HOME
DETAILS

എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്നത് വേണ്ടത്ര സുരക്ഷയില്ലാതെ

  
കെ.ഷിന്റുലാൽ 
January 20, 2025 | 3:25 AM

Carrying money to ATM without adequate security

കോഴിക്കോട്: എ.ടി.എം കൗണ്ടറുകളിലേക്ക് പണം നിറയ്ക്കാനായി പോകുന്ന വാഹനങ്ങൾക്ക് സുരക്ഷാ ഭീഷണി. ബാങ്കിൽ നിന്ന് ശേഖരിക്കുന്ന കോടിക്കണക്കിന് രൂപയുമായാണ് പല വാഹനങ്ങളും നഗരത്തിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്നത്.  ഇതിനുവേണ്ടി പ്രവർത്തിക്കുന്ന പല ഏജൻസികളുടേയും വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്. 

ബംഗളൂരുവിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 93 ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തും ഇത്തരത്തിൽ കവർച്ച നടന്നിരുന്നു. ഉപ്പളയിൽ വാഹനത്തിന്റെ ചില്ല് തകർന്ന് 50 ലക്ഷം രൂപയായിരുന്നു അന്ന് കവർന്നത്.  സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂൺ വരെ സംസ്ഥാനത്ത് 9803 എ.ടി.എമ്മുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗത്തിലും പണം നിറയ്ക്കുന്നത് സ്വകാര്യ ഏജൻസികളാണ്.

കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് ഏജൻസികൾക്ക് ഒരു വാനിൽ പരമാവധി അഞ്ചു കോടി രൂപ വരെ കൊണ്ടുപോകാമെന്നാണ്. എന്നാൽ ചില ഏജൻസികൾ അനുവദനീയമായതിലും അധികം പണമാണ് കൊണ്ടുപോകുന്നത്. ഓരേ റൂട്ടിൽ കൂടുതൽ എ.ടി.എം കൗണ്ടറുകളിൽ പണം നിക്ഷേപിക്കാനുണ്ടെങ്കിൽ പരമാവധി തുകയിലും കൂടുതൽ വാഹനത്തിൽ കൊണ്ടുപോവുക പതിവാണ്. വാഹനത്തിന്റെ പിൻഭാഗത്ത് ലോക്കർ സംവിധാനത്തോടെയുള്ള അറയിലാണ് പണം സൂക്ഷിക്കേണ്ടത്.

 എന്നാൽ അടുത്തടുത്തായി എ.ടി.എം കൗണ്ടറുകളുണ്ടെങ്കിൽ പലരും ലോക്കറിൽ പണം സൂക്ഷിക്കാതെ ബാഗിലാക്കി സീറ്റിൽ വയ്ക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങളുടെ ഗ്ലാസുള്ള ഭാഗങ്ങളിൽ ഇരുമ്പുകൊണ്ടുള്ള ഗ്രിൽ വേണം. ചില വാഹനങ്ങളിൽ ഗ്രിൽ പേരിന് മാത്രമാണുള്ളത്. ഉറപ്പില്ലാത്തതിനാൽ സുരക്ഷിത കവചമായി ഇതിനെ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. 
  സുരക്ഷാമുൻകരുതലുകൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന പരിശോധന നടക്കാത്തതിനാലാണ് ഇത്തരം വീഴ്ചകളെന്ന് പൊലിസ് പറയുന്നു.  

പണവുമായി പോകുന്ന വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സാധാരണ പൊലിസും പരിശോധന നടത്താറില്ല. വാഹനത്തിലുള്ള പണത്തിന്റെ രേഖകൾ മാത്രമാണ് പരിശോധിക്കാറുള്ളത്. ഇക്കാരണത്താലാണ് പണം കൊണ്ടുപോകുന്നതിൽ ജാഗ്രതക്കുറവ് തുടരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം പണവുമായി പോകുന്ന വാഹനങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ അനുദിനം വർധിക്കുന്നത് ഇൗ മേഖലയിലുള്ള ജീവനക്കാരെയും ഭീതിയിലാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  10 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  10 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  10 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  10 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  10 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  10 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  10 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  10 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  10 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  10 days ago