HOME
DETAILS

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

  
Web Desk
October 16, 2024 | 7:12 AM

Over 400000 Children in Lebanon Displaced and Homeless Due to Conflict

ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ വെറും മൂന്നാഴ്ചക്കിടെ ലെബനാനില്‍ നാല് ലക്ഷം കുഞ്ഞുങ്ങള്‍ തെരുവില്‍. വീടുകളുടെ സുരക്ഷയില്‍ നിന്നും പ്രിയപ്പെട്ടവരുടെ സ്‌നേഹത്തില്‍ നിന്നും കൂട്ടുകാരുടെ കളിയാരവങ്ങളില്‍ നിന്നും പറിച്ചെറിയപ്പെട്ട് തെരുവിന്റെ ഭീതിദമായ ഇരുട്ടിലേക്ക്. എങ്ങോട്ടു പോകണമെന്നറിയാതെ.  പെയ്തിറങ്ങുന്ന മരണമഴകള്‍ തട്ടിത്തെറിപ്പിക്കുന്ന തീപ്പൊരികളാണിപ്പോള്‍ അവര്‍ക്കു മുന്നില്‍ വെളിച്ചം തീര്‍ക്കുന്നത്. ബോംബുകള്‍ തീര്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങളാതൊന്നും കേള്‍ക്കാനില്ലാത്ത അവസ്ഥ.

ഒരു വര്‍ഷം കൊണ്ട് ഗസ്സയെ മരണതീരമാക്കിയ ഇസ്‌റാഈല്‍ ലെബനാനില്‍ എത്തിയപ്പോഴുള്ള അവസ്ഥയാണിത്. വെറും മൂന്നാഴ്ചക്കിടെ ലബനാനില്‍ നാല് ലക്ഷം കുട്ടികള്‍ ഭവനരഹിതരായതായെന്ന കണക്ക്  യു.എന്‍ ആണ് പുറത്തു വിട്ടത്. ആക്രമണത്തെത്തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ ഇതുവരെ മൊത്തം 12 ലക്ഷം പേരാണ് പലായനം ചെയ്തത്. ഇവരെല്ലാം വടക്കന്‍ ബെയ്‌റൂത്തില്‍നിന്നാണ് പലായനം ചെയ്തതെന്ന് യുനിസെഫിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടെഡ് ചൈബാന്‍ പറഞ്ഞു. ഭവനരഹിതരായവര്‍ക്ക് താമസിക്കാനായി അഭയകേന്ദ്രങ്ങളാക്കി മാറ്റിയ സ്‌കൂളുകള്‍ അദ്ദേഹം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണം ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മൂന്നാഴ്ചക്കിടെ ലബനാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2500നടുത്താണെന്നാണ് കണക്ക്. പരുക്കേറ്റവരും നിരവധി. അതിനിടെ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ സമാധാന നീക്കങ്ങളും ഊര്‍ജിത മാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇസ്‌റാഈലില്‍ നിന്നുള്ള ചില ഉറപ്പുകള്‍ ജോ ബൈഡന്‍ ഭരണകൂടം നല്‍കിയതായി ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാതി പറഞ്ഞു. ഞങ്ങള്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു. എത്രയും പെട്ടെന്ന് സമാധാനം പുലരണമെന്ന് ആവശ്യപ്പെടുന്നു നജീബ് മീഖാതി പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച പരിഹാരം വെടിനിര്‍ത്തല്‍ മാത്രമാണെന്ന് ഹിസ്ബുല്ല നേതാവ് നഈം ഖാസിം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ലബനാന്‍ സന്ദര്‍ശിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. ലബനാനിലെ സമാധാന ദൗത്യസേനയില്‍ ഇറ്റലിയും അംഗമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  3 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  3 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  3 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  3 days ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  3 days ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  3 days ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  3 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  4 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  4 days ago