HOME
DETAILS

ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസ്: അഞ്ച് പേര്‍ കസ്റ്റഡിയില്‍

  
August 11, 2024 | 7:20 AM

gang-leaders-joy-murder-case-five-people-are-in-custody

തിരുവനന്തപുരം: പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയുടെ കൊലപാതക കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. സജീര്‍, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണന്‍, നന്ദുലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കുറ്റവാണി സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അരുണ്‍ എം ജി, അരുണ്‍ യു എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന പൗഡിക്കോണം വിഷ്ണുനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന പോത്തന്‍കോട് കുറ്റിയാണി സ്വദേശി ജോയി (41) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊലപാതകം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. മണ്ണ് മാഫിയ നേതാവായാണ് ജോയി അറിയപ്പെടുന്നത്. ചെറിയ പ്രകോപനം ഉണ്ടായാല്‍ പോലും വെട്ടുകത്തി വീശുന്ന സ്വഭാവമുള്ളതിനാലാണ് ഇയാള്‍ക്ക് വെട്ടികത്തി ജോയി എന്ന പേരു ലഭിച്ചത്.

ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റി മുക്കില്‍ വച്ച് വെള്ളിയാഴ്ച രാത്രി 8നാണ് ജോയിക്ക് വെട്ടേറ്റത്. ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ജോയി ഏറെനേരം രക്തം വാര്‍ന്ന് റോഡില്‍ കിടന്നിരുന്നു. പൊലിസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൂലിക്ക് ഓടിക്കുന്ന ഓട്ടോ പാര്‍ക്കുചെയ്യാന്‍ പോകുന്നതിനിടെ കാറിലെത്തിയവര്‍ ഓട്ടോ തടഞ്ഞ് ജോയിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ ആശുപത്രിയില്‍ വച്ച് മരിച്ചു.

കാപ്പ കേസില്‍ തടവിലായിരുന്ന ജോയി രണ്ടുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. കാറില്‍ എത്തിയ മൂന്നംഗ അക്രമിസംഘം ജോയിയുടെ കാല്‍ വെട്ടി വേര്‍പ്പെടുത്തുകയായിരുന്നു. കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. സി.സി ടി.വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചിട്ടുണ്ട്. അക്രമികള്‍ എത്തിയ കാറും തിരിച്ചറിഞ്ഞെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി ഇന്ന് ഡല്‍ഹിയില്‍; മോദിയേയും ചീഫ് ജസ്റ്റിസിനേയും സൈനിക മേധാവിയേയും കാണും 

National
  •  3 hours ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: മരണം 15 ആയി, മരിച്ചവരില്‍ 10 വയസ്സുകാരിയും;  അക്രമികള്‍ അച്ഛനും മകനുമെന്ന് പൊലിസ് 

International
  •  3 hours ago
No Image

എഴുത്തുകാരൻ എം രാഘവൻ അന്തരിച്ചു

Kerala
  •  4 hours ago
No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  5 hours ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  5 hours ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  5 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  5 hours ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  5 hours ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  5 hours ago