HOME
DETAILS

കോടനാട് കൊലപാതകം: കേരളാ പൊലിസിന് തമിഴ്‌നാടിന്റെ സല്യൂട്ട്

  
backup
May 07, 2017 | 10:13 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%aa




കാളികാവ്: കോടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായിച്ച കേരളാ പൊലിസിന് തമിഴ്‌നാട് പൊലിസിന്റെ അഭിനന്ദനം. 200 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ലക്ഷ്യമിട്ടു നടത്തിയ കവര്‍ച്ചാ ശ്രമത്തില്‍ എസ്റ്റേറ്റ് കാവല്‍ക്കാരനെ മോഷണ സംഘം കൊലപ്പെടുത്തിയിരുന്നു.
ഒരു ദിനോസര്‍ പ്രതിമയും നാലു വാച്ചും മാത്രമാണ് സംഘത്തിന് എസ്റ്റേറ്റില്‍നിന്നു ലഭിച്ചത്. കാവല്‍ക്കാരനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസില്‍ കൃത്യംനടന്നു നാലു ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
വാഹന മോഷണക്കേസുമായി കേരളാ പൊലിസ് നടത്തിയ കൃത്യതയാര്‍ന്ന അന്വേഷണമാണ് കോടനാട് സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
തമിഴ്‌നാട് നീലഗിരി ജില്ലാ പൊലിസ് മേധാവി മുരളി രംബയാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചത്. മുരളി രംബയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കവര്‍ച്ചാ സംഘവുമായി ബന്ധപ്പെട്ടു ലഭിച്ച ഫോണ്‍ നമ്പറുകളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇവ പിന്തുടര്‍ന്നു കേരളാ പൊലിസ് നടത്തിയ അന്വേഷണം നിര്‍ണായകവുമായി.
സംഭവവുമായി ബന്ധപ്പെട്ടു പത്തു പേര്‍ അറസ്റ്റിലായി. ഒരു മലയാളിയെകൂടിയാണ് ഇനി പിടികൂടാനുള്ളത്.
അവസരോചിതമായ കേരളാ പൊലിസിന്റെ ഇടപെടല്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണെന്നു നീലഗിരി പൊലിസ് മേധാവി മുരളി രംബ എടുത്തുപറയുന്നുണ്ട്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, മോഹന ചന്ദ്രന്‍ എന്നിവരുടെ നേതൃതൃത്വത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രത്യേക സംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
പാലക്കാട് പ്രത്യേക അന്വേഷണ സംഘത്തിലെ കിഷോര്‍, ഗിരീഷ്, അശോകന്‍, ഷാജി എന്നിവരാണ് ഫോണ്‍ നമ്പര്‍ പിന്തുടരുന്നതിനു സഹായിച്ചത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളും വാഹന ഉടകളുടെ വിവരങ്ങളും ശേഖരിച്ചത് പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘത്തിലെ മോഹന്‍ദാസ്, മുരളി, മഞ്ചേരിയിലെ സഞ്ജീവന്‍, എടവണ്ണ സ്റ്റേഷനിലെ മുജീബ്, വയനാട് ബത്തേരി സ്റ്റേഷനിലെ ഹരീഷ്, കുണ്ടസ്റ്റേഷനിലെ ശശി, സാബിര്‍ എന്നിവരടങ്ങുന്ന സംഘമാണ്.
തൃശൂര്‍ പ്രത്യേക അന്വേഷണ സംഘത്തിലെ സുരാജ്, ഗ്ലാഡ്സ്റ്റര്‍, സുബാഷ്, പുതുക്കാട് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ, പൊലിസ് തുടങ്ങിയവര്‍ അടക്കമുള്ളവരുടെ രാപ്പകല്‍ പരിശ്രമമാണ് നേട്ടത്തിന് കാരണമായത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം

Kerala
  •  5 days ago
No Image

സമസ്തയെ അടുത്തറിയാൻ തമിഴ്നാട്ടിൽനിന്നും അവരെത്തി

samastha-centenary
  •  5 days ago
No Image

എന്തോര് പിരിസൊന്നേ, കാസ്രാട്ടേ ബർത്താനം... പൈതൃക പാരമ്പര്യം, ഇശലിന്റെ ഈരടികൾ

Kerala
  •  5 days ago
No Image

വിസ്മയങ്ങളുടെ മായാലോകത്തിലേക്ക് ഒഴുകിയെത്തി പുരുഷാരം

samastha-centenary
  •  5 days ago
No Image

പെന്‍ഡ്രൈവുകള്‍ ഇനിയില്ല, 'സ്മാര്‍ട് മദ്‌റസ' ആപ്പുമായി സമസ്ത ഇ-ലേണിങ്

Kerala
  •  5 days ago
No Image

മതത്തിന്റെ ധര്‍മം ജനങ്ങളെ യഥാര്‍ഥ പാതയില്‍ നയിക്കല്‍: ജിഫ്‌രി തങ്ങള്‍

samastha-centenary
  •  5 days ago
No Image

സമസ്ത കേരളം കാത്തുസൂക്ഷിക്കുന്ന വിശ്വാസ ധാര: സാദിഖലി തങ്ങൾ

Kerala
  •  5 days ago
No Image

സംസ്ഥാന ബജറ്റ്; തുടർ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി, കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; വിശദമായറിയാം

Kerala
  •  5 days ago
No Image

ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള ഫെല്ലോഷിപ്പ് ഈ മാസം മുതല്‍

Kerala
  •  5 days ago
No Image

എസ്.ഐ.ആര്‍; നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി

Kerala
  •  5 days ago