടെ രാപ്പകല്‍ പരിശ്രമമാണ് നേട്ടത്തിന് കാരണമായത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  5 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

Cricket
  •  5 days ago
No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  5 days ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  5 days ago
No Image

'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  5 days ago
No Image

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  5 days ago
No Image

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

Kerala
  •  5 days ago
No Image

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

uae
  •  5 days ago
No Image

മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്

National
  •  5 days ago
No Image

ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala
  •  5 days ago