HOME
DETAILS

തട്ടിയും മുട്ടിയും ഒടുവില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

  
Web Desk
June 22 2019 | 17:06 PM

india-struggling-against-afghan-live-65156-india-wins

 

സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ വിയര്‍ത്തു കുളിച്ച ഇന്ത്യ ഒടുവില്‍ പടക്കംപോലെ പൊട്ടിച്ചു. അവസാന പന്തുകളില്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി 11 റണ്‍സിനാണ് ദുര്‍ബലരായ അഫ്ഗാനു മേല്‍ ഇന്ത്യയുടെ വിജയം. ഇതോടെ ഈ ലോകകപ്പിലെ നാലാമത്തെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെ ഉശിരന്‍ പോരാട്ടം കാഴ്ചവയ്ക്കാനായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കാനായത് നായകന്‍ വിരാട് കോഹ്‌ലിക്കും കേദാര്‍ ജാദവിനും മാത്രം. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 224 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

ഈ റണ്‍സ് മറികടക്കാന്‍ വേണ്ടി അനായാസം മുന്നേറുന്ന അഫ്ഗാന്‍ ടീമിനെയാണ് കണ്ടത്. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കേ, 213 റണ്‍സെടുക്കാന്‍ അഫ്ഗാനിസ്ഥാനായി. അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ മിന്നും വിക്കറ്റുകളാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഹാടിക് വിക്കറ്റ് നേടുന്ന ലോകത്തെ പത്താമത്തെ താരമാണ് മുഹമ്മദ് ഷമി. ഇന്ത്യയിലെ രണ്ടാമത്തെ താരവും.

കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോര്‍ അല്‍പ്പമെങ്കിലും ഉയര്‍ത്തിയത്. രോഹിത് ശര്‍മ പുറത്തായ ശേഷം കോഹ്‌ലിക്കൊപ്പം ചെറുത്തുനില്‍പ്പിനെത്തിയ കെ.എല്‍ രാഹുലും (30) വിജയ് ശങ്കറും (29) ശ്രമം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. 63 പന്തില്‍ 67 റണ്‍സെടുത്ത് കോഹ്‌ലിയാണ് കരുത്ത് പകര്‍ന്നത്.

മുഹമ്മദ് നബിയുടെ പന്തിയില്‍ കോഹ് ലിയും പുറത്തായതോടെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരമായി. അവസാനം വരെ പിടിച്ചുനിന്ന കേദാര്‍ ജാദവാണ് പിന്നെയും പ്രതീക്ഷ നല്‍കിയത്. എം.എസ് ധോനിക്കൊപ്പം ചേര്‍ന്ന് കേദാര്‍ 52 റണ്‍സെടുത്തു. ഇതിനിടയില്‍ ധോനിയും പുറത്തായെങ്കിലും അവസാനം വരെ കേദാര്‍ പിടിച്ചുനിന്ന് ഇന്ത്യയുടെ സ്‌കോര്‍നില ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  5 days ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  5 days ago
No Image

വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ

Kerala
  •  5 days ago
No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  5 days ago
No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  5 days ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  5 days ago
No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  5 days ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  5 days ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  5 days ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  5 days ago