ഗുജറാത്തില്‍ ഇനി മദ്യവും കിട്ടും; നിരോധനത്തില്‍ വെള്ളം ചേര്‍ത്ത് ബി.ജെ.പി സര്‍ക്കാര്‍
ഗുജറാത്തില്‍ ഇനി മദ്യവും കിട്ടും; നിരോധനത്തില്‍ വെള്ളം ചേര്‍ത്ത് ബി.ജെ.പി സര്‍ക്കാര്‍
സൂറത്ത്: സമ്പൂര്‍ണ്ണ മദ്യനിരോധന നയത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ഗുജറാത്ത് സര്‍ക്കാര്‍. ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് നിലനിന്നിരുന്ന മദ്യ നിരോധന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഗുജറാത്തിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി (GIFT) ലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയായ ഗാന്ധിനഗറിന് സമീപത്തുള്ള ഗിഫ്റ്റ് സിറ്റിയിലെ വൈന്‍ ആന്‍ഡ് ഡൈന്‍ സേവനം നല്‍കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബ്ബുകള്‍, താല്‍ക്കാലിക പെര്‍മിറ്റുള്ള ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മദ്യം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ ഗിഫ്റ്റ് സിറ്റിയിലെ സ്ഥാപനങ്ങളിലെ ഉടമസ്ഥര്‍ക്കും, തൊഴിലാളികള്‍ക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കും. ഇവര്‍ക്കായി പ്രത്യേക എഫ്.എല്‍ 3 ലൈസന്‍സുകള് അനുവദിക്കാനാണ് നീക്കം. എന്നാല്‍ സംസ്ഥാനത്തെ മറ്റിടങ്ങളില്‍ മദ്യ നിരോധനം തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രപിതാവിന്റെ ജന്‍മ നാട്ടില്‍ മദ്യം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിന് പിന്നില്‍ ഗുഢ ലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശക്തി സിന്‍ഹ ഗോഹില്‍ കുറ്റപ്പെടുത്തി.
' ഗുജറാത്തില്‍ നിരോധനം നിലനില്‍ക്കെ തന്നെ മദ്യ ഉല്‍പ്പന്നങ്ങള്‍ സുലഭമാണ്. നിരോധനം കര്‍ശനമാക്കുന്നതിന് പകരം പിന്‍വാതിലിലൂടെ നിയമം പൊളിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മദ്യ നിരോധനം നീക്കാന്‍ ആരുടെ അടുത്ത് നിന്നാണ് ഇവര്‍ പണം വാങ്ങിയത്. പുതിയ ഇളവുകള്‍ എത്രയും വേഗം നീക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം,' ശക്തി സിന്‍ഹ പറഞ്ഞു.
1960 ല്‍ രൂപീകരണ കാലം തൊട്ടേ ഗുജറാത്ത് ഡ്രൈ സ്റ്റേറ്റാണ്. മദ്യത്തിന്റെ ഉപയോഗവും, വിതരണവും നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. എങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിച്ച് കൊണ്ട് ലഹരി ഉപയോഗം സംസ്ഥാനത്ത് വ്യാപകമാണെന്ന പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ബി.ജെ.പി ഗവണ്‍മെന്റ് നേരിട്ട് മദ്യ വില്‍പ്പനക്ക് അനുമതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
യുഎസ്-ഇറാൻ നിർണ്ണായക ചർച്ചകൾക്ക് വീണ്ടും പാകിസ്താൻ വേദിയാകുന്നു; ഉറ്റുനോക്കി ലോകം
International
• 3 days agoകഅ്ബയുടെ കിസ്‌വ ഉയർത്തിക്കെട്ടി; ഈ വർഷത്തെ ഹജ്ജ് സീസണിന് ഔദ്യോഗിക തുടക്കം | Hajj 2026
Saudi-arabia
• 3 days agoയാത്ര ടിക്കറ്റ് ഇല്ലാതെ തന്നെ ചുറ്റിക്കാണാം; അബൂദബി സായിദ് വിമാനത്താവളത്തിൽ പുതിയ സൗകര്യം
uae
• 3 days agoലോകത്ത് ശുദ്ധവായു ശ്വസിക്കുന്നത് വെറും 13 രാജ്യങ്ങൾ; വായു മലിനീകരണത്തിൽ പാകിസ്താൻ ഒന്നാമത്; ഇന്ത്യ ആറാം സ്ഥാനത്ത്; ഐക്യുഎയർ റിപ്പോർട്ട്
International
• 3 days agoവാല്‍പ്പാറ ദുരന്തം: വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും, സമഗ്രമായ അന്വേഷണം നടത്തുമെന്നും വി ശിവന്‍കുട്ടി
Kerala
• 3 days agoഒന്നിലേറെ രസഗുള എടുത്തു കഴിച്ചു; വിവാഹ ചടങ്ങിനെത്തിയ 11 കാരനെ കത്തിക്കൊണ്ടിരിക്കുന്ന തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരന്‍
National
• 3 days agoലാംപാർഡ് മാജിക്! 25 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; കോവെൻട്രി സിറ്റി പ്രീമിയർ ലീഗിലേക്ക്
Football
• 3 days ago'ബാറ്റ് ചെയ്യാൻ കിട്ടിയത് രണ്ട് തവണ മാത്രം'; ഐപിഎൽ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ കാരണം വെളിപ്പെടുത്തി ഇംഗ്ലീഷ് ഓൾറൗണ്ടർ
Cricket
• 3 days agoവിറങ്ങലിച്ച് നാട്; പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ വിദ്യാര്‍ഥികളും നാടും; യൂണിഫോം ധരിച്ചും കുട്ടികള്‍, തിങ്ങിനിറഞ്ഞ് സ്‌കൂള്‍ അങ്കണം
Kerala
• 3 days agoതൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്, പ്രതി പിടിയിൽ
Kerala
• 3 days agoകാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്; കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും
Kerala
• 3 days ago'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ
National
• 3 days agoവനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും
latest
• 3 days agoയു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates
Weather
• 3 days agoഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം
Kerala
• 3 days agoമൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു
crime
• 3 days agoനീതി അകലെയെന്ന് സിദ്ധാര്‍ഥന്റെ മാതാവ്; അധ്യാപകരുടെ സസ്പെന്ഷന് പുകമറ
Kerala
• 3 days agoനിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യംതേടി പ്രതികൾ
Kerala
• 3 days agoചൂട് അതികഠിനം: ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍
രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക