HOME
DETAILS

തട്ടിയും മുട്ടിയും ഒടുവില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

  
backup
June 22, 2019 | 5:32 PM

india-struggling-against-afghan-live-65156-india-wins

 

സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ വിയര്‍ത്തു കുളിച്ച ഇന്ത്യ ഒടുവില്‍ പടക്കംപോലെ പൊട്ടിച്ചു. അവസാന പന്തുകളില്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി 11 റണ്‍സിനാണ് ദുര്‍ബലരായ അഫ്ഗാനു മേല്‍ ഇന്ത്യയുടെ വിജയം. ഇതോടെ ഈ ലോകകപ്പിലെ നാലാമത്തെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെ ഉശിരന്‍ പോരാട്ടം കാഴ്ചവയ്ക്കാനായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കാനായത് നായകന്‍ വിരാട് കോഹ്‌ലിക്കും കേദാര്‍ ജാദവിനും മാത്രം. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 224 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

ഈ റണ്‍സ് മറികടക്കാന്‍ വേണ്ടി അനായാസം മുന്നേറുന്ന അഫ്ഗാന്‍ ടീമിനെയാണ് കണ്ടത്. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കേ, 213 റണ്‍സെടുക്കാന്‍ അഫ്ഗാനിസ്ഥാനായി. അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ മിന്നും വിക്കറ്റുകളാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഹാടിക് വിക്കറ്റ് നേടുന്ന ലോകത്തെ പത്താമത്തെ താരമാണ് മുഹമ്മദ് ഷമി. ഇന്ത്യയിലെ രണ്ടാമത്തെ താരവും.

കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോര്‍ അല്‍പ്പമെങ്കിലും ഉയര്‍ത്തിയത്. രോഹിത് ശര്‍മ പുറത്തായ ശേഷം കോഹ്‌ലിക്കൊപ്പം ചെറുത്തുനില്‍പ്പിനെത്തിയ കെ.എല്‍ രാഹുലും (30) വിജയ് ശങ്കറും (29) ശ്രമം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. 63 പന്തില്‍ 67 റണ്‍സെടുത്ത് കോഹ്‌ലിയാണ് കരുത്ത് പകര്‍ന്നത്.

മുഹമ്മദ് നബിയുടെ പന്തിയില്‍ കോഹ് ലിയും പുറത്തായതോടെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരമായി. അവസാനം വരെ പിടിച്ചുനിന്ന കേദാര്‍ ജാദവാണ് പിന്നെയും പ്രതീക്ഷ നല്‍കിയത്. എം.എസ് ധോനിക്കൊപ്പം ചേര്‍ന്ന് കേദാര്‍ 52 റണ്‍സെടുത്തു. ഇതിനിടയില്‍ ധോനിയും പുറത്തായെങ്കിലും അവസാനം വരെ കേദാര്‍ പിടിച്ചുനിന്ന് ഇന്ത്യയുടെ സ്‌കോര്‍നില ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  4 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  4 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  4 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  4 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  4 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  4 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  4 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  4 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  4 days ago