HOME
DETAILS

അപേക്ഷകള്‍ കാണാതായ കേസ്: സത്യവാങ്മൂലം നല്‍കിയില്ല; പി.എസ്.സിക്ക് ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്

  
backup
October 22, 2020 | 4:55 AM

psc-news321465479865498

കുറ്റിപ്പുറം (മലപ്പുറം): എല്‍.പി.എസ്.ടി, യു.പി.എസ്.ടി തസ്തികയിലേക്ക് നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ പി.എസ്.സിക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്. ഇന്നലെ കേസ് പരിഗണിച്ച എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം പി.എസ്.സി ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. കേസ് പരിഗണനക്കെടുത്തപ്പോള്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം പി.എസ്.സി ആവശ്യപ്പെടുകയായിരുന്നു. പി.എസ്.സിയുടെ ഈ ആവശ്യത്തെ ഹരജിക്കാരുടെ അഭിഭാഷകനായ ജോസ് എബ്രഹം ശക്തമായി എതിര്‍ത്തു. നവംബര്‍ ഏഴിന് നടക്കുന്ന യു.പി.എസ്.ടിയുടെ ഹാള്‍ ടിക്കറ്റ് ഈ മാസം 23 മുതല്‍ 27 വരെ വിതരണം ചെയ്യാനുളള നടപടികള്‍ പി.എസ്.സി ആരംഭിച്ചുവെന്നും മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ചോദിക്കുക വഴി കേസിനെ അനന്തമായി നീട്ടി കൊണ്ടുപോയി ഹരജിക്കാരുടെ പരീക്ഷ എഴുതാനുളള അവസരം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും വാദിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പി.എസ്.സിക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ച കാര്യവും ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പി.എസ്.സിയുടെ ആവശ്യം അംഗീകരിച്ച കോടതി മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഈ മാസം 30 വരെ സമയം അനുവദിച്ചു. ഈ സമയത്തിനകം മറുപടി സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ 30ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ കേസില്‍ കക്ഷികളായ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുളള അവസരം നല്‍കേണ്ടിവരുമെന്ന് കോടതി പി.എസ്.സിക്ക് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ മറ്റൊരു ഹരജിയും ഇന്ന് പരിഗണനക്ക് വരുന്നുണ്ട്. ഇരുനൂറിലധികം ഉദ്യോഗാര്‍ഥികളാണ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ കാണാതായ സംഭവത്തില്‍ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതികളില്‍ അനുകൂല നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ തെരുവുനായ ശല്യം രൂക്ഷം; റാബീസ് ഭീഷണി ഭയന്ന് പരിസരവാസികള്‍

Kuwait
  •  a day ago
No Image

ഡിറ്റ് വാക്ക് പിന്നാലെ അടുത്ത ഭീഷണി: ശ്രീലങ്കയിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിലും മഴയ്ക്ക് സാധ്യത; ശനിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

'മരുഭൂമിയിലെ കപ്പലുകൾക്ക്' ഇനി സുരക്ഷിത യാത്ര; ഒട്ടകങ്ങൾക്കായി പ്രത്യേക പാലങ്ങൾ നിർമിക്കാൻ സഊദി

Saudi-arabia
  •  a day ago
No Image

സ്കൂൾ വിട്ടു മടങ്ങവെ വിദ്യാർഥിനിക്ക് നേരെ വളർത്തുനായ്ക്കളുടെ ക്രൂരത; പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

വികസനം വോട്ടാകും; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല സാഹചര്യം; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  a day ago
No Image

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പരസ്യമായി തോൽപ്പിക്കാൻ ശ്രമം: തിരുവനന്തപുരത്ത് മൂന്ന് ബിജെപി നേതാക്കളെ സസ്‌പെൻഡ് ചെയ്തു

Kerala
  •  a day ago
No Image

'ഹത്തയിലെ കൂടാരത്തിൽ നിന്ന് ലിവയിലേക്ക് പോയത് മക്കളുടെ സന്തോഷത്തിനായി': തീരാനോവിൽ പ്രവാസി കുടുംബം; അഞ്ചാമത്തെ കുട്ടി ആശുപത്രി വിട്ടു

uae
  •  a day ago
No Image

ഇംഗ്ലണ്ട് ക്രിക്കറ്റിൽ വൻ വിവാദം; മദ്യപിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബിൽ അടിപിടി; ഇം​ഗ്ലണ്ട് വൈസ് ക്യാപ്റ്റന്റെ നായകസ്ഥാനം തെറിച്ചേക്കും

Cricket
  •  a day ago
No Image

വീട്ടുജോലിക്കായി യുവതി കുവൈത്തിലെത്തി; എയർപോർട്ടിൽ സംശയം തോന്നി പരിശോധിച്ചു; പിടികൂടിയത് 3,000-ത്തോളം ലഹരി ഗുളികകൾ

Kuwait
  •  a day ago
No Image

നിർണ്ണായക പോരാട്ടത്തിൽ കാലിടറി; വിജയ ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും നിരാശ

Cricket
  •  a day ago