HOME
DETAILS

കോടനാട് കൊലപാതകം: കേരളാ പൊലിസിന് തമിഴ്‌നാടിന്റെ സല്യൂട്ട്

  
backup
May 07, 2017 | 10:13 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%aa




കാളികാവ്: കോടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായിച്ച കേരളാ പൊലിസിന് തമിഴ്‌നാട് പൊലിസിന്റെ അഭിനന്ദനം. 200 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ലക്ഷ്യമിട്ടു നടത്തിയ കവര്‍ച്ചാ ശ്രമത്തില്‍ എസ്റ്റേറ്റ് കാവല്‍ക്കാരനെ മോഷണ സംഘം കൊലപ്പെടുത്തിയിരുന്നു.
ഒരു ദിനോസര്‍ പ്രതിമയും നാലു വാച്ചും മാത്രമാണ് സംഘത്തിന് എസ്റ്റേറ്റില്‍നിന്നു ലഭിച്ചത്. കാവല്‍ക്കാരനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസില്‍ കൃത്യംനടന്നു നാലു ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
വാഹന മോഷണക്കേസുമായി കേരളാ പൊലിസ് നടത്തിയ കൃത്യതയാര്‍ന്ന അന്വേഷണമാണ് കോടനാട് സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
തമിഴ്‌നാട് നീലഗിരി ജില്ലാ പൊലിസ് മേധാവി മുരളി രംബയാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചത്. മുരളി രംബയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കവര്‍ച്ചാ സംഘവുമായി ബന്ധപ്പെട്ടു ലഭിച്ച ഫോണ്‍ നമ്പറുകളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇവ പിന്തുടര്‍ന്നു കേരളാ പൊലിസ് നടത്തിയ അന്വേഷണം നിര്‍ണായകവുമായി.
സംഭവവുമായി ബന്ധപ്പെട്ടു പത്തു പേര്‍ അറസ്റ്റിലായി. ഒരു മലയാളിയെകൂടിയാണ് ഇനി പിടികൂടാനുള്ളത്.
അവസരോചിതമായ കേരളാ പൊലിസിന്റെ ഇടപെടല്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണെന്നു നീലഗിരി പൊലിസ് മേധാവി മുരളി രംബ എടുത്തുപറയുന്നുണ്ട്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, മോഹന ചന്ദ്രന്‍ എന്നിവരുടെ നേതൃതൃത്വത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രത്യേക സംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
പാലക്കാട് പ്രത്യേക അന്വേഷണ സംഘത്തിലെ കിഷോര്‍, ഗിരീഷ്, അശോകന്‍, ഷാജി എന്നിവരാണ് ഫോണ്‍ നമ്പര്‍ പിന്തുടരുന്നതിനു സഹായിച്ചത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളും വാഹന ഉടകളുടെ വിവരങ്ങളും ശേഖരിച്ചത് പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘത്തിലെ മോഹന്‍ദാസ്, മുരളി, മഞ്ചേരിയിലെ സഞ്ജീവന്‍, എടവണ്ണ സ്റ്റേഷനിലെ മുജീബ്, വയനാട് ബത്തേരി സ്റ്റേഷനിലെ ഹരീഷ്, കുണ്ടസ്റ്റേഷനിലെ ശശി, സാബിര്‍ എന്നിവരടങ്ങുന്ന സംഘമാണ്.
തൃശൂര്‍ പ്രത്യേക അന്വേഷണ സംഘത്തിലെ സുരാജ്, ഗ്ലാഡ്സ്റ്റര്‍, സുബാഷ്, പുതുക്കാട് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ, പൊലിസ് തുടങ്ങിയവര്‍ അടക്കമുള്ളവരുടെ രാപ്പകല്‍ പരിശ്രമമാണ് നേട്ടത്തിന് കാരണമായത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ

Kerala
  •  a few seconds ago
No Image

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്; കാര്‍ നിര്‍ത്താതെ പോയതായി പരാതി 

Kerala
  •  a minute ago
No Image

മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ കൊല്ലപ്പെട്ടു

National
  •  an hour ago
No Image

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ഭാര്യയും മൂന്ന് മക്കളും ചികിത്സയിൽ

Kerala
  •  an hour ago
No Image

'ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ മേയർ വി.വി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം' വൈറൽ കുറിപ്പ്

Kerala
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Kerala
  •  2 hours ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  9 hours ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  10 hours ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  10 hours ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  10 hours ago