HOME
DETAILS

കോടനാട് കൊലപാതകം: കേരളാ പൊലിസിന് തമിഴ്‌നാടിന്റെ സല്യൂട്ട്

  
backup
May 07, 2017 | 10:13 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%aa




കാളികാവ്: കോടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായിച്ച കേരളാ പൊലിസിന് തമിഴ്‌നാട് പൊലിസിന്റെ അഭിനന്ദനം. 200 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ലക്ഷ്യമിട്ടു നടത്തിയ കവര്‍ച്ചാ ശ്രമത്തില്‍ എസ്റ്റേറ്റ് കാവല്‍ക്കാരനെ മോഷണ സംഘം കൊലപ്പെടുത്തിയിരുന്നു.
ഒരു ദിനോസര്‍ പ്രതിമയും നാലു വാച്ചും മാത്രമാണ് സംഘത്തിന് എസ്റ്റേറ്റില്‍നിന്നു ലഭിച്ചത്. കാവല്‍ക്കാരനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസില്‍ കൃത്യംനടന്നു നാലു ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
വാഹന മോഷണക്കേസുമായി കേരളാ പൊലിസ് നടത്തിയ കൃത്യതയാര്‍ന്ന അന്വേഷണമാണ് കോടനാട് സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
തമിഴ്‌നാട് നീലഗിരി ജില്ലാ പൊലിസ് മേധാവി മുരളി രംബയാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചത്. മുരളി രംബയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കവര്‍ച്ചാ സംഘവുമായി ബന്ധപ്പെട്ടു ലഭിച്ച ഫോണ്‍ നമ്പറുകളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇവ പിന്തുടര്‍ന്നു കേരളാ പൊലിസ് നടത്തിയ അന്വേഷണം നിര്‍ണായകവുമായി.
സംഭവവുമായി ബന്ധപ്പെട്ടു പത്തു പേര്‍ അറസ്റ്റിലായി. ഒരു മലയാളിയെകൂടിയാണ് ഇനി പിടികൂടാനുള്ളത്.
അവസരോചിതമായ കേരളാ പൊലിസിന്റെ ഇടപെടല്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണെന്നു നീലഗിരി പൊലിസ് മേധാവി മുരളി രംബ എടുത്തുപറയുന്നുണ്ട്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, മോഹന ചന്ദ്രന്‍ എന്നിവരുടെ നേതൃതൃത്വത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രത്യേക സംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
പാലക്കാട് പ്രത്യേക അന്വേഷണ സംഘത്തിലെ കിഷോര്‍, ഗിരീഷ്, അശോകന്‍, ഷാജി എന്നിവരാണ് ഫോണ്‍ നമ്പര്‍ പിന്തുടരുന്നതിനു സഹായിച്ചത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളും വാഹന ഉടകളുടെ വിവരങ്ങളും ശേഖരിച്ചത് പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘത്തിലെ മോഹന്‍ദാസ്, മുരളി, മഞ്ചേരിയിലെ സഞ്ജീവന്‍, എടവണ്ണ സ്റ്റേഷനിലെ മുജീബ്, വയനാട് ബത്തേരി സ്റ്റേഷനിലെ ഹരീഷ്, കുണ്ടസ്റ്റേഷനിലെ ശശി, സാബിര്‍ എന്നിവരടങ്ങുന്ന സംഘമാണ്.
തൃശൂര്‍ പ്രത്യേക അന്വേഷണ സംഘത്തിലെ സുരാജ്, ഗ്ലാഡ്സ്റ്റര്‍, സുബാഷ്, പുതുക്കാട് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ, പൊലിസ് തുടങ്ങിയവര്‍ അടക്കമുള്ളവരുടെ രാപ്പകല്‍ പരിശ്രമമാണ് നേട്ടത്തിന് കാരണമായത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പ്രായപരിധി വര്‍ധിപ്പിച്ചു; ജനറല്‍ വിഭാഗത്തില്‍ 4 വയസ് കൂട്ടി; ഒബിസി, എസ്.സി, എസ്.ടി വിഭാഗങ്ങളിലും വര്‍ധന 

Kerala
  •  3 minutes ago
No Image

മനുഷ്യത്വത്തിന്റെ കൈത്താങ്ങ്; ഒമാനി പൗരന്റെ കാരുണ്യത്തില്‍ ദാഹിറ ജയിലില്‍ നിന്ന് 30 തടവുകാര്‍ക്ക് മോചനം

oman
  •  7 minutes ago
No Image

ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച: റിപ്പോർട്ട്

Kerala
  •  8 minutes ago
No Image

ഇസ്‌കിയില്‍ ലോറി മറിഞ്ഞ് തീപിടിത്തം; ഡ്രൈവര്‍ക്കു പരിക്ക്

oman
  •  18 minutes ago
No Image

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  an hour ago
No Image

ഇനി 'കേരളം'; സേവാ തീര്‍ഥിലെ ആദ്യ തീരുമാനം; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Kerala
  •  2 hours ago
No Image

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  3 hours ago
No Image

സി.സി.ടിവി ദൃശ്യം തെളിവായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍

Kerala
  •  3 hours ago
No Image

തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

International
  •  4 hours ago
No Image

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Kerala
  •  4 hours ago