HOME
DETAILS

സഊദി പൊതുമാപ്പ്: ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസി രംഗത്ത്

  
backup
September 19, 2017 | 11:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

റിയാദ്: സഊദി ഭരണകൂടം അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് വീണ്ടും ഒരു മാസക്കാലത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസ്സി രംഗത്ത്. നിയമലംഘകരായ ഇന്ത്യന്‍ പൗരന്മാര്‍ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് ആവശ്യപ്പെട്ടു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടന പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മതിയായ രേഖകള്‍ ഇല്ലാത്തവര്‍ എംബസിയിലോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ എമര്‍ജന്‍സി എക്‌സിറ്റ് നേടുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എമര്‍ജന്‍സി അപേക്ഷ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എംബസികളില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ചകളില് ദമാം വി എഫ് സി കേന്ദ്രങ്ങളിലും ശനിയാഴ്ച്ചകളില്‍ അല്‍ഖോബാര്‍ വി എഫ് സി കളിലും എമര്‍ജന്‍സി എക്‌സിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും ബുറൈദയിലും വാദി ദിവാസിറിലും വി എഫ് എസ കേന്ദ്രങ്ങളിലും വിതരണം നടക്കും. ജുബൈലില്‍ ഈ മാസം 22 നു എംബസി സംഘം നേരത്തെ തന്നെ സന്ദര്‍ശനം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച അതെ ഇളവോടു കൂടി തന്നെയാണ് ഇപ്പോഴും ഒരു മാസം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പില്‍ നിയമാനുസൃതം രാജ്യം വിട്ടവര്‍ക്ക് ഉടന്‍ തന്നെ പുതിയ വിസയില്‍ തിരിച്ചു വരാമെന്നു സഊദി അധികൃതര്‍ അറിയിച്ചതായി അംബാസിഡര്‍ പറഞ്ഞു.

എന്നാല്‍, കേസുകളില്‍ പെട്ടവര്‍ക്ക് അത് തീര്‍പ്പായാല്‍ മാത്രമേ രാജ്യം വിടാനാകൂ. മാത്രമല്ല, നേരത്തെ എമര്‍ജന്‍സി എക്‌സിറ്റ് നേടിയവര്‍ അത് ഉപയോഗപ്പെടുത്താതെ കാലാവധി അവസാനിച്ചവര്‍ പുതിയ ആനുകൂല്യ സമയത്ത് വീണ്ടും പുതിയ എമര്‍ജന്‍സി എക്‌സിറ്റ് കൈപറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 19 നു മുന്‍പ് നിയമലംഘകരായവര്‍ക്ക് മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  13 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  13 days ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  13 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  13 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  13 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  13 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  13 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  13 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  13 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  13 days ago