HOME
DETAILS

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

  
Salah
September 18 2024 | 03:09 AM

lebanon pager explosion death toll rises to 11 and many injured

ബെയ്റൂത്ത്: ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 200 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പേജർ ആക്രമണത്തിന് പിന്നിൽ ഇസ്റാഈലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. ലബനാനിൽ പൊട്ടിത്തെറിച്ച പേജറുകൾ 'ഗോൾഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ തായ്‌വാനിൽ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ആക്രമണത്തിന്റെ പൂർണ ഉത്തരവാദി ഇസ്റാഈലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. ഈ ചെയ്തതിന് തക്കശിക്ഷ തന്നെ നൽകുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഇത്രയും വിപുലമായ രീതിയിൽ ഒരേസമയം വിവിധ ഇടങ്ങളിൽ ആക്രമണം നടത്തണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്റാഈലിന് കിട്ടിയിരിക്കണമെന്നാണ് ഹിസ്ബുല്ലയുടെ കണക്കുകൂട്ടൽ.

Read also: എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ? 

അതേസമയം, ഒരു രാജ്യത്ത് ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് മരണം റിപ്പോർട്ടു ചെയ്യുക, 3000 ത്തോളം പേർക്ക് പരുക്കേൽക്കുക എന്നത് കേട്ടുകേൾവിയില്ലാത്തത്. പ്രധാനമായും ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നിൽ ഇസ്‌റാഈൽ ഹാക്ക് ചെയ്തതാകാമെന്നാണ് സംശയം. സംഭവത്തോട് ഇസ്‌റാഈൽ പ്രതികരിച്ചിട്ടില്ല. 

ഹിസ്ബുല്ല ഉപയോഗിക്കുന്ന പുതിയ മോഡൽ പേജറുകളാണ് ഒരേ സമയം ചൂടായി പൊട്ടിത്തെറിച്ചത്. വാർത്താവിനിമയ ശൃംഖലയിൽ ഇസ്‌റാഈൽ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്.പുതിയ മോഡൽ പേജറിനുള്ളിൽ തീവ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തു നിറച്ചതായാണ് സംശയിക്കുന്നത്. 3 ഗ്രാം വരെ ഇത്തരത്തിൽ സ്‌ഫോടക വസ്തു വയ്ക്കാനാകുമെന്ന് മിലിറ്ററി അനലിസ്റ്റുകൾ പറയുന്നു. പേജറിലെ ബാറ്ററി മാത്രമല്ല പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്. 

സി.സി.ടി.വി ദൃശ്യങ്ങളിൽ പോക്കറ്റിലെ പേജർ വൻ ശബ്ദത്തോടെയും പ്രഹര ശേഷിയോടെയുമാണ് പൊട്ടിത്തെറിക്കുന്നത്. ഹിസ്ബുല്ലയുടെ കൈയിൽ ഉപകരണം എത്തുന്നതിന് മുൻപ് മറ്റൊരു രാജ്യത്തിന്റെ സഹായത്തോടെ പേജറിൽ മൊസാദ് സ്‌ഫോടക വസ്തു നിറച്ചോ എന്നരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

In Lebanon, the pager explosions have resulted in 11 deaths and approximately 3,000 injuries, with 200 individuals in critical condition. Hezbollah has accused Israel of being behind the attack and has promised retaliation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  a day ago
No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  a day ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  a day ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  a day ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  a day ago
No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  a day ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  a day ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  a day ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  a day ago