HOME
DETAILS

എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്നത് വേണ്ടത്ര സുരക്ഷയില്ലാതെ

  
കെ.ഷിന്റുലാൽ 
January 20, 2025 | 3:25 AM

Carrying money to ATM without adequate security

കോഴിക്കോട്: എ.ടി.എം കൗണ്ടറുകളിലേക്ക് പണം നിറയ്ക്കാനായി പോകുന്ന വാഹനങ്ങൾക്ക് സുരക്ഷാ ഭീഷണി. ബാങ്കിൽ നിന്ന് ശേഖരിക്കുന്ന കോടിക്കണക്കിന് രൂപയുമായാണ് പല വാഹനങ്ങളും നഗരത്തിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്നത്.  ഇതിനുവേണ്ടി പ്രവർത്തിക്കുന്ന പല ഏജൻസികളുടേയും വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്. 

ബംഗളൂരുവിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 93 ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തും ഇത്തരത്തിൽ കവർച്ച നടന്നിരുന്നു. ഉപ്പളയിൽ വാഹനത്തിന്റെ ചില്ല് തകർന്ന് 50 ലക്ഷം രൂപയായിരുന്നു അന്ന് കവർന്നത്.  സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂൺ വരെ സംസ്ഥാനത്ത് 9803 എ.ടി.എമ്മുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗത്തിലും പണം നിറയ്ക്കുന്നത് സ്വകാര്യ ഏജൻസികളാണ്.

കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് ഏജൻസികൾക്ക് ഒരു വാനിൽ പരമാവധി അഞ്ചു കോടി രൂപ വരെ കൊണ്ടുപോകാമെന്നാണ്. എന്നാൽ ചില ഏജൻസികൾ അനുവദനീയമായതിലും അധികം പണമാണ് കൊണ്ടുപോകുന്നത്. ഓരേ റൂട്ടിൽ കൂടുതൽ എ.ടി.എം കൗണ്ടറുകളിൽ പണം നിക്ഷേപിക്കാനുണ്ടെങ്കിൽ പരമാവധി തുകയിലും കൂടുതൽ വാഹനത്തിൽ കൊണ്ടുപോവുക പതിവാണ്. വാഹനത്തിന്റെ പിൻഭാഗത്ത് ലോക്കർ സംവിധാനത്തോടെയുള്ള അറയിലാണ് പണം സൂക്ഷിക്കേണ്ടത്.

 എന്നാൽ അടുത്തടുത്തായി എ.ടി.എം കൗണ്ടറുകളുണ്ടെങ്കിൽ പലരും ലോക്കറിൽ പണം സൂക്ഷിക്കാതെ ബാഗിലാക്കി സീറ്റിൽ വയ്ക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങളുടെ ഗ്ലാസുള്ള ഭാഗങ്ങളിൽ ഇരുമ്പുകൊണ്ടുള്ള ഗ്രിൽ വേണം. ചില വാഹനങ്ങളിൽ ഗ്രിൽ പേരിന് മാത്രമാണുള്ളത്. ഉറപ്പില്ലാത്തതിനാൽ സുരക്ഷിത കവചമായി ഇതിനെ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. 
  സുരക്ഷാമുൻകരുതലുകൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന പരിശോധന നടക്കാത്തതിനാലാണ് ഇത്തരം വീഴ്ചകളെന്ന് പൊലിസ് പറയുന്നു.  

പണവുമായി പോകുന്ന വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സാധാരണ പൊലിസും പരിശോധന നടത്താറില്ല. വാഹനത്തിലുള്ള പണത്തിന്റെ രേഖകൾ മാത്രമാണ് പരിശോധിക്കാറുള്ളത്. ഇക്കാരണത്താലാണ് പണം കൊണ്ടുപോകുന്നതിൽ ജാഗ്രതക്കുറവ് തുടരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം പണവുമായി പോകുന്ന വാഹനങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ അനുദിനം വർധിക്കുന്നത് ഇൗ മേഖലയിലുള്ള ജീവനക്കാരെയും ഭീതിയിലാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  7 days ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  7 days ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  7 days ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  7 days ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  7 days ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  7 days ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  7 days ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  7 days ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  7 days ago