HOME
DETAILS

കുട്ടികളെ മതസ്ഥാപനങ്ങളില്‍ അയക്കുന്നതിന് ഇളവുനല്‍കി സര്‍ക്കാര്‍

  
backup
November 17, 2020 | 11:42 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf

 


തിരുവനന്തപുരം: കുട്ടികളെ യതീംഖാനകളുള്‍പ്പടെയുള്ള മതസ്ഥാപനങ്ങളില്‍ പഠനത്തിന് അയക്കുന്നതിനുണ്ടായിരുന്ന കര്‍ശന മാര്‍ഗനിര്‍ദേശങ്ങളില്‍ ഉളവുമായി സംസ്ഥാന സര്‍ക്കാര്‍.
ബാലനീതി നിയമപ്രകാരം കുട്ടികളെ സ്ഥാപനങ്ങളില്‍ സംരക്ഷണത്തിനായി അയക്കുന്നതില്‍ മതപഠനം നടത്തുന്ന യതീംഖാനകള്‍ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കൊവിഡ് സാഹചര്യത്തില്‍ വീട്ടിലേക്കയച്ച കുട്ടികള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും കിട്ടിയിരുന്നത് കൊണ്ട് അത്തരത്തിലുള്ള കുട്ടികളെ വീണ്ടും സ്ഥാപനങ്ങളിലേക്കയക്കുന്നത് ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു കുട്ടികളെ സ്ഥാപന സംരക്ഷണത്തിന് അയക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ജൂണ്‍ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
എന്നാല്‍ മതസ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് യതീംഖാനകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി സാമൂഹ്യനീതി വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഒരു കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നതിനായി ശിശുസംരക്ഷണ സമിതി നല്‍കുന്ന ഉത്തരവ് പ്രകാരം കുട്ടിയെ മൂന്നു വര്‍ഷത്തേക്ക് വീണ്ടും പ്രവേശിപ്പിക്കാന്‍ പുതിയ ഉത്തരവ് ആവശ്യമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
കേരളത്തിലെ യതീംഖാനകള്‍ക്ക് ബാലനീതി നിയമം നടപ്പിലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ സമസ്ത 2017ല്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഇടക്കാല അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.
ഈ ഹര്‍ജിയില്‍ അന്തിമവാദം നടന്നു കൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധാരണാപത്രം അന്തിമമല്ല, ലംഘിച്ചാൽ തലയിൽ ബോംബിടും': ഇറാനെതിരെ ഭീഷണിയുമായി ട്രംപ്‌

International
  •  a day ago
No Image

ആഗോള സാമ്പത്തിക ഭൂപടത്തിൽ യുഎഇ തിളക്കം; മികച്ച സാമ്പത്തിക അവസരങ്ങളിൽ ദുബൈ ആദ്യ അഞ്ചിൽ, അതിവേഗം വളരുന്ന നഗരമായി അബുദബിയും

uae
  •  a day ago
No Image

ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

200 കോടിയുടെ തട്ടിപ്പ്- രാമക്ഷേത്ര ട്രസ്റ്റിമാർക്കെതിരെ പരാതി നൽകി മുൻ കർസേവകൻ

National
  •  a day ago
No Image

'ദുബൈ-ഇറ്റ്'; വിപ്ലവകരമായ പുതിയ തൊഴിൽ സംസ്കാര പദ്ധതിയുമായി ശൈഖ് മുഹമ്മദ്‌

uae
  •  a day ago
No Image

യുവതിയെ വിവാഹം കഴിക്കാന്‍ തടസമാകുമെന്ന് സംശയം; ആറുവയസുകാരനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

National
  •  a day ago
No Image

തെരുവുനായ പിന്തുടർന്നു; സ്‌കൂട്ടർ മറിഞ്ഞ് പരുക്കേറ്റ വയോധിക മരിച്ചു

Kerala
  •  a day ago
No Image

നീറ്റ് പുനഃപരീക്ഷ: ഉദ്യോഗാർഥികൾക്ക് ബസ് ചാർജിൽ 50% ഇളവുമായി യു.പി സർക്കാർ; താമസസൗകര്യവും ഒരുക്കും

National
  •  a day ago
No Image

ഗില്ലിനും ഇഷാന്‍ കിഷനും സെഞ്ചുറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 402 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍

Cricket
  •  a day ago
No Image

'ഒരു കടലിടുക്ക്, ഒരു തുറമുഖം എന്ന യുഗം അവസാനിച്ചു'; ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ നയം വ്യക്തമാക്കി യുഎഇ

uae
  •  a day ago