HOME
DETAILS

സഊദിയില്‍ കുടുങ്ങിയ പഞ്ചാബി വനിതയെ നാട്ടിലെത്തിച്ചു; മകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി

  
backup
November 03, 2017 | 4:15 PM

panjabi-women-and-daughter-12536

 

റിയാദ്: ട്രാവല്‍ ഏജന്‍സിയുടെ കൊടും വഞ്ചനയില്‍ അകപ്പെട്ടു സഊദിയിലെത്തിയ യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചു. കൂടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന മകളെയും തിരികെ കൊണ്ട് വരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകീട്ടോടെ മാതാവ് യാത്ര തിരിക്കുമെന്നും ഇവരുടെ മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് സഊദിയില്‍ ജോലിക്കെത്തിയ പഞ്ചാബ് സ്വദേശിനികളായ യുവതിയും മകളും ഇവിടെ ദുരിതത്തിലായ വാര്‍ത്ത പുറത്തു വന്നത്. ഇതേ തുടര്‍ന്ന് സംഭവം അന്വേഷിക്കാനും ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യാനും ഇന്ത്യന്‍ എംബസിക്ക് കര്‍ശന നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എംബസി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് യുവതിയായ ഗുര്‍ബക്‌സ് കൗര്‍ (43) എന്ന വനിതയെയും മകള്‍ റീനയെയും (23) നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

രണ്ടു മാസം മുന്‍പ് ഇവിടെയെത്തിയ ഇവരുടെ ദുരിത കഥ വിവരിച്ച് യുവതിയായ ഗുര്‍ബക്‌സ് കൗര്‍ ബന്ധുക്കള്‍ക്കയച്ച വീഡിയോ സന്ദേശമാണ് ഇരുവരുടെയും കഥ പുറത്തറിയിച്ചത്. നാട്ടിലെ ട്രാവല്‍ ഏജന്റിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച ഇവര്‍ ഇവിടെയെത്തിയപ്പോഴാണ് തങ്ങള്‍ ദുരിതത്തിലാണ് ചെന്നെത്തിയതെന്ന സത്യം മനസ്സിലായത്. മലേഷ്യയിലേക്കെന്നു പറഞ്ഞാണ് 1.2 ലക്ഷം രൂപ കൈവശപ്പെടുത്തി ഇവരെ ഇന്ത്യയില്‍ നിന്നും ട്രാവല്‍ ഏജന്‍സി വിമാനം കയറ്റിയത്. സഊദിയിലെത്തിയ ഇവരെ ഒടുവില്‍ തിരിച്ചെത്തിക്കാന്‍ ട്രാവല്‍ ഏജന്‍സി പണം ആവശ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപയും ഇരുവരുടെയും വിമാന ടിക്കറ്റും നല്‍കിയാല്‍ തിരിച്ചെത്തിക്കാമെന്നാണ് ട്രാവല്‍ ഏജന്‍സി പറഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഗുര്‍ബക്‌സ് കൗറിന്റെ ഭര്‍ത്താവ് നാട്ടില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയെത്തിയ ഇവരെ ജോലിയില്‍ നിന്നും അകറ്റി നിര്‍ത്തിയതായും മകള്‍ റീന വ്യാജ കേസില്‍ ജയിലിലായതായും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവര്‍ ഏതു പൊലിസ് കസ്റ്റഡിയിലാണെന്ന കാര്യം പോലും ഇവര്‍ക്ക് അറിവിലായിരുന്നു. പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിങ് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനോട് സഹായ ആവശ്യപ്പെട്ടിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  a day ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a day ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  a day ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  a day ago