HOME
DETAILS

എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്നത് വേണ്ടത്ര സുരക്ഷയില്ലാതെ

  
കെ.ഷിന്റുലാൽ 
January 20, 2025 | 3:25 AM

Carrying money to ATM without adequate security

കോഴിക്കോട്: എ.ടി.എം കൗണ്ടറുകളിലേക്ക് പണം നിറയ്ക്കാനായി പോകുന്ന വാഹനങ്ങൾക്ക് സുരക്ഷാ ഭീഷണി. ബാങ്കിൽ നിന്ന് ശേഖരിക്കുന്ന കോടിക്കണക്കിന് രൂപയുമായാണ് പല വാഹനങ്ങളും നഗരത്തിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്നത്.  ഇതിനുവേണ്ടി പ്രവർത്തിക്കുന്ന പല ഏജൻസികളുടേയും വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്. 

ബംഗളൂരുവിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 93 ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തും ഇത്തരത്തിൽ കവർച്ച നടന്നിരുന്നു. ഉപ്പളയിൽ വാഹനത്തിന്റെ ചില്ല് തകർന്ന് 50 ലക്ഷം രൂപയായിരുന്നു അന്ന് കവർന്നത്.  സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂൺ വരെ സംസ്ഥാനത്ത് 9803 എ.ടി.എമ്മുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗത്തിലും പണം നിറയ്ക്കുന്നത് സ്വകാര്യ ഏജൻസികളാണ്.

കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് ഏജൻസികൾക്ക് ഒരു വാനിൽ പരമാവധി അഞ്ചു കോടി രൂപ വരെ കൊണ്ടുപോകാമെന്നാണ്. എന്നാൽ ചില ഏജൻസികൾ അനുവദനീയമായതിലും അധികം പണമാണ് കൊണ്ടുപോകുന്നത്. ഓരേ റൂട്ടിൽ കൂടുതൽ എ.ടി.എം കൗണ്ടറുകളിൽ പണം നിക്ഷേപിക്കാനുണ്ടെങ്കിൽ പരമാവധി തുകയിലും കൂടുതൽ വാഹനത്തിൽ കൊണ്ടുപോവുക പതിവാണ്. വാഹനത്തിന്റെ പിൻഭാഗത്ത് ലോക്കർ സംവിധാനത്തോടെയുള്ള അറയിലാണ് പണം സൂക്ഷിക്കേണ്ടത്.

 എന്നാൽ അടുത്തടുത്തായി എ.ടി.എം കൗണ്ടറുകളുണ്ടെങ്കിൽ പലരും ലോക്കറിൽ പണം സൂക്ഷിക്കാതെ ബാഗിലാക്കി സീറ്റിൽ വയ്ക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങളുടെ ഗ്ലാസുള്ള ഭാഗങ്ങളിൽ ഇരുമ്പുകൊണ്ടുള്ള ഗ്രിൽ വേണം. ചില വാഹനങ്ങളിൽ ഗ്രിൽ പേരിന് മാത്രമാണുള്ളത്. ഉറപ്പില്ലാത്തതിനാൽ സുരക്ഷിത കവചമായി ഇതിനെ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. 
  സുരക്ഷാമുൻകരുതലുകൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന പരിശോധന നടക്കാത്തതിനാലാണ് ഇത്തരം വീഴ്ചകളെന്ന് പൊലിസ് പറയുന്നു.  

പണവുമായി പോകുന്ന വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സാധാരണ പൊലിസും പരിശോധന നടത്താറില്ല. വാഹനത്തിലുള്ള പണത്തിന്റെ രേഖകൾ മാത്രമാണ് പരിശോധിക്കാറുള്ളത്. ഇക്കാരണത്താലാണ് പണം കൊണ്ടുപോകുന്നതിൽ ജാഗ്രതക്കുറവ് തുടരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം പണവുമായി പോകുന്ന വാഹനങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ അനുദിനം വർധിക്കുന്നത് ഇൗ മേഖലയിലുള്ള ജീവനക്കാരെയും ഭീതിയിലാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  13 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  13 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  13 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  13 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  13 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  13 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  13 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  13 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  13 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  13 days ago