HOME
DETAILS

ദുരന്തഭൂമിയായി വയനാട്; മരണം 289 ആയി; ചാലിയാറിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

  
Web Desk
August 01, 2024 | 1:07 AM

wayanad-mundakkai-landslides-death-toll-rises-240-people-are-missing

09.05 pm,1 Aug 2024

ദുരന്തഭൂമിയായി വയനാട്; മരണം 289 ; ചാലിയാറിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു


03.46 pm,1 Aug 2024

തീരാനോവ്; മരണം 282, ഇനിയും നിരവധിപേര്‍ കാണാമറയത്ത് 

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 282 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അതേസമയം 240ഓളം പേരെ കാണാതായെന്നാണ് ഔദ്യാഗിക വിവരം.

 

02:15 pm, 01 Aug 2024

ദുരന്തഭൂമിയില്‍ രാഹുലും പ്രിയങ്കയുമെത്തി 
മേപ്പാടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയും പ്രിയങ്കാ ഗാന്ധിയും ഉരുള്‍പൊട്ടല്‍ മേഖലയിലെത്തി. ചൂരല്‍മലയിലെ പ്രശ്‌നബാധിത മേഖലയിലെത്തിയ ഇരുവരും രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന് സമീപത്തെ താല്‍കാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു.

സൈനിക സേവനത്തിന് ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥനുമായി ഇരുവരും സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കും.

 

12:45 pm, 01 Aug 2024


ചൂരല്‍ മല ഭാഗത്ത് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

ചൂരല്‍മല ഭാഗത്ത് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധപ്രവര്‍ത്തകരുടെ തിരച്ചിലിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരത്തിന്റെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

 

11:40 am, 01 Aug 2024
 
അതിജീവനത്തിന് അതിവേഗം; ബെയ്‌ലി പാലം നിര്‍മ്മാണം അവസാന ഘട്ടത്തില്‍

baily bridge.jfif

11:30 am, 01 Aug 2024

സർവ്വകക്ഷി യോഗം തുടങ്ങി

ദുരന്ത പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.

 

11:23 am, 01 Aug 2024

അതിജീവനത്തിന് അതിവേഗം; ബെയ്‌ലി പാലം നിര്‍മ്മാണം അവസാന ഘട്ടത്തില്‍

 

മരണസംഖ്യ ഉയരുന്നു; 240 പേര്‍ ഇനിയും കാണാമറയത്ത്;ബെയ്‌ലി പാലം നിര്‍മാണം അവസാനഘട്ടത്തില്‍

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഇതുവരെ 270 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാദൗത്യം ഇന്നുരാവിലെയോടെ വീണ്ടും പുനരാരംഭിക്കും. 

മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇതുവരെ 98 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.  75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് മറുകരയിലേക്ക് മാറുകയായിരുന്നു.

wayanad land.jfif

അതേസമയം, കാലാവസ്ഥ പ്രതികൂലമാകും മുന്നേ ബെയ്‌ലി പാലം പണി പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. രാത്രി വൈകിയും സൈന്യം പാലം നിര്‍മാണത്തിലായിരുന്നു. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്.

ഡല്‍ഹിയില്‍നിന്ന് വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച പാലം നിര്‍മാണ ഉപകരണങ്ങള്‍ 17 ട്രക്കുകളിലായാണ് മുണ്ടക്കൈയിലേക്കു മാറ്റിയത്. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) ക്യാപ്റ്റന്‍ പുരന്‍സിങ് നഥാവത് ബെയിലി പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 190 അടി നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ ചൂരല്‍മലയിലെത്തിക്കാനാവും.

മരണ സംഖ്യ 270 ആയി ഉയര്‍ന്നു; രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി; നാളെ പുനരാരംഭിക്കും

നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി കൂടുതലായതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ഭീമന്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കണം. ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ 1,000 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി)ഭാഗമായ സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ഇന്നലെ രാത്രിയോടെ കോഴിക്കോട്ട് എത്തിയശേഷം ഇന്ന് രാവിലെ വയനാട്ടിലെത്തുമെന്നാണ് അറിയിപ്പ്. രാവിലെ 11.30ന് വയനാട് കലക്ടറേറ്റില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  21 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  21 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  21 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  21 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  21 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  21 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  21 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  22 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  22 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  22 days ago