HOME
DETAILS

പെന്‍ഷന്‍ മുടങ്ങി; ജില്ലാ ട്രഷറിയില്‍ ബഹളം

  
backup
September 01, 2016 | 5:21 PM

%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


കാക്കനാട്: പെന്‍ഷന്‍ മുടങ്ങിയതിനെ ചൊല്ലി കാക്കനാട് ജില്ലാ ട്രഷറിയില്‍ ബഹളം. രാവിലെ പത്ത് മുതല്‍ ട്രഷറിയില്‍ എത്തി കാത്തു നിന്നവരാണ് പെന്‍ഷമുടങ്ങിയതിനെ തുടര്‍ന്ന് ബഹളം വെച്ചത്. എല്ലാ മാസവും ഒന്നിന് കിട്ടിയിരുന്ന പെന്‍ഷന്‍ കാക്കനാട് ജില്ലാ ട്രഷറിയില്‍ ഉച്ചക്ക് ശേഷവും വിതരണം നടന്നില്ല. രാവിലെ ട്രഷറിയില്‍ എത്തി പാസ് ബുക്കും ചെക്കും എഴുതി നല്‍കി ക്യൂ നിന്നവരാണ് പെന്‍ഷന്‍ മുടങ്ങിയത് മൂലം വിഷമത്തിലായത്. സെര്‍വറിലെ തകരാര്‍ പരിഹരിച്ച് ഉച്ചക്ക് ശേഷം രണ്ടോടെ പെന്‍ഷന്‍ വിതരണം തുടങ്ങിയതോടെയാണ് ട്രഷറിയില്‍ രാവിലെ തുടങ്ങിയ ബഹളത്തിന് പരിഹാരമായത്. ട്രഷറികള്‍ ബന്ധിപ്പിച്ച് കോര്‍ബാങ്കിങ് ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് വിവരണം തടസ്സപ്പെടാന്‍ ഇടയാക്കിയത്. സംസ്ഥാനത്ത് പരീക്ഷണാര്‍ത്ഥം കോര്‍ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവന്തപുരത്തെ ട്രഷറി ഡയറക്ടര്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ വത്കരണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതാണ് പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാണമായതെന്ന് ജില്ലാ ട്രഷറി അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായി മൂന്ന് ദിവസം പണിമുടക്കും അവധിയുമായതിനാല്‍ വ്യാഴാഴ്ച ജില്ലാ ട്രഷറിയിലെ പെന്‍ഷന്‍കാരില്‍ ഭൂരിപക്ഷവും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയില്‍ എത്തിയിരുന്നു. 1500 ഓളം പേര്‍ക്കാണ് ജില്ലാ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നത്. വെള്ളിയാഴ്ച പണിമുടക്ക് ആയതിനാല്‍ ട്രഷറി പ്രവര്‍ത്തിക്കില്ല. ശനിയാഴ്ച ഉച്ചക്ക് 12 വരെയാണ് ട്രഷറിയുടെ പ്രവര്‍ത്തന സമയം. ഞായറാഴ്ച അവധി. ഈ സാഹചര്യത്തിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ കൂട്ടമായി പെന്‍ഷന്‍ വാങ്ങാന്‍ എത്തിയിരുന്നു. സംസ്ഥാനത്തെ മറ്റു ട്രഷറികളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങാവുന്ന വിധത്തില്‍ കോര്‍ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുവനന്തപുരം, മൂവാറ്റുപുഴ, കാക്കനാട് ട്രഷറികളിലാണ് പരീക്ഷണാര്‍ഥം കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തുന്നത്.
പെന്‍ഷന്‍ വിതരണത്തിനുള്ള തുക തൊട്ടടുത്ത ബാങ്കില്‍ നിന്ന് കൊണ്ട് വന്ന് ട്രഷറിയില്‍ സൂക്ഷിച്ചിട്ടും വിതരണം നടത്താതിരുന്നതാണ് പെന്‍ഷന്‍കാരെ ചൊടിപ്പിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പെന്‍ഷന്‍ ലഭിക്കാതായതോടെ ട്രഷറി ജീവനക്കാരുമായി വാക്കേറ്റത്തിനും തര്‍ക്കത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെ ജില്ലാ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ സെര്‍വര്‍ തകരാറു മൂലം കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമായതും വിതരണം തടസ്സപ്പെടാന്‍ കാരണമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'12 മണിക്കൂറിൽ കൂടുതൽ ജോലി സ്ഥലത്ത് തങ്ങരുത്'; തൊഴിലാളികളുടെ അവകാശങ്ങൾ വ്യക്തമാക്കി സഊദി

uae
  •  19 hours ago
No Image

അഴിമതിയില്‍ മുങ്ങി ജല്‍ജീവന്‍ മിഷന്‍ പദ്ധതി; ലഭിച്ചത് 16,634 പരാതികള്‍; ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

National
  •  20 hours ago
No Image

ടി.പി വധകേസ്: പ്രതിക്ക് ജാമ്യം നൽകുന്നതിൽ ഒരക്ഷരം പോലും മിണ്ടാതെ സർക്കാർ; കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടിനെതിരെ കെ.കെ രമ സുപ്രിംകോടതിയിൽ

National
  •  20 hours ago
No Image

വിദ്യാർഥികളുടെ ഹാജർ നില മെച്ചപ്പെടുത്താൻ യുഎഇയിലെ സ്കൂൾ അധികൃതർ; ഈ ദിവസങ്ങളിൽ ഇരട്ട ഹാജർ

uae
  •  20 hours ago
No Image

യുപിയിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കും; വന്ദേമാതരത്തെ എതിര്‍ത്തതാണ് ഇന്ത്യ വിഭജനത്തിന് കാരണമായത്; യോഗി ആദിത്യനാഥ്

National
  •  20 hours ago
No Image

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്; ആര്യ രാജേന്ദ്രൻ മത്സരത്തിനില്ല

Kerala
  •  20 hours ago
No Image

സഹ ഡോക്ടറോട് മോശമായി സംസാരിച്ചവരെ ചോദ്യം ചെയ്തു; ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഡോക്ടർക്ക് മർദ്ദനം; അന്വേഷണം ആരംഭിച്ചു

Kerala
  •  21 hours ago
No Image

സുരക്ഷാ പരിശോധനകളിലെ കാലതാമസം; അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിലെത്തണം; മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  a day ago
No Image

ഈദ് അൽ ഇത്തി‍ഹാദ്: ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്

uae
  •  a day ago
No Image

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

International
  •  a day ago