HOME
DETAILS

തട്ടിയും മുട്ടിയും ഒടുവില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

  
backup
June 22, 2019 | 5:32 PM

india-struggling-against-afghan-live-65156-india-wins

 

സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ വിയര്‍ത്തു കുളിച്ച ഇന്ത്യ ഒടുവില്‍ പടക്കംപോലെ പൊട്ടിച്ചു. അവസാന പന്തുകളില്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി 11 റണ്‍സിനാണ് ദുര്‍ബലരായ അഫ്ഗാനു മേല്‍ ഇന്ത്യയുടെ വിജയം. ഇതോടെ ഈ ലോകകപ്പിലെ നാലാമത്തെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെ ഉശിരന്‍ പോരാട്ടം കാഴ്ചവയ്ക്കാനായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കാനായത് നായകന്‍ വിരാട് കോഹ്‌ലിക്കും കേദാര്‍ ജാദവിനും മാത്രം. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 224 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

ഈ റണ്‍സ് മറികടക്കാന്‍ വേണ്ടി അനായാസം മുന്നേറുന്ന അഫ്ഗാന്‍ ടീമിനെയാണ് കണ്ടത്. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കേ, 213 റണ്‍സെടുക്കാന്‍ അഫ്ഗാനിസ്ഥാനായി. അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ മിന്നും വിക്കറ്റുകളാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഹാടിക് വിക്കറ്റ് നേടുന്ന ലോകത്തെ പത്താമത്തെ താരമാണ് മുഹമ്മദ് ഷമി. ഇന്ത്യയിലെ രണ്ടാമത്തെ താരവും.

കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോര്‍ അല്‍പ്പമെങ്കിലും ഉയര്‍ത്തിയത്. രോഹിത് ശര്‍മ പുറത്തായ ശേഷം കോഹ്‌ലിക്കൊപ്പം ചെറുത്തുനില്‍പ്പിനെത്തിയ കെ.എല്‍ രാഹുലും (30) വിജയ് ശങ്കറും (29) ശ്രമം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. 63 പന്തില്‍ 67 റണ്‍സെടുത്ത് കോഹ്‌ലിയാണ് കരുത്ത് പകര്‍ന്നത്.

മുഹമ്മദ് നബിയുടെ പന്തിയില്‍ കോഹ് ലിയും പുറത്തായതോടെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരമായി. അവസാനം വരെ പിടിച്ചുനിന്ന കേദാര്‍ ജാദവാണ് പിന്നെയും പ്രതീക്ഷ നല്‍കിയത്. എം.എസ് ധോനിക്കൊപ്പം ചേര്‍ന്ന് കേദാര്‍ 52 റണ്‍സെടുത്തു. ഇതിനിടയില്‍ ധോനിയും പുറത്തായെങ്കിലും അവസാനം വരെ കേദാര്‍ പിടിച്ചുനിന്ന് ഇന്ത്യയുടെ സ്‌കോര്‍നില ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  2 hours ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  3 hours ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  3 hours ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  3 hours ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  3 hours ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  4 hours ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  4 hours ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  4 hours ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  4 hours ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  4 hours ago