HOME
DETAILS

അഞ്ചാമൂഴം; ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്

  
backup
January 08, 2024 | 3:07 AM

sheikh-hasina-wins-fifth-term-in-bangladesh-amid-turnout-controversy

അഞ്ചാമൂഴം; ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായി അഞ്ചാം തവണയും ജയിച്ചാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തിലേറുന്നത്. പ്രതിപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കിനും ബഹിഷ്‌കരണത്തിനുമിടെ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് മൂന്നില്‍ രണ്ടിലേറെ സീറ്റുകള്‍ നേടി.

തെരഞ്ഞെടുപ്പില്‍ 40 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. 300 അംഗ പാര്‍ലമെന്റില്‍ അവാമി ലീഗ് 222 സീറ്റുകളില്‍ വിജയിച്ചു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 63 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ലോകത്തിന് മുന്നില്‍ തെരഞ്ഞെടുപ്പിന് മത്സര സ്വഭാവം കാണിക്കാന്‍ അവാമി ലീഗ് തന്നെ നിര്‍ത്തിയ ഡമ്മി സ്ഥാനാര്‍ഥികളാണ് സ്വതന്ത്രരെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അഴിമതിക്കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

കനത്ത സുരക്ഷയില്‍ മൊത്തം 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാര്‍ഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. 436 സ്വതന്ത്രര്‍ക്ക് പുറമെ 27 രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നായി 1500ലേറെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

ഗോപാല്‍ഗഞ്ച്3 മണ്ഡലത്തില്‍നിന്നു തന്നെയാണ് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 76കാരിയായ ഹസീന 2,49,965 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളിയായ ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കറിന് 469 വോട്ട് മാത്രമാണ് ലഭിച്ചത്. ഗോപാല്‍ഗഞ്ച് ഡെപ്യൂട്ടി കമീഷണറും റിട്ടേണിങ് ഓഫിസറുമായ കാസി മഹ്ബൂബുല്‍ ആലം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1986 മുതല്‍ എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാല്‍ഗഞ്ച് 3 മണ്ഡലത്തില്‍നിന്ന് വിജയിക്കുന്നത്.

ഇന്ത്യയില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 100 ലേറെ അന്താരാഷ്ട്ര വിദഗ്ധര്‍ രാജ്യത്തെ 12ാമത്തെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ 7.5 ലക്ഷത്തിലേറെ പൊലിസ്, സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയോടെ ഫലം പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പ് ബി.എന്‍.പി ബഹിഷ്‌കരിച്ചിരുന്നെങ്കിലും 2018 ല്‍ മത്സരരംഗത്തുണ്ടായിരുന്നു. പ്രതിപക്ഷത്തെ ജാതീയ പാര്‍ട്ടി (ജെ.എ.പി.എ) ഉള്‍പ്പെടെ രാഷ്ട്രീയപാര്‍ട്ടികളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാർ; ദുബൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

uae
  •  3 days ago
No Image

സമുദ്ര അതിർത്തി ലംഘനം: 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

National
  •  3 days ago
No Image

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്; അപകടം നാലാഞ്ചിറയിൽ

Kerala
  •  3 days ago
No Image

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തും; ബെൽജിയം രാജാവുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  3 days ago
No Image

വടുതലയിൽ എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ; റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന

crime
  •  3 days ago
No Image

ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷന് സമീപം തലയോട്ടി വേർപെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത

Kerala
  •  3 days ago
No Image

പൊലിസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല: പൊതുജനങ്ങളോടുള്ള പെരുമാറ്റം മികച്ചതാക്കാൻ പ്രത്യേക പരിശീലനം; പിണറായി വിജയൻ

Kerala
  •  3 days ago
No Image

വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാ​ഗ്യശാലി; ഹോം ​ഗാർഡൻ മത്സരവുമായി ദുബൈ

uae
  •  3 days ago
No Image

കാൻസർ രോഗികൾക്ക് ആശ്വാസം: കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര; ഫ്രീ പാസ്സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Kerala
  •  3 days ago
No Image

സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Football
  •  3 days ago