HOME
DETAILS

സഊദിയില്‍ കുടുങ്ങിയ പഞ്ചാബി വനിതയെ നാട്ടിലെത്തിച്ചു; മകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി

  
backup
November 03, 2017 | 4:15 PM

panjabi-women-and-daughter-12536

 

റിയാദ്: ട്രാവല്‍ ഏജന്‍സിയുടെ കൊടും വഞ്ചനയില്‍ അകപ്പെട്ടു സഊദിയിലെത്തിയ യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചു. കൂടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന മകളെയും തിരികെ കൊണ്ട് വരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകീട്ടോടെ മാതാവ് യാത്ര തിരിക്കുമെന്നും ഇവരുടെ മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് സഊദിയില്‍ ജോലിക്കെത്തിയ പഞ്ചാബ് സ്വദേശിനികളായ യുവതിയും മകളും ഇവിടെ ദുരിതത്തിലായ വാര്‍ത്ത പുറത്തു വന്നത്. ഇതേ തുടര്‍ന്ന് സംഭവം അന്വേഷിക്കാനും ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യാനും ഇന്ത്യന്‍ എംബസിക്ക് കര്‍ശന നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എംബസി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് യുവതിയായ ഗുര്‍ബക്‌സ് കൗര്‍ (43) എന്ന വനിതയെയും മകള്‍ റീനയെയും (23) നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

രണ്ടു മാസം മുന്‍പ് ഇവിടെയെത്തിയ ഇവരുടെ ദുരിത കഥ വിവരിച്ച് യുവതിയായ ഗുര്‍ബക്‌സ് കൗര്‍ ബന്ധുക്കള്‍ക്കയച്ച വീഡിയോ സന്ദേശമാണ് ഇരുവരുടെയും കഥ പുറത്തറിയിച്ചത്. നാട്ടിലെ ട്രാവല്‍ ഏജന്റിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച ഇവര്‍ ഇവിടെയെത്തിയപ്പോഴാണ് തങ്ങള്‍ ദുരിതത്തിലാണ് ചെന്നെത്തിയതെന്ന സത്യം മനസ്സിലായത്. മലേഷ്യയിലേക്കെന്നു പറഞ്ഞാണ് 1.2 ലക്ഷം രൂപ കൈവശപ്പെടുത്തി ഇവരെ ഇന്ത്യയില്‍ നിന്നും ട്രാവല്‍ ഏജന്‍സി വിമാനം കയറ്റിയത്. സഊദിയിലെത്തിയ ഇവരെ ഒടുവില്‍ തിരിച്ചെത്തിക്കാന്‍ ട്രാവല്‍ ഏജന്‍സി പണം ആവശ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപയും ഇരുവരുടെയും വിമാന ടിക്കറ്റും നല്‍കിയാല്‍ തിരിച്ചെത്തിക്കാമെന്നാണ് ട്രാവല്‍ ഏജന്‍സി പറഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഗുര്‍ബക്‌സ് കൗറിന്റെ ഭര്‍ത്താവ് നാട്ടില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയെത്തിയ ഇവരെ ജോലിയില്‍ നിന്നും അകറ്റി നിര്‍ത്തിയതായും മകള്‍ റീന വ്യാജ കേസില്‍ ജയിലിലായതായും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവര്‍ ഏതു പൊലിസ് കസ്റ്റഡിയിലാണെന്ന കാര്യം പോലും ഇവര്‍ക്ക് അറിവിലായിരുന്നു. പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിങ് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനോട് സഹായ ആവശ്യപ്പെട്ടിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു കടലിടുക്ക്, ഒരു തുറമുഖം എന്ന യുഗം അവസാനിച്ചു'; ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ നയം വ്യക്തമാക്കി യുഎഇ

uae
  •  3 days ago
No Image

വിദ്യാര്‍ഥികളെ കയറ്റാതെ പോയ പ്രൈവറ്റ് ബസ് കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് 

Kerala
  •  3 days ago
No Image

മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 മരണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

Kerala
  •  3 days ago
No Image

യുഎഇയിലെ തൊഴിൽ വിപണിയിൽ വൻ കുതിച്ചുചാട്ടം; സ്വകാര്യ മേഖലയിൽ 2.5% വളർച്ച, വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലും വർദ്ധനവ്

uae
  •  3 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴ കനക്കും; ഇന്ന് ഒൻപത് ജില്ലകളിൽ ജാ​ഗ്രത നിർദേശം

Kerala
  •  3 days ago
No Image

വീണ്ടും പവര്‍ കട്ടോ? വൈകീട്ട് 6നും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി

Kerala
  •  3 days ago
No Image

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ

Kerala
  •  3 days ago
No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  3 days ago