
സ്വർണത്തിന് ഇനി ഇ-വേ ബിൽ - പരിധി പത്തുലക്ഷം; ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

കൊച്ചി: സ്വര്‍ണവ്യാപാര മേഖലയില്‍ ഇനി ഇ-വേ ബില്‍. വ്യാപാര ആവശ്യത്തിനായി കൊണ്ടുപോകുന്ന പത്തുലക്ഷത്തിന് മുകളിൽ സ്വർണമടക്കമുള്ള വസ്തുക്കൾക്കാണ് ഇ-വേ ബില്‍ ഏർപ്പെടുത്തിയത്. സ്വർണത്തിനും വജ്രം, രത്നം തുടങ്ങിയ വിലയേറിയ കല്ലുകൾക്കും ബിൽ ബാധകമാണ്. എന്നാൽ ഉപയോക്താക്കൾ നിയമത്തിന്റെ പരിധിയില്‍ വരില്ല. അതേസമയം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് സർക്കാർ ബിൽ നടപ്പാക്കുന്നതെന്നാണ് വ്യാപാരികളും സംഘടനകളും വ്യക്തമാക്കുന്നത്.
ജി.എസ്‍ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷമാണ് ജി.എസ്‍ടി കൗൺസിലില്‍ കേരളം ഉന്നയിച്ചത്.
നേരത്തെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണത്തിന് ബില്‍ വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വ്യാപാരികളും സംഘടനകളും നടത്തിയ തുടർ ചർച്ചകളെ തുടർന്നാണ് പത്തുലക്ഷം പരിധിയിൽ എത്തിയത്.
ഇന്നത്തെ നിരക്കനുസരിച്ച് 17പവനോളം സ്വർണമാണ് ഇ-വേ ബിൽ ആവശ്യമില്ലാതെ വ്യാപാരികൾക്ക് കൊണ്ടുപോകാനാവുക. ഇത് അപ്രായോഗികമാണെന്നും ചുരുങ്ങിയത് 500 ഗ്രാം എന്ന നിരക്കിൽ എത്തണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
മാസങ്ങൾക്ക് മുൻപ് ധനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കാര്യങ്ങൾ പരിഗണിക്കാമെന്നാണ് മറുപടി നൽകിയിരുന്നത്. ആശങ്കകള്‍ പരിഹരിച്ച് മാത്രമേ ഇ-വേ ബില്‍ നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബില്‍ നിർബന്ധമാക്കി ഉത്തരവിറക്കിയപ്പോൾ എന്ത്, എങ്ങനെ, എപ്പോൾ തുടങ്ങിയ കാര്യങ്ങൾക്കൊന്നും വ്യക്തത വന്നിട്ടില്ല.
2020-21ല്‍ കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയാണെന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. ഇതനുസരിച്ച് ലഭിക്കേണ്ട ജി.എസ്‍.ടി 3,000 കോടിയും, സംസ്ഥാന ജി.എസ്‍.ടി 1,500 കോടിയുമായിരുന്നു. എന്നാല്‍ സംസ്ഥാന ജി.എസ്‍.ടിയായി 393 കോടി രൂപയാണ് ലഭിച്ചത്. ഇതോടെയാണ് നികുതിച്ചോര്‍ച്ച ഒഴിവാക്കാനായി ഇ-വേ ബിൽ നടപ്പാക്കുന്നത്.
വിവാഹിതയായ സ്ത്രീക്ക് 500ഗ്രാം സ്വർണം കൈവശം വയ്ക്കാം എന്ന നിയമം നിലനിൽക്കുമ്പോൾ പത്തുലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ എസ്.അബ്ദുൽ നാസർ സുപ്രഭാതത്തോട് പറഞ്ഞു.
നിർദേശത്തിനെതിരേ വ്യാപാരികൾ, വ്യക്തതയില്ലാതെ നടപ്പാക്കരുത്
ഇ-വേ ബില്‍ മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിർദേശം മാറ്റിവെക്കണമെന്ന് വ്യാപാരികൾ. വിശദമായ സർക്കുലർ പുറപ്പെടുവിച്ച ശേഷം മാത്രമേ നടപ്പാക്കാവൂവെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. മാറ്റമില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ഇ-വേ ബിൽ പത്തുലക്ഷം എന്ന പരിധി ഉയർത്തി 500 ഗ്രാം സ്വർണത്തിന് മുകളിലാക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ.എസ്.അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'
Environment
• a day ago
വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും
International
• a day ago
യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്‌സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ഗ്രൂപ്പ്
uae
• a day ago
'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്
National
• a day ago
GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?
Football
• a day ago
ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala
• a day ago
ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍
Kerala
• a day ago
മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം
Kerala
• a day ago
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്; പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും
Kerala
• 2 days ago
മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം
Kerala
• 2 days ago
മദ്യലഹരിയിൽ രാത്രി നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമം; യുവാവ് പിടിയിൽ
Kerala
• 2 days ago
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, ശക്തമായ കാറ്റ്
Kerala
• 2 days ago
ശബരിമലയിലെ സ്വർണക്കവർച്ച; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി; അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും
Kerala
• 2 days ago
ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ ചൈനയുടെ തിരിച്ചടി; യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തിവെച്ചു; ഏഴ് വർഷത്തിനിടെ ഇതാദ്യം
International
• 2 days ago
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം; വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍
National
• 2 days ago.jpeg?w=200&q=75)
മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ
National
• 2 days ago
പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം
Football
• 2 days ago
കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ
crime
• 2 days ago
പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മത്തൊട്ടിലിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറയുന്നു; കാരണം വിലക്കിഴിവിലെ കുറവും അമേരിക്കൻ സമ്മർദ്ദവും
National
• 2 days ago
കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്
Kerala
• 2 days ago