HOME
DETAILS

അന്തര്‍ സംസ്ഥാന മോഷ്ടാവ് പൂച്ചാണ്ടി ഗോവിന്ദരാജും ഭാര്യയും അറസ്റ്റില്‍

  
backup
November 11, 2018 | 5:00 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b5%8d

ആലത്തൂര്‍: തമിഴ്‌നാട്ടിലും കേരളത്തിലുമായി അന്‍പതോളം മോഷണ കേസുകളിലെ പ്രതി അന്തര്‍ സംസ്ഥാന മോഷ്ടാവ് പൂച്ചാണ്ടി ഗോവിന്ദരാജും ഭാര്യയേയും ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി കാവശ്ശേരി വാവുളള്യാപുരം മണലാടിക്കുഴി വീട്ടില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദ രാജ് (43) ,ഭാര്യ ശാന്തിമോള്‍ (27) എന്നിവരെയാണ് പൊലീസ്അറസ്റ്റ് ചെയ്തത്. അടച്ചിട്ട വീടുകള്‍ നീരീക്ഷിച്ച് രാത്രി കാലങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് നാല് മോട്ടോര്‍ സൈക്കിളുകളും, കാവശ്ശേരി ചുങ്കത്തെ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫിസില്‍ നിന്ന് ടി.വി യും, അത്തിപ്പൊറ്റ വിചിത്രയില്‍ കുമരപ്പന്റെ വീട്ടില്‍ നിന്നും കുറച്ച് വീട്ടുപകരണങ്ങളും കഴിഞ്ഞ നാല് മാസത്തിനിടെ ഇവര്‍ മോഷ്ടിച്ചിരുന്നു. കൂടാതെ കാവശ്ശേരി വടക്കേനട ദേവീകൃപയില്‍ സുന്ദരേശന്റെ വീട് ,സമീപത്തെ പെട്ടിക്കട, കാവശ്ശേരി നവനീതത്തില്‍ രാധാകൃഷ്ണന്റെ വീട്, പഞ്ചായത്ത് ഓഫീസിനു സമീപത്തെ മണി, സുധാകരന്‍ എന്നിവരുടെ കടകള്‍, പെട്രോള്‍ പമ്പിനു സമീപത്തെ കൃഷ്ണദാസിന്റെ വീട്, സുകുമാരന്റെ വീട് എന്നിവിടങ്ങളിലും മോഷണത്തിനു ശ്രമിച്ചിരുന്നു. നാല് ബൈക്കുകള്‍,ആറ് ടി.വി, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. മലപ്പുറം മഞ്ചേരി, തൃശൂര്‍ മുളങ്കുന്നത്തുകാവ്, പാലക്കാട് സൗത്ത് എന്നീ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. മോഷണ സ്ഥലങ്ങളില്‍ തെളിവെടുപ്പിനു ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ഐ.കെ.എ. എലിസബത്ത്, എസ്.പി.യുടെ പ്രത്യേക നിര്‍ദേശ പ്രകാരം ആലത്തൂര്‍ മുന്‍ എസ്.ഐ.ആയിരുന്ന പാലക്കാട് ഡി.സി.ആര്‍.ബി എസ്.ഐ.എസ് അനീഷ്, എസ്.സി.പി.ഒ.ഷാജു, ഉവൈസ് ,ജോഷര്‍, ശിവദാസ്, ഡി.വൈ.എസ്.പി.യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സൂരജ് ബാബു, കൃഷ്ണദാസ്, റഹീം മുത്ത്, സന്ദീപ്, ദിലീപ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  23 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  23 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  23 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  23 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  23 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  23 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  23 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  23 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  23 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  23 days ago