HOME
DETAILS

ലാഭമില്ലാത്ത സംസാരത്തിനു നില്‍ക്കരുത്

  
backup
August 31, 2019 | 10:30 PM

dont-engage-in-worthless-talk

 

ലക്‌നോവിലെ ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. വ്യാഴാഴ്ച ദിവസം വൈകുന്നേരമായാല്‍ അലീമിയാന്‍ വിദ്യാര്‍ഥികളെയും കൂട്ടി സമീപ പ്രദേശങ്ങളിലേക്കു നീങ്ങും. പ്രബോധനപ്രവര്‍ത്തനങ്ങളാണു പ്രധാനലക്ഷ്യം. കെട്ടുംമാറാപ്പുമേന്തി കാല്‍നടയായിട്ടായിരിക്കും യാത്ര. പ്രബോധനത്തിനുള്ള യാത്രയാകുമ്പോള്‍ അനാവശ്യങ്ങളൊന്നും പാടില്ല. പ്രബോധകന്‍ പ്രബോധിതര്‍ക്ക് മാതൃകയാകണമല്ലോ. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് അക്കാര്യം നൂറുശതമാനം പാലിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അവരില്‍ അനാവശ്യ സംസാരങ്ങളും കര്‍മങ്ങളും കണ്ടേക്കും. അതൊന്നും തീരെ പാടില്ലെന്ന കര്‍ശന നിയമം നടപ്പാക്കുന്നതാകട്ടെ യാത്ര അവര്‍ക്കൊരു മുഷിപ്പായി അനുഭവപ്പെടാനും കാരണമായേക്കും. അപ്പോള്‍ പരിഹാരമായി എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ അലീമിയാ്‌ന് ഒരു ബുദ്ധി തോന്നി. യാത്രയില്‍ അറബി ഭാഷയല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കുക. അങ്ങനെയാകുമ്പോള്‍ ഭാഷാപഠനം നടക്കും. താരതമ്യേന സംസാരവും കുറയും. സംസാരിക്കുന്നതാകട്ടെ, ചിന്തിച്ചു മാത്രമാകാനുള്ള ശ്രദ്ധയുമുണ്ടാകും.


അനാവശ്യം എന്നതിലെ 'ന' എന്ന അക്ഷരത്തോട് 'നോ' പറഞ്ഞാല്‍ 'അനാവശ്യം' 'ആവശ്യ'മായി മാറി. 'അനര്‍ഥകര'മായ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ചെയ്‌തോളൂ. പക്ഷെ, അതില്‍നിന്ന് 'ന' എന്ന അക്ഷരത്തെ കളഞ്ഞുവേണം ചെയ്യാന്‍. അപ്പോള്‍ അത് അനര്‍ഥകരമല്ല, അര്‍ഥകരമായിട്ടുണ്ടാകും.


തനിക്ക് നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതി ആരു പറഞ്ഞാലും ബിസിനസുകാരന്‍ അതു സ്വീകരിക്കില്ല. അതില്‍നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറി ലാഭകരമായതുമാത്രം സ്വീകരിക്കും. ബുദ്ധിയുള്ളവന്‍ തനിക്കു ലാഭകരമല്ലാത്ത ഒരു സംസാരത്തിനും കര്‍മത്തിനും നില്‍ക്കില്ല. അവന്റെ താമശ പോലും ലാഭത്തിനുവേണ്ടിയുള്ളതായിരിക്കും. ചിലരെ കുറിച്ച് 'ഒന്നും കാണാതെ അദ്ദേഹം അതിനു നില്‍ക്കില്ലെ'ന്നു പറയുന്നതു കേള്‍ക്കാറില്ലേ. ബുദ്ധിമാന്‍ ഒന്നും കാണാതെ സംസാരിക്കില്ല. ഒന്നും കാണാതെ ചിരിക്കുകയോ തമാശ പറയുകയോ പോലും ചെയ്യില്ല. ലാഭകരമല്ലാത്ത ഒരു പദ്ധതിക്കും അവനെ കിട്ടില്ല. പ്രവാചകന്മാരും പുണ്യാത്മാക്കളും ലാഭത്തിനുമാത്രം ജീവിച്ചവരാണ്. അവര്‍ ത്യാഗം ചെയ്തതും ബുദ്ധിമുട്ടുകള്‍ സഹിച്ചതും ലാഭത്തിനുവേണ്ടി മാത്രം; ആത്മീയമായ ലാഭത്തിനുവേണ്ടി.


സുഹൃത്ത് അവന്റെ വിവാഹത്തിനു ക്ഷണിച്ചെന്നു കരുതുക. ക്ഷണം സ്വീകരിച്ച് അവന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെയുള്ളവതെല്ലാം അപരിചിത മുഖങ്ങള്‍. ഭക്ഷണത്തിനുള്ള സമയം ആയിട്ടുമില്ല. ആരോടും സംസാരിക്കാതെ കസേരയില്‍ ഒറ്റയ്ക്കിരിക്കുക എന്നതു ബോറഡി തന്നെ. ഇവിടെ ചിലര്‍ കാണിക്കുന്ന ബോറഡിനിവാരണയജ്ഞങ്ങളുണ്ട്. എങ്ങനെയെങ്കിലും സമയം ഒപ്പിക്കണമല്ലോ.. അതിനു താന്‍ എന്തൊക്കെയോ ആണെന്നു തോന്നിപ്പിക്കുമാറ് മൊബൈല്‍ കൈയ്യിലെടുത്ത് എന്തെങ്കിലുമൊക്കെ തോണ്ടിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ ആര്‍ക്കെന്നില്ലാതെ വിളിക്കും. സമയം എങ്ങനെ വിനിയോഗിക്കണമെന്നറിയാത്തതിന്റെ ഏറ്റവും പ്രധാന പ്രശ്‌നമാണിത്.


സമയവിനിയോഗം അറിയില്ലെങ്കില്‍ ചിലപ്പോള്‍ സമയം നമുക്ക് ഒരു ഭാരമായി തോന്നും. വേഗം കഴിഞ്ഞുകടക്കണേ എന്നായിരിക്കും മനസ് പറയുക.. നേരെ മറിച്ച്, വിനിയോഗം അറിയുമെങ്കില്‍ ഏതും നമുക്ക് അത്യാവശ്യ സമയങ്ങളായിരിക്കും.


ഹോസ്പിറ്റലില്‍ ഒ.പി ടിക്കറ്റിനു വേണ്ടി വരി നില്‍ക്കുകയാണ്. മണിക്കൂറുകളോളം നില്‍ക്കേണ്ട വരിയാണ്. എങ്കില്‍ അവിടെ സംവിധാനങ്ങളെ പഴിച്ചു സമയം കളയുന്നതിനു പകരം മൊബൈല്‍ വായന നടത്താം. അത്യാവശ്യമായ പ്രസംഗങ്ങളും ക്ലാസുകളും കേള്‍ക്കാം. അല്ലെങ്കില്‍ കൂടെയുള്ളവരുടെ വിശേഷങ്ങള്‍ ചോദിക്കാം.


കാത്തിരിക്കണം. പക്ഷെ, കാത്തുമാത്രം ഇരിക്കരുത്. കാത്തിരിപ്പിനിടയിലും നമുക്കു പലതും ചെയ്യാന്‍ പറ്റും. നീണ്ട ബ്ലോക്കില്‍ കുടുങ്ങിയെന്നു കരുതുക. അല്ലെങ്കില്‍ ട്രെയിന്‍ പതിവിലും വൈകിയാണെത്തുക. എങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്ന ജോലികള്‍ കൂടി നമുക്ക് ജീവിതത്തില്‍ അറൈഞ്ച് ചെയ്യാവുന്നതാണ്. ജയിലില്‍ കിടന്ന് മഹാ ഗ്രന്ഥങ്ങളെഴുതിയ പ്രതിഭാശാലികള്‍ അനേകമുണ്ട്. അവര്‍ എവിടെയും ജീവിതം ജീവിക്കുകയായിരുന്നു. ജയിലിലാണെന്നു കരുതി ജീവിക്കാനായി മോചനസമയം കാത്തിരിക്കേണ്ടതില്ല. അവിടെയും ജീവിക്കാം.


ചിരികളും തമാശകളും നേട്ടമുണ്ടാക്കുന്നതായിരിക്കണം. കോട്ടം തരുന്നവയാണെങ്കില്‍ അവിടെ നാം ജീവിതത്തില്‍നിന്ന് പിറകോട്ടു സഞ്ചരിക്കുകയാണ്. നോട്ടവും കോട്ടവും തരാത്തതാണെങ്കില്‍ ജീവിതം മുന്നോട്ടും പിന്നോട്ടുമില്ലാതെ നിന്നിടത്തുതന്നെ നിന്ന് തുരുമ്പെടുക്കുകയാണ്. നേട്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ മാത്രമേ ജീവിതം മുന്നോട്ടു പോകുന്നുള്ളൂ. അതിന് എപ്പോഴും സീരിയസാവണമെന്നില്ല. തമാശ പറഞ്ഞും ചിരിച്ചും മുന്നോട്ടുപോകാം. അതിനു ചിരിതമാശകള്‍ ആരോഗ്യകരമാവണമെന്നു മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

പ്രതിപക്ഷ ഉപനേതൃപദവി: 'ഒരടി പോലും പിന്നോട്ടില്ല'; പിണറായിക്കും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

Kerala
  •  7 days ago
No Image

നോൾ കാർഡുകൾ ഇനി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാം; ദുബൈയെ സ്മാർട്ടാക്കാനൊരുങ്ങി ആർടിഎ

uae
  •  7 days ago
No Image

ഖത്തറിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം | Qatar Maritime Navigation Resumes

qatar
  •  7 days ago
No Image

പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  7 days ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  7 days ago
No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  7 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  7 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  7 days ago