HOME
DETAILS

എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്നത് വേണ്ടത്ര സുരക്ഷയില്ലാതെ

  
Laila
January 20 2025 | 03:01 AM

Carrying money to ATM without adequate security

കോഴിക്കോട്: എ.ടി.എം കൗണ്ടറുകളിലേക്ക് പണം നിറയ്ക്കാനായി പോകുന്ന വാഹനങ്ങൾക്ക് സുരക്ഷാ ഭീഷണി. ബാങ്കിൽ നിന്ന് ശേഖരിക്കുന്ന കോടിക്കണക്കിന് രൂപയുമായാണ് പല വാഹനങ്ങളും നഗരത്തിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്നത്.  ഇതിനുവേണ്ടി പ്രവർത്തിക്കുന്ന പല ഏജൻസികളുടേയും വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്. 

ബംഗളൂരുവിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 93 ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തും ഇത്തരത്തിൽ കവർച്ച നടന്നിരുന്നു. ഉപ്പളയിൽ വാഹനത്തിന്റെ ചില്ല് തകർന്ന് 50 ലക്ഷം രൂപയായിരുന്നു അന്ന് കവർന്നത്.  സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂൺ വരെ സംസ്ഥാനത്ത് 9803 എ.ടി.എമ്മുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗത്തിലും പണം നിറയ്ക്കുന്നത് സ്വകാര്യ ഏജൻസികളാണ്.

കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് ഏജൻസികൾക്ക് ഒരു വാനിൽ പരമാവധി അഞ്ചു കോടി രൂപ വരെ കൊണ്ടുപോകാമെന്നാണ്. എന്നാൽ ചില ഏജൻസികൾ അനുവദനീയമായതിലും അധികം പണമാണ് കൊണ്ടുപോകുന്നത്. ഓരേ റൂട്ടിൽ കൂടുതൽ എ.ടി.എം കൗണ്ടറുകളിൽ പണം നിക്ഷേപിക്കാനുണ്ടെങ്കിൽ പരമാവധി തുകയിലും കൂടുതൽ വാഹനത്തിൽ കൊണ്ടുപോവുക പതിവാണ്. വാഹനത്തിന്റെ പിൻഭാഗത്ത് ലോക്കർ സംവിധാനത്തോടെയുള്ള അറയിലാണ് പണം സൂക്ഷിക്കേണ്ടത്.

 എന്നാൽ അടുത്തടുത്തായി എ.ടി.എം കൗണ്ടറുകളുണ്ടെങ്കിൽ പലരും ലോക്കറിൽ പണം സൂക്ഷിക്കാതെ ബാഗിലാക്കി സീറ്റിൽ വയ്ക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങളുടെ ഗ്ലാസുള്ള ഭാഗങ്ങളിൽ ഇരുമ്പുകൊണ്ടുള്ള ഗ്രിൽ വേണം. ചില വാഹനങ്ങളിൽ ഗ്രിൽ പേരിന് മാത്രമാണുള്ളത്. ഉറപ്പില്ലാത്തതിനാൽ സുരക്ഷിത കവചമായി ഇതിനെ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. 
  സുരക്ഷാമുൻകരുതലുകൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന പരിശോധന നടക്കാത്തതിനാലാണ് ഇത്തരം വീഴ്ചകളെന്ന് പൊലിസ് പറയുന്നു.  

പണവുമായി പോകുന്ന വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സാധാരണ പൊലിസും പരിശോധന നടത്താറില്ല. വാഹനത്തിലുള്ള പണത്തിന്റെ രേഖകൾ മാത്രമാണ് പരിശോധിക്കാറുള്ളത്. ഇക്കാരണത്താലാണ് പണം കൊണ്ടുപോകുന്നതിൽ ജാഗ്രതക്കുറവ് തുടരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം പണവുമായി പോകുന്ന വാഹനങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ അനുദിനം വർധിക്കുന്നത് ഇൗ മേഖലയിലുള്ള ജീവനക്കാരെയും ഭീതിയിലാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  a day ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  a day ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  a day ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  a day ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  a day ago