HOME
DETAILS

തട്ടിയും മുട്ടിയും ഒടുവില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

  
backup
June 22, 2019 | 5:32 PM

india-struggling-against-afghan-live-65156-india-wins

 

സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ വിയര്‍ത്തു കുളിച്ച ഇന്ത്യ ഒടുവില്‍ പടക്കംപോലെ പൊട്ടിച്ചു. അവസാന പന്തുകളില്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി 11 റണ്‍സിനാണ് ദുര്‍ബലരായ അഫ്ഗാനു മേല്‍ ഇന്ത്യയുടെ വിജയം. ഇതോടെ ഈ ലോകകപ്പിലെ നാലാമത്തെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെ ഉശിരന്‍ പോരാട്ടം കാഴ്ചവയ്ക്കാനായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കാനായത് നായകന്‍ വിരാട് കോഹ്‌ലിക്കും കേദാര്‍ ജാദവിനും മാത്രം. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 224 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

ഈ റണ്‍സ് മറികടക്കാന്‍ വേണ്ടി അനായാസം മുന്നേറുന്ന അഫ്ഗാന്‍ ടീമിനെയാണ് കണ്ടത്. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കേ, 213 റണ്‍സെടുക്കാന്‍ അഫ്ഗാനിസ്ഥാനായി. അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ മിന്നും വിക്കറ്റുകളാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഹാടിക് വിക്കറ്റ് നേടുന്ന ലോകത്തെ പത്താമത്തെ താരമാണ് മുഹമ്മദ് ഷമി. ഇന്ത്യയിലെ രണ്ടാമത്തെ താരവും.

കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോര്‍ അല്‍പ്പമെങ്കിലും ഉയര്‍ത്തിയത്. രോഹിത് ശര്‍മ പുറത്തായ ശേഷം കോഹ്‌ലിക്കൊപ്പം ചെറുത്തുനില്‍പ്പിനെത്തിയ കെ.എല്‍ രാഹുലും (30) വിജയ് ശങ്കറും (29) ശ്രമം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. 63 പന്തില്‍ 67 റണ്‍സെടുത്ത് കോഹ്‌ലിയാണ് കരുത്ത് പകര്‍ന്നത്.

മുഹമ്മദ് നബിയുടെ പന്തിയില്‍ കോഹ് ലിയും പുറത്തായതോടെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരമായി. അവസാനം വരെ പിടിച്ചുനിന്ന കേദാര്‍ ജാദവാണ് പിന്നെയും പ്രതീക്ഷ നല്‍കിയത്. എം.എസ് ധോനിക്കൊപ്പം ചേര്‍ന്ന് കേദാര്‍ 52 റണ്‍സെടുത്തു. ഇതിനിടയില്‍ ധോനിയും പുറത്തായെങ്കിലും അവസാനം വരെ കേദാര്‍ പിടിച്ചുനിന്ന് ഇന്ത്യയുടെ സ്‌കോര്‍നില ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  a month ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  a month ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  a month ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  a month ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  a month ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  a month ago
No Image

ഇറാൻ-യു.എസ് രണ്ടാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

International
  •  a month ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിനായി ജയറാം ഇ.ഡിയുടെ മുന്നിൽ ഹാജരായേക്കും

Kerala
  •  a month ago