HOME
DETAILS

സഊദിയില്‍ കുടുങ്ങിയ പഞ്ചാബി വനിതയെ നാട്ടിലെത്തിച്ചു; മകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി

  
backup
November 03, 2017 | 4:15 PM

panjabi-women-and-daughter-12536

 

റിയാദ്: ട്രാവല്‍ ഏജന്‍സിയുടെ കൊടും വഞ്ചനയില്‍ അകപ്പെട്ടു സഊദിയിലെത്തിയ യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചു. കൂടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന മകളെയും തിരികെ കൊണ്ട് വരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകീട്ടോടെ മാതാവ് യാത്ര തിരിക്കുമെന്നും ഇവരുടെ മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് സഊദിയില്‍ ജോലിക്കെത്തിയ പഞ്ചാബ് സ്വദേശിനികളായ യുവതിയും മകളും ഇവിടെ ദുരിതത്തിലായ വാര്‍ത്ത പുറത്തു വന്നത്. ഇതേ തുടര്‍ന്ന് സംഭവം അന്വേഷിക്കാനും ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യാനും ഇന്ത്യന്‍ എംബസിക്ക് കര്‍ശന നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എംബസി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് യുവതിയായ ഗുര്‍ബക്‌സ് കൗര്‍ (43) എന്ന വനിതയെയും മകള്‍ റീനയെയും (23) നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

രണ്ടു മാസം മുന്‍പ് ഇവിടെയെത്തിയ ഇവരുടെ ദുരിത കഥ വിവരിച്ച് യുവതിയായ ഗുര്‍ബക്‌സ് കൗര്‍ ബന്ധുക്കള്‍ക്കയച്ച വീഡിയോ സന്ദേശമാണ് ഇരുവരുടെയും കഥ പുറത്തറിയിച്ചത്. നാട്ടിലെ ട്രാവല്‍ ഏജന്റിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച ഇവര്‍ ഇവിടെയെത്തിയപ്പോഴാണ് തങ്ങള്‍ ദുരിതത്തിലാണ് ചെന്നെത്തിയതെന്ന സത്യം മനസ്സിലായത്. മലേഷ്യയിലേക്കെന്നു പറഞ്ഞാണ് 1.2 ലക്ഷം രൂപ കൈവശപ്പെടുത്തി ഇവരെ ഇന്ത്യയില്‍ നിന്നും ട്രാവല്‍ ഏജന്‍സി വിമാനം കയറ്റിയത്. സഊദിയിലെത്തിയ ഇവരെ ഒടുവില്‍ തിരിച്ചെത്തിക്കാന്‍ ട്രാവല്‍ ഏജന്‍സി പണം ആവശ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപയും ഇരുവരുടെയും വിമാന ടിക്കറ്റും നല്‍കിയാല്‍ തിരിച്ചെത്തിക്കാമെന്നാണ് ട്രാവല്‍ ഏജന്‍സി പറഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഗുര്‍ബക്‌സ് കൗറിന്റെ ഭര്‍ത്താവ് നാട്ടില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയെത്തിയ ഇവരെ ജോലിയില്‍ നിന്നും അകറ്റി നിര്‍ത്തിയതായും മകള്‍ റീന വ്യാജ കേസില്‍ ജയിലിലായതായും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവര്‍ ഏതു പൊലിസ് കസ്റ്റഡിയിലാണെന്ന കാര്യം പോലും ഇവര്‍ക്ക് അറിവിലായിരുന്നു. പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിങ് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനോട് സഹായ ആവശ്യപ്പെട്ടിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  2 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  2 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  2 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  2 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  2 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  2 days ago