HOME
DETAILS

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

  
Web Desk
October 16 2024 | 07:10 AM

Over 400000 Children in Lebanon Displaced and Homeless Due to Conflict

ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ വെറും മൂന്നാഴ്ചക്കിടെ ലെബനാനില്‍ നാല് ലക്ഷം കുഞ്ഞുങ്ങള്‍ തെരുവില്‍. വീടുകളുടെ സുരക്ഷയില്‍ നിന്നും പ്രിയപ്പെട്ടവരുടെ സ്‌നേഹത്തില്‍ നിന്നും കൂട്ടുകാരുടെ കളിയാരവങ്ങളില്‍ നിന്നും പറിച്ചെറിയപ്പെട്ട് തെരുവിന്റെ ഭീതിദമായ ഇരുട്ടിലേക്ക്. എങ്ങോട്ടു പോകണമെന്നറിയാതെ.  പെയ്തിറങ്ങുന്ന മരണമഴകള്‍ തട്ടിത്തെറിപ്പിക്കുന്ന തീപ്പൊരികളാണിപ്പോള്‍ അവര്‍ക്കു മുന്നില്‍ വെളിച്ചം തീര്‍ക്കുന്നത്. ബോംബുകള്‍ തീര്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങളാതൊന്നും കേള്‍ക്കാനില്ലാത്ത അവസ്ഥ.

ഒരു വര്‍ഷം കൊണ്ട് ഗസ്സയെ മരണതീരമാക്കിയ ഇസ്‌റാഈല്‍ ലെബനാനില്‍ എത്തിയപ്പോഴുള്ള അവസ്ഥയാണിത്. വെറും മൂന്നാഴ്ചക്കിടെ ലബനാനില്‍ നാല് ലക്ഷം കുട്ടികള്‍ ഭവനരഹിതരായതായെന്ന കണക്ക്  യു.എന്‍ ആണ് പുറത്തു വിട്ടത്. ആക്രമണത്തെത്തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ ഇതുവരെ മൊത്തം 12 ലക്ഷം പേരാണ് പലായനം ചെയ്തത്. ഇവരെല്ലാം വടക്കന്‍ ബെയ്‌റൂത്തില്‍നിന്നാണ് പലായനം ചെയ്തതെന്ന് യുനിസെഫിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടെഡ് ചൈബാന്‍ പറഞ്ഞു. ഭവനരഹിതരായവര്‍ക്ക് താമസിക്കാനായി അഭയകേന്ദ്രങ്ങളാക്കി മാറ്റിയ സ്‌കൂളുകള്‍ അദ്ദേഹം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണം ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മൂന്നാഴ്ചക്കിടെ ലബനാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2500നടുത്താണെന്നാണ് കണക്ക്. പരുക്കേറ്റവരും നിരവധി. അതിനിടെ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ സമാധാന നീക്കങ്ങളും ഊര്‍ജിത മാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇസ്‌റാഈലില്‍ നിന്നുള്ള ചില ഉറപ്പുകള്‍ ജോ ബൈഡന്‍ ഭരണകൂടം നല്‍കിയതായി ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാതി പറഞ്ഞു. ഞങ്ങള്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു. എത്രയും പെട്ടെന്ന് സമാധാനം പുലരണമെന്ന് ആവശ്യപ്പെടുന്നു നജീബ് മീഖാതി പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച പരിഹാരം വെടിനിര്‍ത്തല്‍ മാത്രമാണെന്ന് ഹിസ്ബുല്ല നേതാവ് നഈം ഖാസിം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ലബനാന്‍ സന്ദര്‍ശിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. ലബനാനിലെ സമാധാന ദൗത്യസേനയില്‍ ഇറ്റലിയും അംഗമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  2 days ago
No Image

​ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം

International
  •  2 days ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 days ago
No Image

എത്ര മികച്ച പ്രകടനമാണെങ്കിലും ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് അവനെ പരി​ഗണിച്ചേക്കില്ല; ദിനേശ് കാർത്തിക്

Cricket
  •  2 days ago
No Image

കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ 2025-2027 കമ്മിറ്റി നിലവിൽ വന്നു

latest
  •  2 days ago
No Image

ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും

uae
  •  2 days ago
No Image

​മലപ്പുറത്ത് ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ അപകടം; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മസ്കത്ത് നൈറ്റ്സ് ഫെബ്രുവരി 1 വരെ നീട്ടി

oman
  •  2 days ago
No Image

വിതുര താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിയുമായി യൂത്ത് ലീ​ഗ് നേതാവ്

Kerala
  •  2 days ago